കുട്ടികളെ ഉൾപ്പെടുത്തിയ പോൺ കണ്ടന്‍റുകള്‍ക്ക് പണം മുടക്കുന്ന പോൺഹബിന് വഴിവിട്ട സാമ്പത്തിക സഹായം, വിസയ്ക്കെതിരെ നടപടിയ്ക്ക് ഒരുങ്ങി യുഎസ് കോടതി, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് തങ്ങൾ പിന്തുണ നൽകിയിട്ടില്ലെന്ന വിശദീകരണവുമായി വിസ...!!

മൈൻഡ്ഗീക്കിന്‍റെ ഉടമസ്ഥതയിലുള്ള പോൺഹബ്ബിന് വഴിവിട്ട സാമ്പത്തിക സഹായം നൽകുന്ന വിസയ്ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നു.കുട്ടികളെ ഉൾപ്പെടുത്തിയ പോൺ കണ്ടന്‍റുകള്‍ക്ക് വേണ്ടി പണം മുടക്കുന്ന പോൺഹബ്ബിന് വിസ സേവനങ്ങൾ നൽകിയതായാണ് പരാതിയിൽ യുഎസ് കോടതിയാണ് നടപടിയ്ക്ക് ഒരുങ്ങുന്നത്. പ്രായപൂർത്തിയാകാത്തവരുടെ വീഡിയോകൾ മോഡറേറ്റ് ചെയ്യുന്ന കാര്യത്തിൽ സൈറ്റ് പരാജയപ്പെട്ടെന്ന് ബോധ്യപ്പെട്ടിട്ടും പോൺഹബിന് പണമിടപാട് സേവനങ്ങൾ നൽകുന്നത് വിസ തുടർന്നു.
ചൈൽഡ്പോണിലൂടെ മൈൻഡ്ഗീക്കിനെ സഹായിക്കുക എന്ന ഉദ്ദേശമായിരുന്നു വിസയ്ക്ക് എന്നും പരാതിയിൽ പറയുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് തങ്ങൾ പിന്തുണ നൽകില്ലെന്നാണ് വിസ പറയുന്നത്. അതിനാൽ തന്നെ കേസിൽ പ്രതി ചേർക്കുന്നത് അനുചിതമായ കാര്യമല്ലെന്നും വിസ കൂട്ടിച്ചേർത്തു. അംഗീകൃത കച്ചവടസ്ഥാപനമായി കണക്കാക്കിയാണ് സേവനം നൽകിയത്.
പോൺ ഹബ്ബ് വെബ്‌സൈറ്റുൾപ്പെടെയുള്ള മൈൻഡ് ഗീക്കിന്റെതായ വെബ്സൈറ്റുകൾക്ക് വിസ സേവനം നൽകുന്നുണ്ട്. ചൈൽഡ് പോണിന്റെ എണ്ണം കൂടുതലുള്ള സൈറ്റാണ് മൈൻഡ് ഗീക്കെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. അത്തരത്തിലുള്ള വെബ്സൈറ്റിന് മാർഗനിർദേശങ്ങള്‌ക്ക് ബദലായി വിസയും അവരുടെ ഏജന്റ് ബാങ്കുകളും പണമിടപാട് സേവനങ്ങൾ നൽകുന്നത് പരസ്യമായി സമ്മതിച്ച കാര്യമാണെന്നും പരാതിയിൽ പറയുന്നു.
കാലിഫോർണിയ അൺഫെയർ കോമ്പറ്റീഷൻ നിയമവും, ട്രാഫിക്കിങ് വിക്റ്റിംസ് പ്രൊട്ടക്ഷൻ റീ ഓതറൈസേഷൻ ആക്റ്റും ഉൾപ്പെടെയുള്ള നിയമലംഘനങ്ങളും പരാതിയിൽ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. തന്റെ അറിവോ സമ്മതമോ കൂടാതെ പോൺഹബിൽ പോസ്റ്റ് ചെയ്ത വീഡിയോയെക്കുറിച്ച് അറിയുമ്പോഴേക്കും അത് 400,000 വ്യൂസ് നേടിയിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.
വീഡിയോ ചൈൽഡ് പോണോഗ്രഫിയിൽ ഉൾപ്പെട്ടതാണെന്ന് ഓർമിപ്പിക്കാൻ മൈൻഡ്ഗീക്കിനെ ബന്ധപ്പെട്ടിരുന്നു എന്നും തുടർന്ന് ഏതാനും ആഴ്ചകൾക്ക് ശേഷമാണ് അവർ ആ വീഡിയോ നീക്കം ചെയ്തതെന്നും പരാതിയിൽ ആരോപിക്കുന്നു. ഇതിനോടകം നിരവധി ഉപയോക്താക്കൾ വീഡിയോ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി തവണ വീഡിയോ റീഅപ്‌ലോഡ് ചെയ്യുകയും ചെയ്തു.
റീ-അപ്‌ലോഡുകളിലൊന്നിന് 2.7 ദശലക്ഷം വ്യൂസുണ്ട്. കൂടാതെ മൈൻഡ്ഗീക്ക് ഇതിൽ നിന്നും മികച്ച പരസ്യ വരുമാനമാണ് നേടിയത് എന്നും പരാതിയിൽ ആരോപിക്കുന്നു.എന്നാൽ പരാതി തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് വിസ കോടതിയെ സമീപിച്ചു എങ്കിലും കോടതി ഇത് മുഖവിലയ്ക്കെടുത്തില്ല. കാലിഫോർണിയയിലെ ജഡ്ജ് കോർമാക് കാർനീയാണ് പരാതി സ്വീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























