അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭീകരർക്ക് അധികാരം പിടിച്ചെടുക്കാൻ ആയുധങ്ങളടക്കം നൽകി സഹായിച്ചു; പാക്കിസ്ഥാനെ കടുംവെട്ട് വെട്ടി! പാക് കറൻസിയെ സമ്പൂർണമായി നിരോധിച്ചു കൊണ്ട് ഉത്തരവിട്ട് താലിബാൻ, നിരോധനം ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ
പ്രളയം മൂലം കൂപ്പുകുത്തിയ പാകിസ്ഥാന് കനത്ത തിരിച്ചടി നൽകി അഫ്ഗാനിസ്ഥാൻ. കഴിഞ്ഞ കുറച്ചു നാളുകളായി പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ സ്വരച്ചേർച്ചയിലല്ല. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭീകരർക്ക് അധികാരം പിടിച്ചെടുക്കാൻ ആയുധങ്ങളടക്കം നൽകി സഹായിച്ചെങ്കിലും ഒടുവിൽ ഭീകര ഭരണകൂടം പാകിസ്ഥാനുമായി ഇടയുകയാണ് ചെയ്തത്.
ഇപ്പോഴിതാ പാക് കറൻസിയെ സമ്പൂർണമായി നിരോധിച്ചു കൊണ്ട് ഉത്തരവിട്ടിരിക്കുകയാണ് താലിബാൻ ഭരണകൂടം. അങ്ങനെ പാകിസ്ഥാൻ രൂപ ഉപയോഗിക്കുന്നതിലുള്ള നിരോധനം ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരികയും ചെയ്തിട്ടുണ്ട്. അഫ്ഗാൻ വാർത്താ ഏജൻസി ഖാമ പ്രസാണ് ഈ വിവരം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
അതായത് താലിബാൻ ഇന്റലിജൻസ് ഏജൻസിയാണ് പാകിസ്ഥാൻ കറൻസിയുടെ നിരോധനത്തെ കുറിച്ച് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. രാജ്യത്തെ മണി എക്സ്‌ചേഞ്ച് ഡീലേഴ്സിന്റെ അസോസിയേഷനോടും പാക് കറൻസിയിൽ വിനിമയം നടത്തുന്നത് പൂർണമായും നിരോധിച്ചതായി താലിബാൻ അറിയിച്ചിട്ടുമുണ്ട്. അഫ്ഗാനിസ്ഥാനിൽ വ്യാപാരികൾ ഉൾപ്പടെ നിരവധി പേർ ഇപ്പോഴും പാക് കറൻസിയിൽ ഇടപാടുകൾ നടത്തുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.
പ്രത്യേകിച്ച് പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഇടങ്ങളിൽ പാക് കറൻസിയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. താലിബാന്റെ പുതിയ നീക്കം ഇവർക്ക് വലിയ നഷ്ടവും തിരിച്ചടിയുമാകുമെന്നതിൽ സംശയമില്ല. ആയതിനാൽ തന്നെ താലിബാനെ അനുനയിപ്പിക്കാൻ കഴിയാത്തത് പാക് ഭരണകൂടത്തിനും വലിയ തലവേദനയാവുന്നതാണ്.
https://www.facebook.com/Malayalivartha