പാകിസ്ഥാന്റെ ചരിത്രത്തിലില്ലാത്ത പ്രതിസന്ധി, കൈയ്യിൽ പാറ്റാ ഗുളിക വാങ്ങാൻ പോലും നയാപൈസയില്ല, ഇമ്രാൻ ഖാനെ ചവിട്ടി പുറത്താക്കി ജനങ്ങള്‍, ഇരുകൈയും നീട്ടി സഹായിച്ചിരുന്ന ഗള്‍ഫ് രാഷ്ട്രങ്ങൾ പോലും മൈൻഡ് ചെയ്യുന്നില്ല, അസമയത്തുള്ള റഷ്യൻ സന്ദര്‍ശനത്തോടെ രാജ്യാന്തര തലത്തില്‍ പാകിസ്ഥാന് മോശം ഇമേജ്

സാമ്പത്തികമായി പാകിസ്ഥാന്റെ ചരിത്രത്തിൽ ഇത്വരെയുണ്ടായിട്ടില്ലത്ത പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്.അത്യാവശ്യ കാര്യങ്ങള്‍ക്കുപോലും പണമില്ലാത്ത ദയനീയ അവസ്ഥ. ഇപ്പോള്‍ അവസ്ഥ അതിലെല്ലാം പരിതാപകരമാണ്.നേരത്തേ ഇരുകൈയും നീട്ടി സഹായിച്ചിരുന്ന ഗള്‍ഫ് രാജ്യങ്ങള്‍ ഇപ്പോള്‍ പാകിസ്ഥാനെ മെൻഡ് ചെയ്യുന്നില്ല.
പാക് പ്രധാനമന്ത്രി പദത്തില്‍ ഇമ്രാന്‍ഖാന്റെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞെന്ന് റിപ്പോര്‍ട്ട്. ഭരണകക്ഷിയില്‍ നിന്നുള്ള അംഗങ്ങള്‍ തന്നെ പിന്തുണ പിന്‍വലിച്ചതോടെയാണ് സര്‍ക്കാര്‍ വീഴുമെന്ന അവസ്ഥയിലായത്. ഈ മാസം അവസാനം നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ ഇമ്രാന്‍ പരാജയപ്പെടും എന്നത് ഏറക്കുറെ ഉറപ്പായി.
സഖ്യകക്ഷികളില്‍ പലരും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചുകഴിഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് പ്രതിപക്ഷം പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ഇമ്രാന്റെ പാര്‍ട്ടിക്ക് 155 സീറ്റുകളാണ് ഉള്ളത്. അധികാരത്തിന് 172 സീറ്റുകളാണ് വേണ്ടത്. സഖ്യ കക്ഷികളുടെയും വിമതരുടെയും സഹായത്തോടെയാണ് അധികാരം നിലനിർത്തിയിരുന്നത്.
പാകിസ്ഥാന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു പ്രധാനമന്ത്രിയും കാലാവധി പൂര്‍ത്തിയാക്കിയിട്ടിലല്ല. ആ 'ശനി' ഇമ്രാനെയും വിട്ടൊഴിയില്ലെന്ന് ഏറക്കുറെ വ്യക്തമായിരിക്കുകയാണ്.റഷ്യ യുക്രെയിനെതിരെ യുദ്ധം തുടങ്ങിയ ദിവസം മോസ്കോയില്‍ സന്ദര്‍ശനത്തിനെത്തിയ ഇമ്രാനെതിരെ കടുത്ത വിമര്‍ശനമാണ് രാജ്യത്തുനിന്നുണ്ടായത്.
അസമയത്തുള്ള സന്ദര്‍ശനത്തോടെ രാജ്യാന്തര തലത്തില്‍ പാകിസ്ഥാന് മോശം ഇമേജ് ഉണ്ടാക്കി.ഇത്രയും നാണം കെട്ട് ഒരു രാജ്യത്തിന്റെ തലവനും വേറെ ഒരു രാജ്യം സന്ദര്‍ശിച്ചിട്ടുണ്ടാകില്ല എന്നതായിരുന്നു വിമർശനം.അമേരിക്ക എന്തായാലും നയാ പൈസയുടെ വില പാകിസ്ഥാന് കൊടുക്കുന്നില്ല. എന്നാല്‍ പിന്നെ റഷ്യയുടെ എങ്കിലും അടുത്ത് പോകാം എന്ന് വിചാരിക്കുമ്പോള്‍ അതും ഒക്കുന്നില്ല.
ഈ കഴിഞ്ഞ ശീതകാല ഒളിമ്പിസിനിടയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും റഷ്യയുടെ വ്‌ലാദിമിര്‍ പുട്ടിനും തമ്മില്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന് പാകിസ്ഥാന്‍ വലിയ രീതിയില്‍ പ്രചാരണം അഴിച്ചു വിട്ടിരുന്നു. എന്നാല്‍ വിന്റര്‍ ഒളിംപിക്‌സിനിടെ ആരെയും കാണാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല എന്ന് റഷ്യന്‍ വിദേശ കാര്യ മന്ത്രാലയം തുറന്നു പറഞ്ഞത് പാകിസ്ഥാന്റെ മുഖമടച്ചുള്ള അടിയായിരുന്നു.
https://www.facebook.com/Malayalivartha























