ഉത്തര കൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തിയതായി റിപ്പോർട്ട്; അടിയന്തര മുന്നറിയിപ്പ് നൽകി ജപ്പാൻ

കിഴക്കൻ സമുദ്രത്തെ ലക്ഷ്യമാക്കി ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തിയതായി റിപ്പോർട്ട്. ദക്ഷിണകൊറിയുടെ സംയുക്ത സൈനിക ഉദ്യോഗസ്ഥനാണ് ഉത്തരകൊറിയ ഞായറാഴ്ച മിസൈൽ പരീക്ഷണം നടത്തിയ വിവരം അറിയിച്ചത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
യുഎസും ദക്ഷിണ കൊറിയയും നാവിക അഭ്യാസം പൂർത്തിയാക്കി ഒരു ദിവസത്തിന് ശേഷമാണ് ഇത്. ഗാങ്‌വോൺ പ്രവിശ്യയിലെ മഞ്ചോണിൽ നിന്നാണ് വിക്ഷേപണം കണ്ടെത്തിയതെന്ന് ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു.
ജപ്പാന്റെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിന് പുറത്താണ് മിസൈൽ പതിച്ചതെന്ന് കരുതപ്പെടുന്നു, ജാപ്പനീസ് സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻഎച്ച്കെ വേൾഡ് റിപ്പോർട്ട് ചെയ്തു. ജപ്പാനുമായി ബന്ധപ്പെട്ട കപ്പലുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ജപ്പാൻ അധികൃതർ പറഞ്ഞു.
മിസൈൽ പരീക്ഷണത്തിന് പിന്നാലെ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ അടിയന്തര മുന്നറിയിപ്പ് നൽകി. മിസൈൽ പരീക്ഷണത്തെ കുറിച്ച് ലഭ്യമായ മുഴുവൻ വിവരങ്ങളും ഉടൻ ശേഖരിക്കാൻ അദ്ദേഹം നിർദേശിച്ചു. എയർക്രാഫ്റ്റുകൾക്കും കപ്പലുകൾക്കും അധികസുരക്ഷ ഏർപ്പെടുത്താനും ജപ്പാൻ പ്രധാനമന്ത്രിയുടെ നിർദേശമുണ്ട്.
സംഭവത്തെ യുഎസ് അപലപിക്കുകയും ഉത്തരകൊറിയ "ഈ പാതയിലൂടെ" പ്രകോപനം തുടരുകയാണെങ്കിൽ അത് അപലപനീയമാണെന്നും ഇതിനു മറുപടിയായി നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും ചെയ്യുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ മുന്നറിയിപ്പ് നൽകി.
https://www.facebook.com/Malayalivartha


























