യുക്രൈന്റെ കഴുത്തിൽ കുരുക്കിട്ട് പുടിൻ...വിട്ടുനൽകേണ്ടത് ഹൃദയഭാഗം..സെലസ്‌കിയുടെ തീരുമാനം നിർണ്ണായകം

യുക്രെയ്നുമായുള്ള ചർച്ചകൾക്കിടയിലും ലിവ്യുവിലും കീവിലും റഷ്യ ആക്രമണം ശക്തമാക്കി. പടിഞ്ഞാറൻ യുക്രെയ്നിൽ പോളണ്ടിനടുത്തുള്ള നഗരമായ ലിവ്യു ഇതുവരെ സുരക്ഷിതമായിരുന്നു. വിമാനത്താളത്തിനു സമീപം, വിമാന അറ്റകുറ്റപ്പണികേന്ദ്രത്തിലും മറ്റുമായി 3 സ്ഫോടനങ്ങളാണുണ്ടായത്.
നഗരകേന്ദ്രത്തിന് 6 കിലോമീറ്റർ അകലെയാണിത്. മറ്റു നഗരങ്ങളിൽനിന്നു പലായനം ചെയ്ത 2 ലക്ഷം പേരെങ്കിലും ഇടത്താവളമാക്കിയിരിക്കുന്ന നഗരമാണ് ലിവ്യു.‘ലോകത്തിന്റെ ഉത്തരവാദിത്തം ചൈനയ്ക്കും യുഎസിനും’; ചർച്ച നടത്തി ഷിയും ബൈഡനും ആശുപത്രികളും സ്കൂളുകളും ജനം അഭയം തേടിയെത്തിയിരിക്കുന്ന കെട്ടിടങ്ങളും ഉൾപ്പെടുന്ന സിവിലിയൻ മേഖലകളെ റഷ്യ തുടർച്ചയായി ഉന്നംവയ്ക്കുന്നതിൽ രാജ്യാന്തര തലത്തിൽ പ്രതിഷേധം ശക്തമായി.
എന്നാൽ കിഴക്കൻ യുക്രെയ്നിലെ വിമതമേഖലയായ ഡോൺബാസിന്റെ സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിച്ചാൽ വെടിനിർത്തൽ പരിഗണിക്കാമെന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അറിയിച്ചു. തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് പുട്ടിൻ നേരിട്ടു നിർദേശങ്ങൾ മുന്നോട്ടുവച്ചത്. 2014ൽ ക്രൈമിയ പിടിച്ചെടുത്തതും അംഗീകരിക്കണം. ഇരു വിഷയങ്ങളിലും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി നേരിട്ടു ചർച്ച വേണമെന്നും പുട്ടിൻ വ്യക്തമാക്കി. യുക്രെയ്ൻ വിട്ടുവീഴ്ചയ്ക്കു തയാറാകില്ലെന്നാണു തുർക്കി സൂചിപ്പിക്കുന്നത്.
‘നാറ്റോ’യിൽ േചരാതെ യുക്രെയ്ൻ നിഷ്പക്ഷ രാജ്യമാകുക, റഷ്യയ്ക്കു ഭീഷണിയാകുന്ന ആയുധങ്ങൾ ഉപേക്ഷിക്കുക, യുക്രെയ്നിൽ റഷ്യൻ ഭാഷയുടെ സംരക്ഷണം ഉറപ്പാക്കുക, യുക്രെയ്നിനെ നാത്‌സി മുക്തമാക്കുക എന്നിവയാണു പുട്ടിന്റെ മറ്റ് ആവശ്യങ്ങൾ. എന്തു ധാരണയുണ്ടാക്കിയാലും അതിനു തുർക്കിയും യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും ജർമനിയും ഉറപ്പുനിൽക്കണമെന്നാണു യുക്രെയ്നിന്റെ നിലപാട്. ചർച്ച മുന്നേറുന്നതു സുഗമമായല്ലെന്നു റഷ്യയും യുക്രെയ്നും പറയുന്നു.
യുക്രെയ്ൻ വിഷയത്തിൽ റഷ്യയ്ക്കു പിന്തുണ നൽകരുതെന്നു ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനോടു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടു. ഇത്തരം സംഘർഷങ്ങൾ ആർക്കും ഗുണകരമല്ലെന്നായിരുന്നു ഷിയുടെ നിലപാട്. വിഡിയോ ചർച്ച 2 മണിക്കൂർ നീണ്ടു.നയതന്ത്ര തലത്തിൽ മാത്രമല്ല, സൈനികമായും സാമ്പത്തികമായും ചൈന റഷ്യയെ സഹായിക്കുന്നതായി കഴിഞ്ഞദിവസങ്ങളിൽ യുഎസ് ആരോപിച്ചു. റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ് ചൈനയിലേക്കുള്ള യാത്ര കഴിഞ്ഞദിവസം പാതിവഴിയിൽ ഉപേക്ഷിച്ചു മോസ്കോയിലേക്കു മടങ്ങിയെന്നും വിവരമുണ്ട്.
അതിനിടെ, ബൾഗേറിയ റഷ്യയുടെ 10 നയതന്ത്ര ഉദ്യോഗസ്ഥരോടു കൂടി രാജ്യം വിടാൻ ആവശ്യപ്പെട്ടു. ചാരവൃത്തി ആരോപിച്ച് രണ്ടാഴ്ച മുൻപും 2 ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു.റഷ്യൻ സർക്കാരിന്റെ പിന്തുണയുള്ള ആർടി ടിവി ചാനലിന്റെ ലൈസൻസ് യുകെ റദ്ദാക്കി. വാർത്തകളിലെ പക്ഷപാതിത്വം ആരോപിച്ചാണു നടപടി. യുട്യൂബിൽ തങ്ങളുടെ പൗരന്മാർക്കെതിരായ ഭീഷണിസന്ദേശങ്ങൾ തടയാൻ നടപടിയെടുക്കണമെന്നു റഷ്യ ഗൂഗിളിനോട് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























