റഷ്യ ആണവായുധം ഉപയോഗിക്കാന്‍ പോകുന്നു ഇനി ആരും അത് ചെയ്യരുതെന്ന് അമേരിക്ക രക്ഷപെടാനുള്ള നീക്കങ്ങളിങ്ങനെ ജനങ്ങള്‍ക്ക് ബൈഡന്റെ മുന്നറിയിപ്പ്

റഷ്യ ആണവായുധം ഉപയോഗിക്കുമോ? അതെ എന്ന ഉത്തരമാണ് ഇപ്പോള്‍ പാശ്ചാത്യ ലോകത്തുനിന്നും വരുന്നത്. അമേരിക്ക പോലും ഇപ്പോള്‍ റഷ്യയുടെ ഈ പ്രഖ്യാപനത്തില്‍ നടുങ്ങി നില്‍ക്കുകയാണ്. യുക്രൈന് സഹായം നല്‍കുന്നതുകൊണ്ട് റഷ്യ തങ്ങളെ ആക്രനി ഇതോടെ ആണവായുധം ഉപയോഗിക്കുമ്പോള്‍ ജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകളെ കുറിച്ചുള്ള അവബോധം നല്‍കിക്കൊണ്ടിരിക്കുകയാണ് അമേരിക്ക ഇപ്പോള്‍. മുടിയില്‍ കണ്ടീഷണര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നതുള്‍പ്പെടെ നിരവധി മുന്‍കരുതലുകളാണ് പൗരന്മാര്‍ക്ക് അമേരിക്ക നല്‍കിയിരിക്കുന്നത്.
ഏത് നിമിഷവും ആണവസ്‌ഫോടനമുണ്ടാകാമെന്നും അങ്ങിനെയെങ്കില്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ അഭയം തേടുന്നതുള്‍പ്പെടെ ഒരു പിടി മാര്‍ഗ്ഗനിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. ആണവ വിസ്‌ഫോടനത്തിന്റെ ഭാഗമായുണ്ടായേക്കാവുന്ന അണുവികിരണത്തില്‍ നിന്നും രക്ഷപ്പെടാനാണ് ഈ നീക്കം. മുടിയില്‍ ഷാമ്പൂ ഉപയോഗിക്കാം. പക്ഷെ കണ്ടീഷണര്‍ ഉപയോഗിക്കരുത്. കാരണം കണ്ടീഷണര്‍ ഉപയോഗിച്ച തലമുടിയില്‍ റേഡിയോ ആക്ടീവ് വസ്തുക്കള്‍ പറ്റിപ്പിടിക്കാന്‍ സാധ്യതയുണ്ട്. ഇത് മാറാരോഗങ്ങള്‍ വന്ന് മരിക്കുന്നതിന് കാരണമാകും.
ആണവ വിസ്‌ഫോടനമുണ്ടായാല്‍ തുറസ്സായ സ്ഥലത്ത് നിന്നും കെട്ടിടത്തിനുള്ളിലേക്ക് ഓടിക്കയറണം. കഴിയുന്നതും ബേസ് മെന്റിലോ കെട്ടിടത്തിന്റെ മധ്യത്തിലുള്ള നിലയിലോ കഴിയണം. ചുമരില്‍ നിന്നും അകന്ന് മാറി നില്‍ക്കണം. കാരണം റേഡിയോ ആക്ടീവ് വസ്തുക്കള്‍ ചുമരുകളിലാണ് പറ്റിപ്പിടിക്കാന്‍ സാധ്യത. കെട്ടിടത്തിനുള്ളില്‍ കയറുമ്പോള്‍ കോട്ടും മറ്റ് പുറം വസ്ത്രങ്ങളും അഴിച്ചുവെയ്ക്കണം. കെട്ടിടത്തിനുള്ളില്‍ കയറിയ ഉടന്‍ വസ്ത്രങ്ങളാല്‍ മറയ്ക്കപ്പെടാത്ത ശരീരഭാഗങ്ങള്‍ കഴുകി വൃത്തിയാക്കണം.
വായും മൂക്കും മുഖംമൂടി ഉപയോഗിച്ച് മറയ്ക്കാന്‍ മറക്കരുത്. ഇതുപോലെയുള്ള ഉപദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. 'റഷ്യയെയും റഷ്യന്‍ ജനതയെയും രക്ഷിക്കാന്‍ കയ്യിലുള്ള എന്ത് മാര്‍ഗ്ഗവും ഉപയോഗിക്കും. ഇത് തമാശയല്ല. ' പുടിന്‍ തമാശ പറയില്ല എന്ന് അമേരിക്കയ്ക്കും പാശ്ചാത്യരാഷ്ട്രങ്ങള്‍ക്കും അറിയാവുൂന്നതിനാല്‍ ആണവായുധപ്രയോഗം തന്നെയാണ് ഉദ്ദേശിച്ചതെന്ന് അമേരിക്ക പറയുന്നു.
