ജർമ്മനിയിൽ രാജകീയ സ്വീകരണം... മോദി നേരേ കോപ്പൻ ഹേഗനിൽ... കൈയ്യടിച്ച് ലോകരാജ്യങ്ങൾ... ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകി ജർമനി

യൂറോപ്യൻ പര്യടനത്തിൻറെ രണ്ടാം ദിനമായ ഇന്ന് പ്രധാനമന്ത്രി കോപ്പൻ ഹേഗനിലെത്തും. ഡെൻമാർക്ക് പ്രസിഡൻറ് മെറ്റി ഫ്രെഡറിക്സണുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി കോപ്പൻ ഹേഗനിൽ നടക്കുന്ന ഇന്ത്യ നോർഡിക് ഉച്ചകോടിയിലും പങ്കെടുക്കും. മറ്റന്നാൾ ഫ്രാൻസിലെത്തി പ്രസിഡൻറ് ഇമ്മാനുവേൽ മാക്രണുമായും ചർച്ച നടത്തും.യുക്രെയൻ വിഷയത്തിൽ ഇന്ത്യ ഇരു രാജ്യങ്ങൾക്കുമൊപ്പമല്ല സമാധാനത്തിനൊപ്പമാണെന്ന് പ്രധാനമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയുടെ ചാൻസലർ ഒലാഫ് ഷോൾസ്യുമായി ഉഭയകക്ഷി ചർച്ച നടത്തിയിരുന്നു. ഇന്ത്യയും ജർമ്മനിയും തമ്മിലുൽ രണ്ടുവർഷത്തിലൊരിക്കൽ നടക്കുന്ന ഇന്റർ ഗവൺമെന്റൽ കൺസൾട്ടേഷന്റെ (ഐജിസി) ആറാം റൗണ്ടിന് മുന്നോടിയായാണ് കൂടിക്കാഴ്ച നടന്നത്.
ഫെഡറൽ ചാൻസലറിയിൽ ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകി പ്രധാനമന്ത്രിയെ ചാൻസലർ ഷോൾസ് സ്വീകരിച്ചു. തുടർന്ന് ഇരു നേതാക്കളും നേരിട്ട് കൂടിക്കാഴ്ച നടത്തി, തുടർന്ന് പ്രതിനിധി തല ചർച്ചകൾ നനടന്നു. മൊത്തത്തിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് കീഴിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ പ്രധാന വശങ്ങളും , മേഖലാതലത്തിലും ആഗോളതലത്തിലുമുള്ള സംഭവവികാസങ്ങളും ചർച്ചയിൽ ഉൾപ്പെട്ടു
ജർമനിയിൽ വിമാനത്തിലെത്തിയ മോദി ഇംഗ്ലിഷിലും ജർമനിലും തന്റെ പര്യടനത്തെ സംബന്ധിച്ച് ട്വീറ്റ് ചെയ്തു. 'ഇന്ത്യയും ജർമനിയുമായുള്ള സൗഹൃദം വർധിക്കാൻ ഈ സന്ദർശനം സഹായകമാകും' മോദി ട്വീറ്റ് ചെയ്തു. വൈകുന്നേരം നടന്ന ആറാമത് ഇന്ത്യജർമനി ഭരണതല കൂടിക്കാഴ്ചയിൽ മോദിയും ജർമൻ ചാൻസലർ ഒലാഫ് ഷോൾസും പങ്കെടുത്തു.
പ്രതിനിധിതല ചർച്ചകൾക്ക് മുൻപായി ഇരുവരും കൂടിക്കാഴ്ച നടത്തി. ജർമനിയും ഡെൻമാർക്കും ഫ്രാൻസും സന്ദർശിക്കുന്ന ത്രിദിന യാത്രാപരിപാടിയാണ് മോദിയുടേത്. 65 മണിക്കൂർ ദൈർഘ്യമുള്ള ത്രിദിന സന്ദർശനത്തിൽ ആകെ 25 കൂടിക്കാഴ്ചകളിലാണ് മോദി പങ്കെടുക്കുന്നത്.
മൂന്ന് ദിവസം നീണ്ടു നിൽക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂറോപ്യൻ പര്യടനം. ആദ്യ ദിനം തന്നെ യുക്രൈൻ വിഷയത്തിലെ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യ സമാധാനത്തിനൊപ്പമാണെന്നും യുദ്ധം അവസാനിപ്പിക്കണമെന്ന് തുടക്കത്തിലേ തന്നെ ഇന്ത്യ ആവശ്യപ്പെട്ടതാണെന്നും പ്രധാനമന്ത്രി ജർമ്മനിയിൽ വ്യക്തമാക്കി. ശാന്തിയുടെ വഴി സ്വീകരിക്കണമെന്ന് ഇരു രാജ്യങ്ങളോടും ആഹ്വാനം ചെയ്തു. യുദ്ധത്തിൽ ആരും ജേതാക്കളാകുന്നില്ല. ആഗോള തലത്തിൽ യുദ്ധം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയെന്നും മോദി പറഞ്ഞു.
റഷ്യയെ ഒറ്റപ്പെടുത്തി യുക്രൈൻ അനുകൂല നിലപാട് യൂറോപ്യൻ രാജ്യങ്ങൾ സ്വീകരിച്ച പശ്ചാത്തലത്തിൽ കൂടിയാണ് മോദി നയം വ്യക്തമാക്കിയത്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ച നടപടികളെ ജർമ്മൻ ചാൻസലർ ഒലഫ് ഷോൾസ് അഭിനന്ദിച്ചു.
ഉഭയകക്ഷി സഹകരണത്തിൻറെ 70ാം വർഷത്തിൽ വ്യാപാരം, ഊർജ്ജം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരിക്കാൻ മോദി - ഷോൾസ് കൂടിക്കാഴ്ചയിൽ തീരുമാനമായി. നാളെ നാളെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും.
https://www.facebook.com/Malayalivartha


























