ഇതൊരു അറേഞ്ച്ഡ് വിവാഹമല്ല! 18 -കാരിയെ പ്രണയിച്ച് 78 -കാരനായ വൃദ്ധൻ; മൂന്ന് വർഷം മുമ്പ് കഗയാൻ പ്രവിശ്യയിലെ ഒരു അത്താഴ വിരുന്നിൽ കണ്ടുമുട്ടിയ ഹലീമയും റാഷെദ് മംഗകോപ്പും
ഫിലിപ്പീൻസിൽ 78 -കാരനായ വൃദ്ധൻ 18 -കാരിയായ പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചു. പെൺകുട്ടിക്ക് പതിനഞ്ച് വയസുള്ളപ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. റാഷെദ് മംഗകോപ്പ് ഒരു കർഷകനായിരുന്നു. എന്നാൽ ഇപ്പോൾ തൊഴിലൊന്നും ചെയ്യുന്നില്ല. മൂന്ന് വർഷം മുമ്പ് കഗയാൻ പ്രവിശ്യയിലെ ഒരു അത്താഴ വിരുന്നിൽ വച്ചാണ് അന്ന് പതിനഞ്ചുകാരിയായ ഹലീമ അബ്ദുള്ളയെ റാഷെദ് കാണുന്നത്.
എന്നാൽ ഇതൊരു അറേഞ്ച്ഡ് വിവാഹമല്ല. തികഞ്ഞ പ്രണയത്തിൽ നിന്നാണ് ഇരുവരും വിവാഹം കഴിച്ചിരിക്കുന്നത് എന്ന് റാഷെദിന്റെ മരുമകനായ ബെൻ വ്യക്തമാക്കുന്നു. റാഷെദ് ഇതിന് മുമ്പ് വിവാഹം കഴിച്ചിട്ടോ പ്രണയിച്ചിട്ടോ ഇല്ല. അതുപോലെ തന്നെ ഹലീമയുടേയും ആദ്യത്തെ പ്രണയമായിരുന്നു.
വിവാഹം കഴിയുന്നതിന് മുമ്പ് മൂന്നു വർഷം ഇവർ ഒരുമിച്ചുണ്ടായിരുന്നു. "വരൻ എന്റെ പിതാവിന്റെ സഹോദരനാണ്. വധുവിന്റെ അച്ഛൻ എന്റെ അമ്മാവനുവേണ്ടി ജോലി ചെയ്യുന്നയാളും. അങ്ങനെയാണ് ഒരു അത്താഴ വിരുന്നിൽ അവർ ഇരുവരും കണ്ടുമുട്ടിയത്" എന്ന് ബെൻ പറഞ്ഞതായി ഒരു പ്രമുഖ പത്രം റിപ്പോർട്ട് ചെയ്തി.
6ഇവർ തമ്മിൽ 0 വയസിന്റെ വ്യത്യാസമുണ്ട് . എന്നാൽ, അതൊന്നും വിവാഹത്തിന് ഒരു തടസമായിരുന്നില്ല എന്നും ഇരുവീട്ടുകാർക്കും ഈ വിവാഹത്തിന് സമ്മതം തന്നെ ആയിരുന്നു എന്നും പറയുന്നു. പെൺകുട്ടിയാണ് ആദ്യം പ്രണയത്തിൽ വീണത്. എന്റെ അമ്മാവനാണെങ്കിൽ വിവാഹം കഴിച്ചിട്ടില്ല. അങ്ങനെ വീട്ടുകാരും വിവാഹത്തിനു സമ്മതം നൽകുകയുണ്ടായി. ഹലീമയാണ് അദ്ദേഹത്തിന്റെ ആദ്യത്തെ ഭാര്യ എന്നും ബെൻ വ്യക്തമാക്കി.
അതേസമയം ഫിലിപ്പീൻസിലെ നിയമ പ്രകാരം 21 വയസിൽ താഴെ ഉള്ളവർക്ക് വിവാഹിതരാവാം. എന്നാൽ, മാതാപിതാക്കളുടെ സമ്മതം വിവാഹക്കാര്യത്തിൽ നിർബന്ധമാണ്. ഏതായാലും ഹലീമയും റാഷെദും കാർമെൻ ടൗണിലെ പുതിയ വീട്ടിൽ പുതിയ ജീവിതം തുടങ്ങിക്കഴിഞനിരിക്കുകയാണ്.
https://www.facebook.com/Malayalivartha