ചൈനയെ തോല്‍പ്പിച്ച് ഇന്ത്യ അസാധാരണ നയതന്ത്രം മുട്ടുകുത്തിച്ചത് സ്‌നേഹം മാത്രം നല്‍കി; ഇതെന്ത് മറിമായമെന്ന് ലോകരാജ്യങ്ങള്‍
സായുധ യുദ്ധത്തെക്കാള്‍ ഏറെ ജാഗ്രത പാലിക്കേണ്ട മേഘലയാണ് നയതന്ത്ര യുദ്ധം. കൃത്യമായ കണക്കു കൂട്ടലുകളും. ദീര്‍ഘ വീക്ഷണങ്ങളും. പിന്തുണ പ്രഖ്യാപിക്കലുമൊക്കെ വളരെ തന്ത്രപരമായി കൈക്കൊള്ളേണ്ട കാര്യങ്ങളാണ്. ഈ അടുത്തിടെ ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകളില്‍ ഈ വൈദഗ്ദ്യം നമുക്ക് മനസ്സിലാക്കാന്‍ കഴിയും. റഷ്യ യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിനെ ശത്രു രാജ്യമായ പാകിസ്ഥാന് പോലും പുകഴ്ത്തി പറയേണ്ടി വന്നു.
ഇക്കാര്യം ന്യൂസിലാന്‍ഡില്‍ വച്ച് വളരെ വ്യക്തതയോടെ നമ്മുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ലോകത്തിന് വിശദീകരിച്ച് നല്‍കിയിരുന്നു. യുക്രൈന്റെ കാര്യം വരുമ്പോള്‍ വിവിധ രാജ്യങ്ങള്‍ക്ക് വ്യത്യസ്ത അഭിപ്രായമായിരിക്കും. അത് സ്വാഭാവികമാണ്. ജനങ്ങള്‍ അവരവരുടെ കാഴ്ച്ചപ്പാടിലാണ് കാര്യങ്ങള്‍ നോക്കിക്കാണുന്നത്. അവരുടെ താല്പര്യങ്ങള്‍, ചരിത്രപരമായ അനുഭവപരിചയം, അരക്ഷിതാവസ്ഥ എല്ലാം ഇതിനെ സ്വാധീനിക്കും. എന്നെ സംബന്ധിച്ചിടത്തോളം, മറ്റ് രാജ്യങ്ങളുടെ നിലപാടിനെ ഞാന്‍ നിന്ദിക്കില്ല. ലോകത്തിന്റെ വൈവിധ്യങ്ങള്‍ തികച്ചും വ്യക്തമായ വ്യത്യസ്ത പ്രതികരണത്തിലേക്ക് നയിക്കുന്നത് സ്വാഭാവികമാണ്. കാരണം അവയില്‍ പലതും യുക്രൈനില്‍ അവര്‍ നേരിടുന്ന ഭീഷണിയില്‍ നിന്നും ഉത്കണ്ഠയില്‍ നിന്നും വരുന്നതായി എനിക്ക് കാണാന്‍ കഴിയും. അത്തരം സാഹചര്യങ്ങളില്‍ ഇന്ത്യക്ക് എന്താണ് ചെയ്യാനാവുക എന്ന് പരിശോധിക്കും. അത് ഇന്ത്യയുടെ താല്പര്യമനുസരിച്ചായിരിക്കും, പക്ഷേ അത് ലോകത്തിന്റെ കൂടി താല്പര്യം പോലെയായിരിക്കും. ഈ ഒരു ഒറ്റ വിശദീകരണം മാത്രം മതി നയതന്ത്ര തലത്തില്‍ ഇന്ത്യ ഇടപെടുന്ന രീതി എന്താണെന്ന് മനസ്സിലാക്കാന്‍. ഈ രീതി ഇന്ത്യ പിന്തുടരുന്നതുകൊണ്ടു തന്നെ. റഷ്യയായാലും യുക്രൈനായാലും യുക്രൈനെ പിന്തുണയ്ക്കുന്നവര്‍ക്കായാലും ഇന്ത്യയെ കുറ്റപ്പെടുത്താനോ ശത്രുപക്ഷത്ത് കാണാനോ കഴിയില്ല.
യുഎന്നിലെ മനുഷ്യാവകാശ കൗണ്‍സിലില്‍ അവതരിപ്പിച്ച പ്രമേയത്തിലും ഇന്ത്യ ഇതേ നയതന്ത്രമാണ് പയറ്റിയത്. ചൈനയ്‌ക്കെതിരെയായിരുന്നു ഈ പ്രമേയം. ഉയിഗൂര്‍ മുസ്ലീങ്ങള്‍ക്കെതിരെ ചൈനീസ് ഭരണകൂടം മനുഷ്യാവകാശ ലംഘനം നടത്തുവെന്നായിരുന്നു പ്രമേയത്തിലെ പ്രധാന ആരോപണം. എന്നാല്‍ ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാശ്ചാത്യ രാജ്യങ്ങള്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നുകൊണ്ടാണ് ഇവിടെ ഇന്ത്യ തന്ത്രപരമായ നിവപാട് കൈക്കൊണ്ടത്.
