പ്രവാസികളെ മുൾമുനിൽ നിർത്തിയ നിമിഷങ്ങൾ, അമേരിക്കയിൽ ഇന്ത്യൻ വംശജരായ നാല് പേരെ തട്ടികൊണ്ടുപോയതിന് പിന്നിലെ സൂത്രധാരനെ കൈയ്യോടെ പൊക്കി, പ്രതിയെ പിടികൂടാന്‍ സഹായകമായത് കാണാതായവരില്‍ ഒരാളുടെ ബാങ്ക് കാർഡ്, പൊലീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ഗുരുതരാവസ്ഥയിൽ
പ്രവാസികളെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയതായുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ പ്രതിയെ പിടികൂടിയതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അമേരിക്കയിലെ കാലിഫോർണിയയിൽ നിന്ന് ഇന്ത്യൻ വംശജരായ നാല് പേരെയാണ് തട്ടികൊണ്ടുപോയത്.
കേസിൽ പ്രതിയായ ജീസസ് മാനുവൽ സൽഗാഡോണ് പോലീസ് പിടിയിലായത്.അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ രക്ഷപ്പെടാൻ ശ്രമിച്ച ഇയാള്‍ ഗുരുതരാവസ്ഥയിലാണ്. കാണാതായവരില്‍ ഒരാളുടെ ബാങ്ക് കാർഡാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്.
ബാങ്ക് കാർഡ് മെഴ്‌സ്ഡ് കൗണ്ടിയിലെ അറ്റ്‌വാട്ടറിലെ എടിഎമ്മിൽ വച്ച് ഉപയോഗിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു.തുടര്‍ന്ന് ബാങ്ക് ഇടപാട് നടത്തുന്നതിന്‍റെ ചിത്രങ്ങളും തട്ടികൊണ്ടു പോകുന്ന സമയത്തെ ചിത്രങ്ങളും പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
തിങ്കളാഴ്ച കാലിഫോർണിയയിലെ മെഴ്‌സ്ഡ് കൗണ്ടിയിൽവെച്ചാണ് ഈ നടുക്കുന്ന സംഭവം ഉണ്ടായത്.തട്ടികൊണ്ടുപോയ നാല് ഇന്ത്യൻ വംശജരിൽ 8 മാസം പ്രായമുള്ള കുഞ്ഞു ഉൾപ്പെടുന്നു. പെൺകുഞ്ഞിനേയും മാതാപിതാക്കളേയും അടക്കമാണ് ആയുധധാരികൾ തട്ടിക്കൊണ്ടുപോയതെന്ന് അധികൃതർ അറിയിച്ചു.
ജസ്ദീപ് സിംഗ് [36] , ജസ്‌ലീൻ കൗർ [27] ,ഇവരുടെ എട്ട് മാസം പ്രായമുള്ള കുട്ടി അരൂഹി ധേരി, അമൻദീപ് സിംഗ് [39] എന്നിവരെയാണ് തട്ടികൊണ്ടുപോയത്. വിവരമറിഞ്ഞ ജസ്ദീപ് സിംഗിന്‍റെ കുടുംബം ആശങ്കയിലാണ്. കേന്ദ്രമന്ത്രിയും ഹോഷിയാർപൂർ എംപിയുമായ സോം പ്രകാശും രൺധീറിനെ വിളിച്ചിക്കുകയും കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണ അദ്ദേഹത്തിന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു .
ഇവരെ തട്ടിക്കൊണ്ടുപോയ പ്രതികൾ ആയുധധാരികളും അപകടകാരികളുമാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ സൗത്ത് ഹൈവേ 59-ലെ 800 ബ്ലോക്കിൽ നിന്നാണ് തട്ടിക്കൊണ്ടുപോയതെന്ന് അധികൃതർ പറഞ്ഞതായി എബിസി 30 റിപ്പോർട്ട് ചെയ്യുന്നു. തട്ടിക്കൊണ്ടുപോയതായി പറയപ്പെടുന്ന സ്ഥലം ചില്ലറ വ്യാപാരങ്ങളും റെസ്റ്റോറന്റുകളും ഉൾപ്പെടുന്ന സ്ഥലമാണ്.
എന്നാൽ ഇവരെ ടത്തിക്കൊണ്ടുപോകായതിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല. ഇത്തരത്തിൽ ഒരു സൂചനപോലും പോലീസിന് ലഭ്യമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ആരെയെങ്കിലും സംശയിക്കുന്നതായോ പുറത്തുവിട്ടിട്ടില്ലെന്നും എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.
നാല് ഇന്ത്യൻ വംശജരെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്. പ്രതി ഗുരുതരാവസ്ഥയിൽ ആയതിനാൽ ഇയാളുടെ ആരോഗ്യനിലയിൽ പുരോഗതി വന്നാലുടൻ ചോദ്യം ചെയ്യലിൽ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ അതിവേഗം കണ്ടെത്താനാകും. സംശയാസ്പദമായ രീതിയിൽ ആരെയെങ്കിലും കണ്ടാൽ ഉടൻ തന്നെ 911 എന്ന നമ്പറിൽ വിളിക്കണമെന്ന് അധികൃതർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രതിയെ കണ്ടെത്തിയതോടെ പ്രവാസികളെ ഇവരിൽ നിന്ന് അതിവേഗം മോചിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, 2019-ൽ, യുഎസിലെ ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയുടെ ഉടമയായ ഇന്ത്യൻ വംശജനെ കാലിഫോർണിയയിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയിരുന്നു. ടെക്കിയായ തുഷാർ ആത്രെയെ കാലിഫോർണിയയിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയത്.എന്നാൽ കാണാതായ വാർത്തകൾ വന്ന് മണിക്കൂറുകൾക്കുള്ളിൽ തുഷാർ ആത്രെയെ കാമുകിയുടെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha