കരിങ്കടലില്‍ ആണവായുധം തൊടുത്ത് റഷ്യ;യുക്രൈനില്‍ വന്‍ നാശം ലോകത്തെ ഭീഷണിപ്പെടുത്തി റഷ്യ

യുക്രെയ്ന്‍ യുദ്ധത്തിനിടെ റഷ്യന്‍ സേന ആണവ മിസൈലുകള്‍ പരീക്ഷിച്ചു. ആണവശേഷിയുള്ള ഇസ്‌കന്തര്‍ ബാലിസ്റ്റിക് മിസൈലുകള്‍ കഴിഞ്ഞ ബുധനാഴ്ചയാണ് കരിങ്കടലിലെ സൈനികാഭ്യാസത്തിനിടെ പരീക്ഷിച്ചത്. ഇത് രണ്ടാം തവണയാണ് ലോകത്തെ വിറപ്പിക്കുന്ന റഷ്യന്‍ ആണവ നീക്കം ഉണ്ടാകുന്നത്.
ലോകത്തിലെ ഏത് കോണിലും എത്തി ശത്രുവിനെ തേടിപ്പിടിച്ച് നശിപ്പിച്ചുകളയും ഭീകരന്‍ ബാലിസ്റ്റുകളെയാണ് റഷ്യ രംഗത്തിറക്കുന്നത്. യുക്രൈനില്‍ അതിശക്ത പോരാട്ടം തുടരുന്നതിനിടെ പുതിയ ആണവ മിസൈല്‍ കൂടി പരീക്ഷിച്ചത് വീണ്ടും കാര്യങ്ങളെ സങ്കീര്‍ണമാക്കുന്നുണ്ട്. നേരത്തേ ഇന്റര്‍ കോന്റിനെന്റല്‍ ബാലിസ്റ്റിക് മിസൈല്‍ ആയ സര്‍മത് പരീക്ഷിച്ച ശേഷം. ശത്രു രാജ്യങ്ങള്‍ ഇനി ഞങ്ങളെ ആക്രമിക്കും മുമ്പ് രണ്ടുവട്ടം ചിന്തിക്കും എന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ പറഞ്ഞിരുന്നു.
പഴയ ആണവ മിസൈലുകള്‍ക്ക് പകരം പുതിയ ഇന്റര്‍ കോന്റിനെന്റല്‍ ബാലിസ്റ്റിക് മിസൈലുകള്‍ റഷ്യ വികസിപ്പിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ 2018ല്‍ ഫെഡറല്‍ അസംബ്ലിയില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനവും നടത്തി. 2022 അവസാനത്തോടെ സര്‍മത് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകും.
പുടിന്റെ പ്രഖ്യാപനത്തിന് മുമ്പുതന്നെ, മോസ്‌കോ ഒരു പുതിയ ഐസിബിഎം വികസിപ്പിച്ചെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 2016 ല്‍ ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. റഷ്യയുടെ പാശ്ചാത്യ ശക്തികളും തമ്മിലുള്ള ബന്ധം വഷളായതോടെ ആണവ മിസൈല്‍ വികസനവും പരീക്ഷണവും റഷ്യ വേഗത്തിലാക്കുകയായിരുന്നു.
'സാത്താന്‍ രണ്ട്' എന്നാണ് നാറ്റോ റഷ്യയുടെ പുതിയ ആണവ മിസൈലുകളെ വിളിക്കുന്നത്. പത്തോ അതിലധികമോ പോര്‍മുനകള്‍ വഹിക്കാന്‍ കഴിയുന്നവയാണ് അവ. കൂടാതെ 11,000 മുതല്‍ 18,000 കിലോമീറ്റര്‍ വരെ ദൂരപരിധിയില്‍ ഭൂമിയുടെ ഏത് അറ്റത്തെയു ലക്ഷ്യംവയ്ക്കാനും ഇഴയ്ക്ക് കഴിയും. പാശ്ചാത്യ ശക്തികളുടെ റഡാറുകള്‍ക്ക് പോലും പ്രത്യേകിച്ചും അമേരിക്കയ്ക്കു പോലും ഇത് കണ്ടെത്താന്‍ കഴിയില്ലെന്നുള്ളതാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. ശത്രുക്കളുടെ നിലവിലെ മിസൈലല്‍ പ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രയാസം നശിപ്പാന്‍ ശേഷിയള്ളവയാണ് റഷ്യയുടെ പുതിയ സംവിധാനങ്ങള്‍
അതേസമയം യുക്രെയ്‌നില്‍ കനത്ത ആള്‍ നാശമാണ് റഷ്യ ഉണ്ടാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണങ്ങളില്‍ 600 പോരാളികളെ വധിച്ചതായാണ് റഷ്യ അവകാശപ്പെടുന്നത്. മധ്യ യുക്രെയ്‌നിലെ കനട്ടോവോ വ്യോമത്താവളത്തിനു കനത്ത നാശം വരുത്തിയതായും മൈക്കലോവ് നഗരത്തിലെ ആയുധശാല തകര്‍ത്തതായും റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അടുത്ത മാസം പകുതിയോടെ പാശ്ചാത്യരാജ്യങ്ങളില്‍ നിന്ന് ആയുധശേഖരം ലഭിക്കുംവരെ യുക്രെയ്ന്‍ കാര്യമായ ആക്രമണം നടത്താന്‍ ഇടയില്ലെന്നാണ് റഷ്യയുടെ കണക്കുകൂട്ടല്‍. എന്നാല്‍, രണ്ടാം ലോകയുദ്ധത്തില്‍ നാത്!സി പടയ്‌ക്കെതിരായ വിജയദിനം ആഘോഷിക്കുന്ന ഈ മാസം 9നു മുന്‍പ് കാര്യമായ നേട്ടമൊന്നും റഷ്യയ്ക്ക് ലഭിക്കില്ലെന്ന് പ്രസിഡന്റിന്റെ ഉപദേശകന്‍ ഒലെക്‌സി അരിസ്റ്റോവിച്ച് പറഞ്ഞു.
