വെല്ലുവിളിച്ച യുക്രൈനെ മണിക്കൂറുകള്‍ക്കുള്ളില്‍ തകര്‍ത്ത് റഷ്യയുടെ മിസൈലാക്രമണം

യുക്രൈന്റെ നാല് പ്രദേശങ്ങള്‍ റഷ്യ അവരുടെ രാജ്യത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചതിന് പിന്നാലെ. നാറ്റോയുടെ പിന്തുണയോടെ ആക്രമണ കടുപ്പിക്കുമെന്ന് മുന്നറിയിപ്പുമായി യുക്രൈന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ താക്കീത് നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ അതി ശക്തമായ മിസൈലാക്രമണം നടത്തിയിരിക്കുകയാണ് റഷ്യ. സാധാരണക്കാരായ ജനങ്ങള്‍ കൊല്ലപ്പെടണം എന്ന ഉദ്യേശത്തോടെ മാത്രം നടത്തിയതാണ് ഈ ആക്രമണം. സപോരിജിയ മേഖലയില്‍ ആളുകളുമായി പോവുകയായിരുന്ന വാഹനത്തിന് നേരെയുണ്ടായ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 88 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. സപോരിജിയ റീജിയണല്‍ മിലിട്ടറി അഡ്മിനിസ്‌ട്രേഷന്‍ മേധാവി അലക്‌സാണ്ടര്‍ സ്റ്റാറൂഖാണ് ആക്രമണ വിവരം പുറത്തുവിട്ടത്.
കൊല്ലപ്പെട്ടവരില്‍ കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഡൊനെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക്, കെര്‍സണ്‍, സപോരിജിയ തുടങ്ങിയ പ്രദേശങ്ങള്‍ റഷ്യയുമായി കൂട്ടിച്ചേര്‍ക്കുകയാണെന്ന് കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ പറഞ്ഞിരുന്നു. ജനഹിതമനുസരിച്ചാണ് ഈ പ്രദേശങ്ങളെ റഷ്യയോട് ചേര്‍ക്കുന്നതെന്നായിരുന്നു വാദം. പുതിയ തീരുമാനപ്രകാരം ഈ പ്രദേശത്തെ ജനങ്ങള്‍ റഷ്യയുടെ ഭാഗമായിരിക്കുമെന്നും പുടിന്‍ പറഞ്ഞു.
2014ല്‍ ക്രൈമിയ സ്വന്തമാക്കിയ അതേ മാതൃകയിലായിരുന്നു റഷ്യയുടെ നീക്കം. അതേസമയം റഷ്യയുടെ നീക്കത്തെ യുക്രെയ്‌നും യൂറോപ്യന്‍ യൂണിയനും അമേരിക്കയും ശക്തമായി അപലപിച്ചു. ക്രെംലിനില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നിലായിരുന്നു പുടിന്‍ ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പിടിച്ചെടുത്ത പ്രദേശങ്ങളില്‍ റഷ്യന്‍ ഭരണകൂടത്തെ നിയമിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























