സെലസ്‌കിയെ നേരിട്ട് കാണണമെന്ന് പുടിൻ..ലക്ഷ്യം ആ രണ്ട് പ്രദേശം..യുക്രൈന്റെ തീരുമാനം നിർണ്ണായകം

റഷ്യയ്ക്കെതിരെ പോരാടുന്ന യുക്രെയ്ൻ സൈന്യം അത്യാധുനിക ആയുധങ്ങളുടെയും സാങ്കേതിക സംവിധാനങ്ങളുടെ കുറവ് കാരണം വൻ പ്രതിസന്ധി നേരിടുകയാണ്.
ഈ കുറവ് പരിഹരിക്കാൻ ഇപ്പോൾ ലോകശക്തികൾ തന്നെ യുക്രെയ്നെ സഹായിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.എന്നാൽ റഷ്യ ആകട്ടെ കടുത്ത പ്രതിസന്ധിയിലും.ആയുധപ്പുര കാലിയയായിരിക്കെ സ്വന്തം രാജ്യത്ത് നിന്ന് തന്നെ പ്രതിഷേധങ്ങളും ആരോപണങ്ങളും ഒക്കെ നേരിട്ട് ആകെ തളർന്ന മട്ടാണ് എന്നാൽ ഈ അവസരത്തിൽ ഒരു ആവശ്യവുമായി ഇപ്പോൾ മുന്നോട്ട് വന്നിരിക്കുകയാണ് റഷ്യൻ പ്രസിഡന്റ വ്ലാദിമിർ പുടിൻ...
യുക്രെയ്‌നുമായി സമാധാന കരാറില്‍ ഏര്‍പ്പെടുന്നതിനു മുന്‍പ് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായി മുഖാമുഖം സംസാരിക്കണമെന്നാണ് പുടിൻ അറിയിച്ചിരിക്കുന്നത്. സമാധാന കരാറുമായി ബന്ധപ്പെട്ട് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗനെ വിളിച്ച് പുടിന്‍ സമാധാനകരാറിന് മുന്നോടിയായുള്ള വിവരങ്ങള്‍ അറിയിച്ചു. തുര്‍ക്കിയുമായി നടത്തിയ സംഭാഷണത്തില്‍ നാറ്റോ പ്രവേശം ഉള്‍പ്പെടെ റഷ്യയുടെ ആവശ്യങ്ങള്‍ രണ്ട് വിഭാഗങ്ങളായി തിരിച്ചു.
ആദ്യത്തെ നാല് ആവശ്യങ്ങള്‍ നയതന്ത്രപരമായ കാര്യങ്ങള്‍ ആയതിനാല്‍ യുക്രെയ്‌ന് നിറവേറ്റാന്‍ പ്രയാസമില്ലെന്നാണ് തുര്‍ക്കിയുടെ വിലയിരുത്തല്‍. റഷ്യയ്‌ക്ക് ഭീഷണിയല്ലെന്ന് ഉറപ്പാക്കാന്‍ യുക്രെയ്ന്‍ നിരായുധീകരണ പ്രക്രിയയ്‌ക്ക് വിധേയമാകേണ്ടി വരും.എന്നാല്‍ രണ്ടാമത്തെ വിഭാഗം ആവശ്യങ്ങള്‍ അംഗീകരിക്കുക യുക്രെയ്‌നെ സംബന്ധിച്ച് ഏറെ പ്രയാസകരമാണ്.
ഈ കാര്യങ്ങള്‍ ധാരണയിലെത്തുന്നതിനുമുന്‍പാണ് മുഖാമുഖ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് പുടിന്‍ അറിയിച്ചത്. അതെ സമയം റഷ്യന്‍ പ്രസിഡന്റിനെ കാണാനും ചര്‍ച്ച നടത്താനും തയ്യാറാണെന്ന് സെലെന്‍സ്‌കി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അത്തരത്തില്‍ പ്രശ്‌നപരിഹാരത്തിന് മുന്നോട്ടുവയ്‌ക്കുന്ന നിര്‍ദ്ദേശങ്ങളില്‍ കിഴക്കന്‍ യുക്രെയ്‌നിലെ പ്രദേശം യുക്രേനിയന്‍ സര്‍ക്കാര്‍ വിട്ടുകൊടുക്കണമെന്ന് റഷ്യ ആവശ്യപ്പെടുമെന്നാണ് അനുമാനം. അത് യുക്രെയ്ന്‍ സമ്മതിക്കില്ല.
2014-ല്‍ റഷ്യ പിടിച്ചെടുത്ത ക്രിമിയ ഇപ്പോള്‍ റഷ്യയുടേതാണെന്ന് ഉക്രെയ്ന്‍ ഔദ്യോഗികമായി അംഗീകരിക്കണമെന്ന് റഷ്യ ആവശ്യപ്പെടും എന്നതാണ് മറ്റൊരു അനുമാനം. ഇങ്ങനെയാണെങ്കില്‍ യുക്രെയ്‌നിന് അത് കൈയ്‌പേറിയ അനുഭവമാകും.കരാറിന്റെ വിശദാംശങ്ങള്‍ സൂഷ്മതയോടെ ക്രമീകരിച്ചില്ലെങ്കില്‍ പുടിനോ അദ്ദേഹത്തിന്റെ പിന്‍ഗാമികളോ പിന്നീട് യുക്രെയ്‌നിനെ ആക്രമിക്കാന്‍ എപ്പോഴും അത് ഒരുസാധ്യതയാക്കുമെന്നും തുര്‍ക്കി കരുതുന്നു.
റഷ്യന്‍ ആക്രമണത്തില്‍ യുക്രെയ്ന്‍ കനത്ത നാശം നേരിട്ടു. നശിപ്പിക്കപ്പെട്ട ഗ്രാമങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ വളരെ സമയമെടുക്കും. പലായനം ചെയ്ത ദശലക്ഷക്കണക്കിന് അഭയാര്‍ഥികളുടെ പുനരധിവാസം പ്രയാസകരമാകും.
https://www.facebook.com/Malayalivartha























