Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി


എറണാകുളം നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ വൻ തീപിടുത്തം.. പന്ത്രണ്ടോളം കടകൾ പൂർണ്ണമായും കത്തിനശിച്ചു, തീ നിയന്ത്രണവിധേയം


ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...


എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...

റഷ്യ കൂട്ടിച്ചേര്‍ത്ത പ്രദേശങ്ങളും തിരിച്ചുപിടിച്ചു; യുക്രൈന്‍ സ്‌ട്രൈക്കില്‍ ഞെട്ടല്‍ മാറാതെ പുടിന്‍ യുക്രൈന്റെ വിജയസമാന നീക്കം

04 OCTOBER 2022 09:57 AM IST
മലയാളി വാര്‍ത്ത

റഷ്യന്‍ അധീനതയിലുള്ള രാജ്യത്തിന്റെ തെക്കന്‍ മേഖല യുക്രെയ്ന്‍ നിര്‍ണായക നീക്കത്തിലൂടെ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. യുദ്ധം ആരംഭിച്ച ശേഷം യുക്രെയ്ന്‍ തെക്കന്‍ പ്രവിശ്യയില്‍ നടത്തുന്ന ഏറ്റവും വലിയ മുന്നേറ്റമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. തെക്കന്‍ മേഖലയിലെ നിപ്രോ നദിക്കരയിലൂടെ അതിവേഗം നീങ്ങിയ യുക്രെയ്ന്‍ ടാങ്കുകള്‍ ആയിരത്തോളം വരുന്ന റഷ്യന്‍ സേനയ്ക്ക് കടുത്ത ഭീഷണിയുയര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുക്രെയ്ന്‍ ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ യുക്രെയ്‌ന്റെ ടാങ്കുകള്‍ ഉപയോഗിച്ചുള്ള ആക്രമണം നദിയുടെ പടിഞ്ഞാറന്‍ തീരത്തുകൂടി കിലോമീറ്ററുകളോളം നീങ്ങിയെന്നും നിരവധി ഗ്രാമങ്ങള്‍ തിരിച്ചുപിടിച്ചതായും റിപ്പോര്‍ട്ടുണ്ട്. യുക്രെയ്ന്‍ സൈനികര്‍ ഇത്തരത്തില്‍ പിടിച്ചെടുത്ത പല ഗ്രാമങ്ങളിലും തങ്ങളുടെ പതാക ഉയര്‍ത്തുന്നതിന്റെ വിഡിയോകള്‍ പുറത്തുവരുന്നു. റഷ്യയുടെ സമൂഹമാധ്യമ പേജുകളില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ ഇതേക്കുറിച്ച് സ്ഥിരീകരണം ഒന്നും വന്നിട്ടില്ലെന്നുമാണ് റഷ്യന്‍ അധികൃതര്‍ പറയുന്നത്.

കിഴക്കന്‍ യുക്രെയ്‌നിലെ ഡോണെറ്റ്‌സ്‌ക് പ്രവിശ്യയിലെ സുപ്രധാന നഗരമായ ലൈമന്‍ യുക്രെയ്ന്‍ സേന കഴിഞ്ഞ ദിവസം തിരിച്ചുപിടിച്ച് നഗരകവാടത്തില്‍ യുക്രെയ്ന്‍ പതാക ഉയര്‍ത്തിയിരുന്നു. ഡോണെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക്, ഹേഴ്‌സന്‍ സാപൊറീഷ്യ എന്നീ 4 പ്രവിശ്യകള്‍ റഷ്യയോടു കൂട്ടിച്ചേര്‍ത്തതായി പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണ് യുക്രെയ്ന്‍ നിര്‍ണായക നേട്ടമുണ്ടാക്കിയത്. ഹര്‍കീവ് നഗരത്തെ മിന്നലാക്രമണത്തിലൂടെ തിരിച്ചുപിടിച്ചതിനു പിന്നാലെയാണ് യുക്രെയ്ന്‍ തെക്കന്‍ മേഖലയിലേക്ക് ആക്രമണം കടുപ്പിച്ചത്. അതിനിടെ 7 മാസം പിന്നിടുന്ന യുദ്ധം നീണ്ടുപോകുന്ന സാഹചര്യത്തില്‍ റിസര്‍വ് സൈനികരെ സമാഹാരിക്കാന്‍ പുട്ടിന്‍ പ്രഖ്യാപനം നടത്തിയിരുന്നു. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് റഷ്യയില്‍ ഉയരുന്നത്.

അതേസമയം കിഴക്കന്‍ യുക്രെയിനിലെ ഡൊണെസ്‌കിലെ ലൈമന്‍ നഗരത്തില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതായി റഷ്യ അറിയിച്ചു. യുക്രെയിന്‍ സൈന്യം എല്ലാ ദിശയില്‍ നിന്നും നഗരം വളഞ്ഞതോടെയാണ് റഷ്യയുടെ നീക്കം. ലൈമന്‍ നഗരം തങ്ങളുടെ നിയന്ത്രണത്തിലായെന്ന് മണിക്കൂറുകള്‍ക്ക് മുന്നേ യുക്രെയിന്‍ അവകാശപ്പെട്ടിരുന്നു. വെള്ളിയാഴ്ചയാണ് ഡൊണെസ്‌ക് ഉള്‍പ്പെടെയുള്ള നാല് പ്രവിശ്യകള്‍ ഇനി മുതല്‍ തങ്ങളുടെ ഭാഗമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ പ്രഖ്യാപിച്ചത്. റഷ്യക്കേറ്റ കനത്ത തിരിച്ചടികളിലൊന്നാണ് ലൈമനില്‍ നിന്നുള്ള പിന്‍മാറ്റം. ലെമന്റെ നിയന്ത്രണം റഷ്യ ഇതുവരെ പിടിച്ചെടുത്തിരുന്നില്ല. അതേ സമയം, ലൈമന്‍ നഗരത്തില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്‍വാങ്ങിയതിന് പിന്നാലെ യുക്രെയിനില്‍ വീര്യം കുറഞ്ഞ ആണവായുധങ്ങളുടെ പ്രയോഗം ഉള്‍പ്പെടെയുള്ള കടുത്ത നടപടി സ്വീകരിക്കണമെന്ന് പുട്ടിന്റെ അടുത്ത അനുയായിയും ചെച്‌നിയ നേതാവുമായ റാംസന്‍ കഡ്രയോവ് പറഞ്ഞു.