നിലവില്‍ ഇന്ത്യ മുസ്ലിംങളെ വേട്ടയാടുകയാണെന്ന പ്രതീതിയാണ് മറ്റ് മുസ്ലിം രാജ്യങ്ങള്‍ ആഗോള തലത്തില്‍ ഉയര്‍ത്തിക്കാട്ടുന്നത്. സത്യത്തില്‍ ഇന്ത്യ രാജ്യത്തെ സുരക്ഷയ്ക്ക് വേണ്ടിയുള്ള നടപടികള്‍ കൈക്കൊള്ളുമ്പോള്‍, മുസ്ലിം രാജ്യങ്ങള്‍ പുറമേ അത് മുസ്ലിം വേട്ടയായും മുസ്ലിംങ്ങളെ തറപറ്റിക്കാനുള്ള നീക്കമായുമാകും ലോകരാജ്യങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കുക. ഈ സാഹചര്യത്തില്‍ കുറ്റക്കാരല്ലെങ്കിലും ഈ സ്ഥാനത്ത് ഇന്ത്യയെ കൊണ്ടുവരാന്‍ ഈ മുസ്ലിം രാജ്യങ്ങള്‍ ശ്രമിക്കും. അന്ന് ഇന്ത്യയ്ക്ക് ചൈനയുടെ പിന്തുണ ആവശ്യമായി വരും. ആ ഒരു ദീര്‍ഘ വീക്ഷണമാണ് ഇന്ത്യയെ ഉയ്ഗുര്‍ മുസ്ലിംങളുടെ വിഷയത്തില്‍ ഈ നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചത്.
ഉയിഗൂര്‍ മുസ്ലീങ്ങള്‍ക്കെതിരെ ചൈനീസ് ഭരണകൂടം മനുഷ്യാവകാശ ലംഘനം നടത്തുവെന്നായിരുന്നു പ്രമേയത്തിലെ പ്രധാന ആരോപണം. 19 രാജ്യങ്ങള്‍ എതിര്‍ത്തും 17 രാജ്യങ്ങള്‍ അനുകൂലിച്ചും വോട്ട് ചെയ്തതോടെ പ്രമേയം തള്ളുകയായിരുന്നു. കൗണ്‍സിലിന്റെ 16 വര്‍ഷത്തെ ചരിത്രത്തില്‍ രണ്ടാം തവണയാണ് ഒരു പ്രമേയം തള്ളിപ്പോകുന്നത്. 47 അംഗ സമിതിയില്‍ നിന്ന് ഇന്ത്യയുള്‍പ്പെടെ 11 രാജ്യങ്ങളാണ് വിട്ടുന്നത്.
മനുഷ്യാവകാശ ലംഘനങ്ങള്‍ ആരോപിച്ച് ഒരു രാജ്യത്തെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത് സഹായകരമല്ലെന്ന രാജ്യത്തിന്റെ മുന്‍നിലപാട് അനുസരിച്ചാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതെന്ന വിശദീകരണമാണ് ഇന്ത്യ നല്‍കിയതെങ്കിലും. അതിനുള്ളിലെ നയതന്ത്രം ഇതാണ്. ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ക്രിയാത്മകമായ ചര്‍ച്ചകളെയാണ് ഇന്ത്യ അനുകൂലിച്ചത്. ചൈനക്കെതിരെ ചര്‍ച്ച നടത്താന്‍ അംഗരാജ്യങ്ങള്‍ പിന്തുണക്കുമെന്ന ആത്മവിശ്വാസത്തിലാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍, വികസ്വര രാജ്യങ്ങളെ ലക്ഷ്യം വെക്കാനുള്ള നീക്കമായിട്ടാണ് മിക്ക രാജ്യങ്ങളും പ്രമേയത്തെ വിലയിരുത്തിയത്. ഇന്ന് ചൈനയെ ആണെങ്കില്‍ നാളെ മറ്റ് വികസ്വര രാജ്യങ്ങളെയും ലക്ഷ്യം വെക്കാമെന്നും പാശ്ചാത്യ രാജ്യങ്ങള്‍ ചൈനയെ ഒറ്റപ്പെടുത്തുകയാണെന്നും ചൈനീസ് അംബാസഡര്‍ ചെന്‍ സൂവും ആരോപിച്ചിരുന്നു. ആ ആരോപണവും ഇന്ത്യ തള്ളുന്നില്ല.
https://www.facebook.com/Malayalivartha