തൊട്ടുപിന്നാലെ, പുടിന്‍ ഉദ്ദേശിക്കുന്നത് ആണവായുധങ്ങളെപ്പോലുള്ള തന്ത്രപ്രധാനമായ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ തന്നെയാണെന്ന് റഷ്യയുടെ മുന്‍ പ്രസിഡന്റ് ദിമിത്ര മെഡ് വെഡേവ് വിശദീകരിച്ചിരുന്നു. ഇതിനിടെ യുദ്ധത്തില്‍ റഷ്യ പിടിച്ചടക്കിയ ഉക്രൈന്‍ പ്രദേശങ്ങളായ ലുഹാന്‍സ്‌ക്, ഡൊണെറ്റ്‌സ്‌ക്, ഖെര്‍സോന്‍, സപൊറിസിയ തുടങ്ങിയ പ്രദേശങ്ങള്‍ റഷ്യയോടൊപ്പം നില്‍ക്കാന്‍ ജനഹിതപരിശോധനയില്‍ തീരുമാനമായതായും റഷ്യ അറിയിച്ചിരിക്കുകയാണ്. ഇതിനെതിരെ യുഎസിന്റെയോ നേറ്റോയുടെയോ ഭാഗത്ത് നിന്നും നീക്കമുണ്ടായാല്‍ റഷ്യ തിരിച്ചടിക്കും.
ഇതിനിടെ, പുടിന്റെ ഉറ്റസുഹൃത്തായ ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോയും ഉക്രൈനും പാശ്ചാത്യലോകത്തിനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റഷ്യയ്‌ക്കെതിരെ തിരിച്ചടിക്ക് മുതിര്‍ന്നാല്‍ റഷ്യയോടൊപ്പം യുദ്ധത്തില്‍ ചേരുമെന്ന് അലക്‌സാണ്ടര്‍ ലുകാഷെങ്കോ താക്കീത് ചെയ്തിട്ടുണ്ട്.
അതേസമയം ഈ നീക്കങ്ങള്‍ ഉപേക്ഷിക്കണമെന്ന സന്ദേശമാണ് മോദി പുടിന് നല്‍കിയത്. ഇതോടെ സമാധാന ദൂതനായി മോദി ഇറങ്ങണമെന്ന ആവശ്യം ലോകത്തിന്റെ പല കോണുകളില്‍ നിന്നും ഉയര്‍ന്നു. റഷ്യയും യുക്രൈനും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുതിയ നിര്‍ദേശം ഐക്യരാഷ്ട്രസഭയില്‍ മുന്നോട്ട് വച്ചത് മെക്‌സികോയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ ഈ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ കഴിയുകയുള്ളൂവെന്ന് മെക്‌സികന്‍ വിദേശകാര്യ മന്ത്രി മാഴ്‌സെലോ ലൂയിസ് എബ്രാര്‍ഡ് അഭിപ്രായപ്പെട്ടു.
മേഖലയില്‍ സമാധാനാന്തരീക്ഷം സ്ഥാപിക്കുന്നതിന് ഒരു പ്രത്യേക സമിതി രൂപവത്കരിക്കണമെന്നാണ് മെക്‌സികോ പറയുന്നത്. ഈ കമ്മിറ്റിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രാന്‍സിസ് മാര്‍പാപ്പ, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് തുടങ്ങിയവര്‍ ഉണ്ടാകണമെന്നാണ് മെക്‌സികോയുടെ അഭിപ്രായം.
ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഉച്ചകോടിയില്‍ മോദിപുതിന്‍ കൂടിക്കാഴ്ച നടന്നതിന് പിന്നാലെയാണ് മെക്‌സികോയുടെ നിര്‍ദേശം. 'ഇക്കാലഘട്ടം യുദ്ധത്തിന്റേത് അല്ലെ'ന്ന മോദിയുടെ പ്രസ്താവനയെ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും സ്വാഗതം ചെയ്തിരുന്നു.
താന്‍ മുന്നോട്ടുവെക്കുന്നത് മെക്‌സികന്‍ പ്രസിഡന്റ് പറഞ്ഞ ആശയമാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. സമാധാനം സ്ഥാപിക്കുന്നതിനുവേണ്ടി ഐക്യരാഷ്ട്ര സഭ മുന്നോട്ടുവയ്ക്കുന്ന ഏതൊരു നയത്തേയും മെക്‌സികോ പിന്തുണയ്ക്കും. പരസ്പര ചര്‍ച്ച, നയതന്ത്ര ബന്ധം എന്നിവയിലൂടെ മാത്രമേ സമാധാനം കൈവരിക്കാന്‍ കഴിയുകയുള്ളൂവെന്നും മാഴ്‌സെലോ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha


