തുറമുഖ നഗരമായ മരിയുപോളിന്റെ നിയന്ത്രണം കയ്യടക്കാനുള്ള റഷ്യയുടെ ശ്രമം തുടരുന്നു. രണ്ടായിരത്തോളം പോരാളികള്‍ ഒളിയുദ്ധം തുടരുന്ന അസോവ്സ്റ്റാല്‍ ഉരുക്കു നിര്‍മാണശാലയ്ക്കു നേരെ കനത്ത ആക്രമണം തുടര്‍ന്നു. ഇവിടെ ബങ്കറുകളില്‍ കഴിയുന്ന 200 സാധാരണ പൗരന്മാരെ ഒഴിപ്പിക്കാന്‍ വെടിനിര്‍ത്തല്‍ വേണമെന്ന യുക്രെയ്‌നിന്റെ അഭ്യര്‍ഥന റഷ്യ തള്ളി. എന്നാല്‍, പകല്‍സമയം സാധാരണക്കാര്‍ ഒഴിഞ്ഞുപോകുന്നതു തടയില്ല. ഡോണേറ്റ്‌സ്‌കിലും ലുഹാന്‍സ്‌കിലും റഷ്യ കനത്ത ഷെല്ലാക്രമണം തുടരുന്നു. ആയുധങ്ങളും മറ്റും എത്തിക്കുന്ന റെയില്‍വേ സ്റ്റേഷനുകളെയാണ് ലക്ഷ്യമിടുന്നത്.
റഷ്യയില്‍ നിന്നുള്ള എണ്ണ, വാതക ഇറക്കുമതി നിര്‍ത്താനുള്ള യൂറോപ്യന്‍ യൂണിയന്‍ നീക്കത്തെതുടര്‍ന്ന് അംഗരാജ്യങ്ങള്‍ അതിനുള്ള ഒരുക്കം തുടങ്ങി. പ്രമേയം ഓരോ രാജ്യവും അംഗീകരിക്കേണ്ടതുണ്ട്. റഷ്യന്‍ കമ്പനിയായ ഗ്യാസ്‌പ്രോം ജര്‍മനിയില്‍ ഉപേക്ഷിച്ചുപോയ റഹ്ദാന്‍ വാതകസംഭരണശാല നിറയ്ക്കാന്‍ ആരംഭിച്ചു. നാറ്റോയില്‍ ചേരാനുള്ള സ്വീഡന്റെയും ഫിന്‍ലന്‍ഡിന്റെയും ശ്രമങ്ങളെ പിന്തുണച്ച്, അതിനുള്ള നടപടി പൂര്‍ത്തിയാകുംവരെ സ്വീഡന് സംരക്ഷണം നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. യുഎസ് യുക്രെയ്‌നിനു നല്‍കിയ രഹസ്യ വിവരങ്ങള്‍ റഷ്യയ്ക്കു കനത്ത നാശമുണ്ടാക്കാനും ജനറല്‍മാരെ വധിക്കാനും സഹായിച്ചതായും അവകാശപ്പെട്ടു.
യുക്രെയ്ന്‍ അധിനിവേശത്തിന്റെ പേരില്‍ റഷ്യയിലെ മേഖലാ ഓഫിസ് അടച്ചുപൂട്ടണമെന്നാവശ്യപ്പെടുന്ന കരടു പ്രമേയം ലോകാരോഗ്യ സംഘടന അടുത്ത ചൊവ്വാഴ്ച പരിഗണിക്കും.
https://www.facebook.com/Malayalivartha


