നാറ്റോ സൈനിക സഖ്യത്തിന്റെ അതിവേഗ അംഗത്വത്തിനായി യുക്രെയിന്‍ അപേക്ഷിക്കാന്‍ പോവുകയാണെന്നും റഷ്യയുമായി ചര്‍ച്ചയ്ക്ക് തയാറാണെങ്കിലും വ്‌ലാഡിമിര്‍ പുട്ടിന്‍ പ്രസിഡന്റായി അധികാരത്തിലുള്ളിടത്തോളം അത് നടക്കില്ലെന്നും യുക്രെയിന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കി. കഴിഞ്ഞ ദിവസം യുക്രെയിനിലെ നാല് പ്രദേശങ്ങള്‍ റഷ്യയുടെ ഭാഗമാക്കിയെന്ന് പുട്ടിന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സെലെന്‍സ്‌കി ഇക്കാര്യം അറിയിച്ചത്. യുക്രെയിന്‍ പ്രധാനമന്ത്രിയുടെയും സ്പീക്കറുടെയും സാന്നിദ്ധ്യത്തില്‍ അപേക്ഷയില്‍ ഒപ്പിടുന്നതിന്റെ വീഡിയോ സെലെന്‍സ്‌കി പുറത്തുവിട്ടു. യുക്രെയിന്റെ നാറ്റോ നീക്കം റഷ്യയെ പ്രകോപിപ്പിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. 30 അംഗരാജ്യങ്ങളുടെ പിന്തുണ ലഭിച്ചാലേ അപേക്ഷയില്‍ നാറ്റോ ഒഋൗദ്യോഗിക നടപടികള്‍ ആരംഭിക്കുകയുള്ളൂ. യുക്രെയിന്റെ അപേക്ഷ സ്വീകരിക്കുന്ന കാര്യത്തില്‍ നാറ്റോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതകളുടെ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ  (3 hours ago)

ആഡംബര കാറില്‍ കഞ്ചാവ് കടത്തിയ മൂവര്‍ സംഘം പിടിയില്‍  (3 hours ago)

ആലുവയില്‍ ആക്രിക്കടയില്‍ വന്‍ തീപിടുത്തം  (5 hours ago)

പുതുവത്സരാഘോഷം പരിഗണിച്ച് ബാറുകള്‍ നാളെ രാത്രി 12 മണി വരെ പ്രവര്‍ത്തിക്കും  (5 hours ago)

ആത്മാര്‍ത്ഥതയുള്ള ഒരു ജനസേവികക്ക് ഇവിടെയും പ്രവര്‍ത്തിക്കാം...  (5 hours ago)

മോഹന്‍ലാല്‍ അഭിനയിച്ച മൂന്ന് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ അമ്മ കണ്ടിട്ടില്ല; അമ്മ മുന്‍പ് പറഞ്ഞ വാക്കുകളാണ്  (6 hours ago)

ആശുപത്രിയിലെത്തിയ ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം  (7 hours ago)

സ്റ്റാർട്ടപ്പുകൾക്കായി കൊച്ചിയിൽ മികച്ച തൊഴിലിടങ്ങൾ; സർവ്വേയുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ  (8 hours ago)

കോഴിക്കോട് ഗവ. സൈബർപാർക്കില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ അയോകോഡ്(ഐഒസിഒഡി) ഇൻഫോടെക് : പുതിയ ഓഫീസ് ജനുവരി 11 ന്  (8 hours ago)

കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ.  (8 hours ago)

പുതുവത്സര ദിനത്തില്‍ 10 ലക്ഷം പേര്‍ പുതുതായി വ്യായാമത്തിലേക്കെത്തും: വൈബ് 4 വെല്‍നസ്സ് ജനുവരി ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും; ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നടന്നടുക്കുവാന്‍ ജനകീയ ക്യാമ്പയ  (8 hours ago)

55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി  (8 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസ്: സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ രമേശ് ചെന്നിത്തല  (8 hours ago)

മുന്‍ എംഎല്‍എ പി എം മാത്യു അന്തരിച്ചു  (9 hours ago)

മോഹൻലാൽ എന്ന പ്രതിഭയെ രൂപപ്പെടുത്തുന്നതിലും അദ്ദേഹത്തിന് താങ്ങും തണലുമായി നിൽക്കുന്നതിലും ആ അമ്മ വഹിച്ച പങ്ക് വലുത്; മോഹൻലാലിൻറെ അമ്മയുടെ നിര്യാണം; നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ അനുശോചിച്ചു  (9 hours ago)

Malayali Vartha Recommends