3,500 അടി ഉയരത്തിൽ പറന്ന വിമാനത്തെ തുളച്ച് വെടിയുണ്ട! വെടി വച്ചിട്ടത് തീവ്രവാദികൾ? ചോരയിൽ കുളിച്ച് യാത്രക്കാരൻ
യാത്രയ്‌ക്കിടെ വിമാനത്തിലേക്ക് ഭൂമിയിൽ നിന്നും വെടിവയ്‌പ്പ്. വെടിയുണ്ട വിമാനത്തിലൂടെ തുളച്ചു കയറി ഒരു യാത്രക്കാരന് പരിക്കേറ്റു. മ്യാൻമാർ നാഷണൽ എയർലൈൻസ് വിമാനത്തിലാണ് വെടിയേറ്റത്. മ്യാന്‍മറില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയിലാണ് സംഭവമുണ്ടായത്. മ്യാന്‍മര്‍ നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ ജനല്‍ച്ചില്ല് തുളച്ചെത്തിയ വെടിയുണ്ടയേറ്റത് യാത്രക്കാരന്റെ കവിളിലാണ്.
വെടിയേറ്റ യാത്രക്കാരനെ വിമാനം ഉടൻ തിരികെ ഇയിറക്കി മ്യാന്മാറിലെ ലോയികാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കവിളിലും കഴുത്തിലും ഒരു താൽക്കാലിക ടിഷ്യു ബാൻഡേജ് പിടിച്ച് സീറ്റിൽ തളർന്നിരിക്കുന്ന യാത്രക്കാരന്റെ ചിത്രം cabin_crew_club ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കിട്ടു. ഫ്യൂസ്ലേജിൽ ബുള്ളറ്റ് ഉണ്ടാക്കിയ ദ്വാരത്തിന്റെ ചിത്രവും അക്കൗണ്ട് പങ്കുവെക്കുകയും വിമാനത്തിന് നേരെ മൂന്ന് വെടിയുതിർക്കുകയും ചെയ്തു.
പരിക്കേറ്റ യാത്രക്കാരൻ 27 വയസ്സുള്ള ആളാണെന്നും വ്യക്തമായിട്ടുണ്ട്. ഏകദേശം 3280 അടി ഉയരത്തില്‍വെച്ചാണ് വിമാനത്തിനുള്ളിലേക്ക് വെടിയുണ്ട വന്നുപതിച്ചത്. സംഭവത്തിന് പിന്നാലെ നഗരത്തിലേക്കുളള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി മ്യാൻമാർ നാഷണൽ എയർലൈൻസ് അറിയിച്ചു. അനിശ്ചിത കാലത്തേക്കാണ് സർവീസുകൾ റദ്ദാക്കിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ലോയ്‌കാവ് വിമാനങ്ങൾക്കുള്ള എല്ലാ ബുക്കിംഗുകളും റദ്ദാക്കിയിട്ടുണ്ട്. വിമാനത്തിന് നേരെ വെടിവച്ചത് കയായിലെ വിമതരാണെന്ന് മ്യാൻമാറിലെ പട്ടാള സർക്കാർ ആരോപിച്ചു.
അതേസമയം, വിമതർ ഇത് തളളിയിട്ടുണ്ട്. ഇത്തരത്തിൽ യാത്രാ വിമാനത്തിന് നേരെയുളള ആക്രമണം യുദ്ധക്കുറ്റമാണെന്ന് മ്യാൻമാർ സർക്കാർ വക്താവ് മേജർ ജനറൽ സാ മിൻ ടുൺ പറഞ്ഞു. തിരഞ്ഞെടുപ്പിലൂടെ അധികാരം നേടിയ ഓംഗ് സാൻ സൂ കിയുടെ സർക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്ത 2021 മുതൽ പ്രദേശത്ത് സൈന്യവും വിമതരും തമ്മിൽ ശക്തിയേറിയ സായുധ ഏറ്റുമുട്ടൽ നടക്കുകയാണ്.
https://www.facebook.com/Malayalivartha