പാകിസ്താനിലും താലിബാൻ പിടിമുറുക്കുന്നുവോ? ഇസ്ലാമിക നിയമം നടപ്പാക്കണം എന്ന ആവശ്യവുമായി ഭീകരർ മന്ത്രിയെ തട്ടിക്കൊണ്ടു പോയി

പാകിസ്താനിലെ ധനം- വ്യവസായ- വാണിജ്യ മന്ത്രിയായ അബൈദുള്ള ബെയ്ഗിനെ തെഹ്രീക് ഇ താലിബാൻ ഭീകരർ തട്ടിക്കൊണ്ടുപോയി. വെള്ളിയാഴ്ച രാത്രി ഇസ്ലാമാബാദിൽ നിന്ന് ബാബുസാറിലേക്ക് പോകുമ്പോഴാണ് തട്ടിക്കൊണ്ടുപോകൽ നടന്നത്. ചർച്ചകൾക്ക് ശേഷം വിട്ടയച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജയിലിൽ കഴിയുന്ന തങ്ങളുടെ കൂട്ടാളികളെ വിട്ടയക്കണം എന്ന ആവശ്യം ഉയർത്തിയാണ് മന്ത്രി ഉൾപ്പെടെയുള്ള വിനോദസഞ്ചാരികളെ തട്ടിക്കൊണ്ടുപോയത്.
ജയിലിൽ കഴിയുന്ന തങ്ങളുടെ കൂട്ടാളികളായ ഭീകരരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭീകരർ രാജ്യത്തെ ഖൈബർ പഖ്തൂൺഖ്വയെ ഗിൽജിത്-ബാൾട്ടിസ്ഥാനുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡ് തടഞ്ഞു. ഈ റോഡ് ഉപരോധിച്ചുകൊണ്ടാണ് മന്ത്രിയെയും വിനോദസഞ്ചാരികളെയും ഭീകരർ തട്ടിക്കൊണ്ടുപോയത്.മന്ത്രിയെ തട്ടിക്കൊണ്ട് പോയ വീഡിയോ ക്ലിപ്പ് ഭീകരർ പുറത്ത് വിട്ടിരുന്നു.
ഇതിന് പിന്നാലെ കുപ്രസിദ്ധ ഭീകരനും തെഹ്രീക് ഇ താലിബാൻ നേതാവുമായ ഹബീബ് ഉർ റഹ്മാൻ സർക്കാരിന് മുന്നിൽ തങ്ങളുടെ 4 ആവശ്യങ്ങൾ ഉയർത്തുകയായിരുന്നു. രാജ്യത്ത് ഇസ്ലാമിക നിയമങ്ങൾ നടപ്പിലാക്കണം,പെൺകുട്ടികളുടെ കായിക വിനോദങ്ങൾ നിരോധിക്കണം.നംഗ പർബത്തിൽ പത്ത് വിദേശികളെ കൊലപ്പെടുത്തിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്ത തന്റെ കൂട്ടാളികളെയും, ഡിമർ ആക്രമണം നടത്തിയ ഭീകരരെയും വിട്ടയക്കണമെന്നായിരുന്നു ഹബീർബറിന്റെ ആവശ്യം. ഈ ഉപാധികളെല്ലാം അംഗീകരിച്ച ശേഷമാണ് മന്ത്രിയെ വിട്ടയച്ചതെന്നാണ് വിവരം.
സംഭവത്തെത്തുടർന്ന് ഗിൽജിത്തിലേക്കുള്ള റോഡുകൾ വൃത്തിയാക്കുകയും കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾക്ക് ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങാൻ അനുമതി നൽകുകയും ചെയ്തു.
തീവ്രവാദി നേതാക്കളുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് മുൻ ഗിൽജിത്-ബാൾട്ടിസ്ഥാൻ സർക്കാർ വക്താവ് ഫൈസുല്ല ഫറഖ് പറഞ്ഞു, താനും ഇസ്ലാമിക പണ്ഡിതന്മാരും ജിർഗയിൽ ഉണ്ടായിരുന്നുവെന്ന് ഫറാഖിന്റെ പ്രസ്താവന ഉദ്ധരിച്ച് വാർത്തകൾ വന്നിരുന്നു.
https://www.facebook.com/Malayalivartha


























