ചൈനയെ നോക്കി ഇന്ത്യ കണ്ണുരുട്ടി; ഷീയെ പപ്പടം പോലെ പൊടിച്ചു! മോദിയുടെ മാസ്റ്റർ പ്ലാൻ ഏറ്റു... അതീവ ജാഗ്രതയോടെ ഇന്ത്യൻ സൈന്യം

ലഡാക് അതിർത്തിയിൽ രണ്ടുവർഷമായി തമ്പടിച്ചിരുന്ന ചൈനീസ് സൈന്യം പിന്മാറൽ ശ്രമം ആരംഭിച്ചു. അതിർത്തിയിൽ സൈനിക പിൻമാറ്റത്തിന് ഇന്ത്യയും ചൈനയും തുടക്കമിട്ടു. ഗോഗ്ര ഹോട്ട്സ്പ്രിംഗ്‌സ് മേഖലയിൽ നിന്ന് സൈന്യങ്ങൾ പിൻമാറി തുടങ്ങിയെന്ന് ഇരുരാജ്യങ്ങളും പ്രസ്താവനയിൽ അറിയിച്ചു. അതിർത്തിയിൽ നിന്നുള്ള പിൻമാറ്റം വീണ്ടും തുടങ്ങണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് വഴങ്ങിയാണ് സൈനിക പിൻമാറ്റത്തിന് ചൈന ഒടുവിൽ സമ്മതം മൂളിയത്.
16-ാം വട്ട കമാന്റർ തല ചർച്ചയിൽ ഇന്ത്യ സമ്മർദ്ദം ശക്തമാക്കിയതിനെ തുടർന്നാണ് ചൈന ഇരുവിഭാഗത്തിന്റേയും ധാരണപ്രകാരം പിന്മാറാൻ സമ്മതിച്ചത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് ചർച്ച നടന്നത്. ഗോഗ്ര-ഹോട്‌സ്പ്രിംഗ് മേഖലയിലെ പിപി-15 അതിർത്തിയിലെ പിന്മാറ്റത്തെ സംബന്ധിച്ചാണ് നിർണ്ണായക തീരുമാനം ഉണ്ടായത്.
ഗോഗ്ര - ഹോട്സ്പ്രിങ്‌സ് മേഖലയിൽ ഇരു രാജ്യങ്ങളും നിർമിച്ചിട്ടുള്ള താൽക്കാലിക ക്രമീകരണങ്ങളെല്ലാം പൊളിച്ചുനീക്കാനും ധാരണയായതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. സൈനികർ ഇവിടേക്കു വരുന്നതിനു മുൻപുള്ള രീതിയിലേക്ക് എല്ലാം മാറ്റാനും തീരുമാനിച്ചു. നേരത്തേ, ഇരുരാജ്യങ്ങളും നടത്തിയ 16–ാം കമാൻഡർ തല ചർച്ചകൾക്കൊടുവിലാണ് സൈനികരെ പിൻവലിക്കാൻ തീരുമാനിച്ചത്.
ലഡാക് മേഖലയിൽ 2020 മുതൽ ചൈന നടത്തിക്കൊണ്ടിരിക്കുന്ന പ്രകോപനത്തിന് പിന്നാലെ വ്യോമാതിർത്തി ലംഘനവും നടത്തിയതോടെയാണ് ഇന്ത്യ അന്താരാഷ്‌ട്ര തലത്തിൽ സമ്മദ്ദം ശക്തമാക്കിയത്. ഐക്യാരാഷ്‌ട്ര രക്ഷാ കൗൺസിലിലടക്കം ഇന്ത്യ ചൈനയുടെ ഏകപക്ഷീയമായ അതിർത്തി ലംഘനങ്ങളെ വിമർശിച്ചു.
ദേംചുക്-ദെസ്പാംഗ് മേഖലകളിൽ 28 മാസമായി ചൈനയുടെ സൈന്യം അതിർത്തി കേന്ദ്രീകരിച്ച് തമ്പടിക്കുകയും താവളങ്ങൾ പണിയുകയുമാണ്. ഇതിന് പിന്നാലെ അരുണാചലിൽ ചൈന അതിർത്തി ഗ്രാമങ്ങളും പണിതുയർത്തിയത് ഇന്ത്യ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.
ഗോഗ്ര - ഹോട്സ്പ്രിങ്‌സ് മേഖലയിൽ നിന്നുള്ള സൈനിക പിൻമാറ്റം അടുത്തയാഴ്ച പൂർത്തിയാക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെയാണ് ഇരു രാജ്യങ്ങളുടെയും സൈനികർ പിൻമാറ്റം ആരംഭിച്ചത്. യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്ന് നിശ്ചിത കിലോമീറ്റർ അകലത്തിലേയ്‌ക്ക് ഇരു സേനകളും പിൻവലിയണമെന്ന ധാരണയിൽ ഇന്ത്യ ഒരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറല്ലെന്ന് അറിയിച്ചിരുന്നു.
ഇതിനിടെ ചുഷൂൽ മേഖലയിൽ വ്യോമാതിർത്തി ലംഘിച്ച ചൈനയുടെ നടപടിക്കെതിരെ ഇന്ത്യ എടുത്ത നിലപാട് ചൈനയെ പ്രതിരോധത്തിലാക്കിയിരുന്നു. രണ്ടു മാസത്തിന് ശേഷമാണ് ഇരുസൈനിക കമാന്റർമാരും ജൂലൈ മാസത്തെ ചർച്ചയിലെ ധാരണ പ്രകാരമുള്ള നീക്കം ചൈന ആരംഭിച്ചത്. പിന്മാറ്റത്തിനുള്ള ഒരുക്കങ്ങൾ ചൈന ആരംഭിച്ചുവെന്നാണ് പ്രാഥമിക വിവരം.
എന്നാൽ, ഇന്നലെ മുതൽ ചൈന നടത്തുന്ന പിന്മാറ്റം ഒരു മേഖലയിൽ നിന്ന് മാത്രമെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കുന്നുണ്ട്. ഭീഷണി പൂർണമായും മാറിയിട്ടില്ല എന്ന് വേണം കരുതാൻ. അതിർത്തിയിലെ എല്ലാ മേഖലയിൽ നിന്നും പിന്മാറാമെന്നുള്ള ധാരണയിൽ പട്രോളിംഗ് പോയിന്റ് 15 എന്ന ഗോഗ്രാ-ഹോട്ട്‌സപ്രിംഗ് മേഖലയിൽ നിന്നാണ് പിന്മാറ്റം ആരംഭിച്ചിരിക്കുന്നത്.
രണ്ടു മാസത്തിന് ശേഷം ചൈന നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങൾ ഏറെ നാൾക്കു ശേഷ മുള്ള സമാധാനത്തിലേയ്‌ക്കുള്ള നല്ല ചുവടുവെയ്പ്പാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം പിന്മാറ്റത്തെ സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ടെന്നാണ് പ്രതിരോധ വിദഗ്ധർ അറിയിക്കുന്നത്.
https://www.facebook.com/Malayalivartha


























