അസർബൈജാനിൽ നിന്നും അർമേനിയയെ രക്ഷിക്കാൻ ഇന്ത്യ... മിസൈലും റോക്കറ്റും കയറ്റി വിടും!
മേക്ക് ഇൻ ഇന്ത്യയ്‌ക്ക് പിന്നാലെ മേക്ക് ഫോർ ദി വേൾഡ് എന്ന ആശയം യാഥാർത്ഥ്യമാക്കാനൊരുങ്ങുകയാണ് ഭാരതം. ഇതിന്റെ ഭാഗമായി അർമേനിയയിലേക്ക് മിസൈലുകളും റോക്കറ്റുകളും കയറ്റി അയയ്‌ക്കും. പ്രതിരോധ ഉത്പന്നങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. അസർബൈജാനുമായി ദീർഘകാലമായി അതിർത്തി സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് അർമേനിയയെ ഇന്ത്യ സഹായിക്കാനൊരുങ്ങുന്നത്.
റഷ്യ– യുക്രെയ്ന്‍ യുദ്ധത്തിനു പിന്നാലെ മുന്‍ സോവിയറ്റ് രാജ്യങ്ങളായ അര്‍മേനിയയും അസര്‍ബൈജാനും തമ്മില്‍ സംഘര്‍ഷം കടുക്കുന്നു. ഈ സാഹചര്യത്തിൽ അതിര്‍ത്തി സംഘര്‍ഷത്തില്‍ അസര്‍ബൈജാന് മേല്‍കൈ നേടുവാനാണ് കൂടുതല്‍ ആയുധങ്ങള്‍ ഇന്ത്യയില്‍ നിന്ന് വാങ്ങാന്‍ അര്‍മേനിയ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച മിസൈലുകളും റോക്കറ്റുകളും വെടിമരുന്നുകളുമാണ് അര്‍മേനിയ വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഈ മാസം ആദ്യമാണ് ഇരു സർക്കാരുകളും തമ്മിലുള്ള പ്രതിരോധ ഉടമ്പടിയിൽ ഒപ്പുവെച്ചത്. 5000 കോടിയുടെ ആയുധങ്ങളാണ് അര്‍മേനിയ ആദ്യ ഘട്ടമായി ഇന്ത്യയില്‍ നിന്ന് വാങ്ങുക. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറുകൾ ഉൾപ്പെടെ അർമേനിയയ്‌ക്ക് നൽകാനാണ് തീരമാനം. 2000 കോടിയിലധികം മൂല്യമുള്ള ആയുധങ്ങൾ ഇന്ത്യ വിതരണം ചെയ്യുമെന്നാണ് പ്രാഥമിക റിപ്പോർട്ട്
മുന്‍ സോവിയറ്റ് രാജ്യങ്ങളായ അര്‍മേനിയയും അസര്‍ബൈജാനും തമ്മിലുള്ള സംഘര്‍ഷം കഴിഞ്ഞ മാസം മധ്യത്തോടെ രൂക്ഷമായിരുന്നു. കഴിഞ്ഞ മാസം അവസാനം ഉണ്ടായ ഏറ്റുമുട്ടലില്‍ 49 സൈനികര്‍ കൊല്ലപ്പെട്ടെന്ന് അര്‍മേനിയ അറിയിച്ചു. ഇതോടെയാണ് ആയുധ ശേഖരം വിപുലീകരിക്കാന്‍ തീരുമാനിക്കുന്നത്.
നഗോര്‍ണോ-കാരാബാഖ് മേഖലയെ ചൊല്ലി ഏറെക്കാലമായി അസര്‍ബൈജാനും അര്‍മേനിയയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. രണ്ടുതവണ ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധമുണ്ടാവുകയും ചെയ്തിരുന്നു. സമാന സാഹചര്യത്തിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്. മുന്‍പ് 1991 ലും 2020 ലുമാണ് ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധമുണ്ടായത്. 1991 ല്‍ മുപ്പതിനായിരം പേരും 2020 ലെ യുദ്ധത്തില്‍ ആറായിരത്തി അഞ്ഞൂറുപേരും കൊല്ലപ്പെട്ടിരുന്നു.
അതിര്‍ത്തിയിലെ സൈനിക പോസ്റ്റുകള്‍ക്കുനേരെ അസര്‍ബൈജാന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്ന് തുടര്‍ച്ചയായി വെടിവയ്പ്പും ഷെല്ലാക്രമണവും ഉണ്ടായെന്നും തങ്ങളുടെ ഭൂപ്രദേശത്തേക്ക് കടന്നു കയറാന്‍ സൈന്യം ശ്രമിക്കുകയാണെന്നും അര്‍മേനിയ ആരോപിക്കുന്നു. ലോകരാജ്യങ്ങളുടെ സഹായവും അര്‍മേനിയ അഭ്യര്‍ഥിച്ചിട്ടുണ്ട്.
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ച പിനാക, സ്വകാര്യമേഖലാ സ്ഥാപനങ്ങൾ തദ്ദേശീയമായി നിർമ്മിച്ചതാണ്. ഇന്ത്യയിൽ നിന്ന് ആന്റി ടാങ്ക് റോക്കറ്റുകളും മറ്റ് ആയുധങ്ങളും അർമേനിയയിലേക്ക് കയറ്റി അയയ്‌ക്കും. എന്നാൽ ഇത് ആദ്യമായല്ല ഇന്ത്യ അർമേനിയയിലേക്ക് ആയുധങ്ങൾ കയറ്റി അയക്കുന്നത്.
2020 ൽ 350 കോടിയുടെ കരാറിൽ നാല് റഡാറുകൾ അർമേനിയയ്‌ക്ക് നൽകിയിരുന്നു. ഇന്ത്യൻ സൈന്യത്തിന്റെ ആവശ്യങ്ങൾക്കനുസൃതമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ റഡാറുകൾ ആക്രമിക്കാനടുക്കുന്ന പീരങ്കികൾ, ഷെല്ലുകൾ, മോർട്ടറുകൾ, റോക്കറ്റുകൾ എന്നിവ നേരത്തെ ട്രാക്കുചെയ്യുകയും അവയെ നിരീക്ഷിക്കുകയും ചെയ്യും.
പാകിസ്താൻ, ചൈന അതിർത്തികളിൽ ഈ റഡാറുകൾ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. 2025 ഓടെ 35,000 കോടി രൂപയുടെ പ്രതിരോധ സാമഗ്രികൾ വിദേശത്തേക്ക് അയയ്‌ക്കുക എന്ന ലക്ഷ്യത്തോടെ കയറ്റുമതി വർധിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നത്. അതിന്റെ ആദ്യ ചുവിട്ടു പടിയായിട്ടാണ് ഈ കരാറിനെ ഇന്ത്യ കാണുന്നത്. കഴിഞ്ഞ വർഷം പ്രതിരോധ കയറ്റുമതി 13,000 കോടി രൂപയോളമായിരുന്നു.
https://www.facebook.com/Malayalivartha