അമേരിക്കയുടെ ലക്ഷ്യം യുക്രൈന്റെ സര്‍വ്വ നാശം; യുദ്ധ വിമാനങ്ങള്‍ അയച്ചു..റഷ്യ അറിയാത്ത ഓപ്പറേഷന്‍

റഷ്യ ഉക്രൈന്‍ യുദ്ധം തുടങ്ങിയിട്ട് അഞ്ച് മാസം ആയു. തുടങ്ങിയ നാളുകളിലെ അതേ തീവ്രതയിലാണ് ഇപ്പോഴും യുദ്ധം ഒരു മാറ്റവും ഇല്ലാതെ തുടരുന്നത്. യുദ്ധം നേരിട്ട് ബാധിക്കുന്ന പ്രദേശങ്ങള്‍ കുറവാണ് എന്നത് മാത്രമാണ് ഏക ആശ്വാസം. നിലവില്‍ അമേരിക്കയും യുറോപ്പും വിജാരിച്ചാല്‍ ഈ യുദ്ധം നിര്‍ത്താന്‍ കഴിയും പക്ഷേ അവര്‍. അതിന് മുതിരുന്നില്ലെന്ന് മാത്രമല്ല യുദ്ധത്തിന് മൂര്‍ച്ച കൂട്ടുകയാണ് ചെയ്യുന്നത്. നിലവില്‍ രണ്ടു സൈന്യവും ആയുധങ്ങളുടെ കാര്യത്തില്‍ ക്ഷീണിതരാണ്. പ്രത്യേകിച്ച് യുക്രൈന്‍. ഈ അവസരത്തില്‍ വ്യോമ യുദ്ധത്തിലേയ്ക്ക് യുക്രൈനെ തള്ളി വിടുന്നൊരു നടപടിയാണ് അമേരിക്കയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. യുക്രൈന് നഷ്ടങ്ങള്‍ മാത്രം ഉണ്ടായിരുന്ന വേളയില്‍ അമേരിക്കയോടെ തങ്ങളെ വ്യോമ യുദ്ധത്തിന് സഹായിക്കണമെന്നും. യുദ്ധ വിമാനങ്ങളെ ഇറക്കിത്തരണമെന്നും ആശ്യപ്പെട്ടിരുന്നു. അന്ന് അത് വലിയ പ്രത്യാഘാതം ഉണ്ടാക്കും എന്ന് പറഞ്ഞ് പിന്‍ തിരിയുകയായിരുന്നു.
ഇപ്പോഴിതാ റഷ്യ താരതമ്യേനെ വ്യോമ യുദ്ധത്തില്‍ അയവ് വരുത്തിയിരിക്കുന്ന സാഹചര്യത്തില്‍. യുക്രൈന് യുദ്ധ വിമാനങ്ങള്‍ വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് അമേരിക്ക. ഇത് യുദ്ധം കൂടുതല്‍ തീവ്രമാക്കാനുള്ള അമേരിക്കയുടെ കുതന്ത്രമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒന്നുകില്‍ റഷ്യയ്ക്ക് മേല്‍ ആധികാരിക വിജയം നേടുക അല്ലെങ്കില്‍ മൊത്തത്തില്‍ നശിക്കുക എന്നതാണ് ഈ വാഗ്ദാനം സ്വീകരിക്കുന്നതിലൂടെ യുക്രൈന് സംഭവിക്കാന്‍ പോകുന്നത്. ഇത് ചൈനയ്ക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ് വിലയിരുത്തുന്നത്. കാരണം മറ്റൊരു യുദ്ധമുഖം ചൈന തായ്വാന്‍ മേഘലയില്‍ തുറന്നിട്ടുണ്ട്. അവിടെയും അമേരിക്ക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഞങ്ങള്‍ ഏതെങ്കിലും രാജ്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചാല്‍ അവര്‍ ശക്തരായിരിക്കും എന്ന സന്ദേശം നല്‍കുകയാണ് അമേരിക്കയുടെ ലക്ഷ്യം എന്ന വിലയിരുത്തലും വരുന്നുണ്ട്.
എന്തായാലും അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ യുക്രൈനില്‍ എത്തിക്കും എന്ന പ്രഖ്യാപിച്ചിരിക്കുന്നത് മറ്റാരും അല്ല അമേരിക്കന്‍ എയര്‍ ഫോഴ്‌സ് സെക്രട്ടറി ഫ്രാങ്ക് കെന്റല്‍ തന്നെയാണ്, നിലവില്‍ റഷ്യയ്‌ക്കെതിരെ വ്യോമ യുദ്ധത്തിന്റെ ആവശ്യകതയുണ്ടെന്നും. യുക്രൈന്റെ ആവശ്യങ്ങള്‍ കേട്ടറിഞ്ഞ് കൂടെ നില്‍ക്കുമെന്നും അവരുടെ ആവശ്യങ്ങള്‍ അറിയുവാനും അതിനനുസരിച്ച് നീങ്ങാനുമാണ് ഞങ്ങള്‍ക്ക് താല്‍പര്യം എന്നുമാണ് ഫ്രാങ്ക് പറയുന്നത്.
ഈ യുദ്ധ നീക്കങ്ങളുടെ ഭാഗമായി വ്യത്യസ്ഥമായ വിമാനങ്ങള്‍ പറപ്പിക്കാന്‍ യുക്രൈന്‍ സൈനീകരെ പരിശീലിപ്പിക്കുന്നതിന് ഞങ്ങള്‍ ബാധ്യസ്ഥരാണെന്നും അമേരിക്ക പറയുന്നത്. എ10 ഓര്‍ടോഗ് വിമാനം അമേരിക്കന്‍ വ്യോമസേനയില്‍ നിന്ന് പിന്വലിച്ച് യുക്രൈന് നല്‍കും.എന്നാല്‍ ഇതല്ല മറ്റേത് യുദ്ധ വിമാനമാണ് അവര്‍ക്ക് ആവശ്യം അത് പരിഗണിക്കുമെന്നും അമേരിക്ക പറയുന്നുണ്ട്. എന്നാല്‍ എഫ് 15 എഫ് 16 പോലെയുള്ള അത്യാധുനീക വിമാനങ്ങളാണ് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ സെലന്‍സ്‌കി അമേരിക്കയോട് ആവശ്യപ്പെടുന്നത്. ഇതിന്ഡറെ പരിശീലനങ്ങള്‍ക്കായു 100 മില്യന്‍ ഡോളറാണ് യുക്രൈന്‍ വകമാറ്റി വച്ചിരിക്കുന്നത്.
അതേസമയം സെന്‍ട്രല്‍ യുക്രേനിയന്‍ നഗരമായ ക്രോപിവ്‌നിറ്റ്‌സ്‌കിയിലെ ഏവിയേഷന്‍ അക്കാദമിക്ക് നേരെ റഷ്യയുടെ മിസൈല്‍ ആക്രമണം. വ്യാഴാഴ്ചയുണ്ടായ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക ഗവര്‍ണര്‍ പറഞ്ഞു. നാഷണല്‍ ഏവിയേഷന്‍ യൂണിവേഴ്‌സിറ്റി ഫ്‌ലൈറ്റ് അക്കാദമിയില്‍ ഉച്ചയ്ക്ക് 12:20 ഓടെ രണ്ട് മിസൈലുകള്‍ ഹാംഗറുകളില്‍ പതിച്ചതായി കിറോവോഹ്രാദ് മേഖലയുടെ ഗവര്‍ണര്‍ ആന്‍ഡ്രി റൈക്കോവിച്ച് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരിക്കേറ്റവരില്‍ 12 സൈനികരുണ്ടെന്ന് റൈക്കോവിച്ചിനെ ഉദ്ധരിച്ച് ഇന്റര്‍ഫാക്‌സ്‌യുക്രൈന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രണ്ട് സിവിലിയന്‍ വിമാനങ്ങളും ഒരു എഎന്‍ 26 വിമാനവും ആക്രമണത്തില്‍ തകര്‍ന്നു. റിപ്പോര്‍ട്ടിനെക്കുറിച്ച് റഷ്യ പ്രതികരിച്ചില്ല.
https://www.facebook.com/Malayalivartha


























