Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

പ്രതികാരം വീട്ടി റഷ്യ തലസ്ഥാനത്തെ കീറിമുറിച്ച് റഷ്യന്‍ മിസൈലുകളും ഇറാനിയന്‍ ഡ്രോണുകളും

10 OCTOBER 2022 07:18 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

യുക്രെയ്‌നെതിരെ ആക്രമണം കടുപ്പിച്ച് റഷ്യ. യുക്രെയ്‌നിന്റെ തലസ്ഥാനമായ കീവിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും റഷ്യ മിസൈല്‍ ആക്രമണം ശക്തമായി തുടരുകയാണ്. ആക്രമണത്തില്‍ എട്ട് പേര്‍ മരിച്ചു. 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജ്യത്തെ തുടച്ചുമാറ്റാനുള്ള ശ്രമമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ സെലന്‍സ്‌കി പറഞ്ഞു.

രാവിലെ എട്ട് മണിയോടെയാണ് യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യ ആക്രമണം നടത്തിയത്. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് തലസ്ഥാന നഗരം ആക്രമിക്കപ്പെടുന്നത്. മിസൈല്‍ ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നതെന്ന് കീവ് ഗവ!ര്‍ണര്‍ സ്ഥിരീകരിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് ആക്രമണമുണ്ടായത്. മിസൈല്‍ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായും 26 പേര്‍ക്ക് പരിക്കേറ്റതായും യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി അറിയിച്ചു. യുക്രെയ്‌നെ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കാനുള്ള നീക്കമെന്നാണ് ആക്രമണത്തെ പ്രസിഡന്റ് സെലന്‍സ്‌കി വിശേഷിപ്പിച്ചത്.

ആക്രമണത്തില്‍ പരിക്കേറ്റവരെ യുക്രെയ്ന്‍ സൈന്യം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്. ആദ്യ ആക്രമണത്തിന് പിന്നാലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടന്നു. സ്‌ഫോടനത്തില്‍ തലസ്ഥാന നഗരത്തിലെ ജലവിതരണ, വൈദ്യുത സംവിധാനങ്ങള്‍ പൂര്‍ണമായും തകരാറിലായി. കീവിന്റെ വിവിധ ഇടങ്ങളില്‍ നിന്ന് പുകച്ചുരുകള്‍ ഉയരുന്നുണ്ട്. കീവിന് പുറമെ തന്ത്ര പ്രധാന മേഖലകളായ ലിവീവ്, ദിനിത്രി, സപ്രോഷ്യ മേഖലകളിലും വന്‍ ആക്രമണമാണ് റഷ്യ നടത്തുന്നത്. കീവില്‍ തെരുവുകളില്‍ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതുനോടകം പുറത്ത് വന്നു.

അധിനിവേശ ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പാലത്തില്‍ കഴിഞ്ഞ ദിവസം വന്‍ സ്‌ഫോടനം നടക്കുകയും പാലത്തിന്റെ ഒരുഭാഗം തകരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ റഷ്യ തന്ത്ര പ്രധാന മേഖലകളില്‍ സൈനിക ശക്തി കൂട്ടുകയും യുക്രൈനാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. യുക്രെയ്‌ന്റേത് തീവ്രവാദ പ്രവര്‍ത്തനമാണെന്നാണ് വഌഡിമിര്‍ പുടിന്‍ വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെ ഏത് നിമിഷവും റഷ്യ ആക്രമണം കടുപ്പിക്കുമെന്ന ആശങ്ക യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലനസ്‌കി പങ്കുവെച്ചിരുന്നു.

ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പാലം സ്‌ഫോടനത്തില്‍ തകര്‍ത്ത സംഭവത്തില്‍ യുക്രൈനമെ കുറ്റപ്പെടുത്തി റഷ്യ. ഭീകരപ്രവര്‍ത്തനം എന്നാണ് സംഭവത്തെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിന്‍ വിശേഷിപ്പിച്ചത്. ആക്രമണം തയ്യാറാക്കിയവരും ആക്രമികളും സ്‌പോണ്‍സര്‍മാരും യുക്രൈന്‍ ആണെന്നും പുട്ടിന്‍ പറഞ്ഞു. സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ താന്‍ നിയോഗിച്ച അന്വേഷണ സമിതി തലവനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു പുടിന്‍.

അതേസമയം, തെക്കന്‍ യുക്രേനിയന്‍ നഗരത്തില്‍ ഞായറാഴ്ചയുണ്ടായ റഷ്യന്‍ മിസൈല്‍ ആക്രമണത്തെ യുക്രേനിയന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി അപലപിച്ചു. കുറഞ്ഞത് 13 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും. ആക്രമണത്തില്‍ 11 കുട്ടികള്‍ ഉള്‍പ്പെടെ 89 പേര്‍ക്ക് പരിക്കേറ്റതായും പ്രസിഡന്റിന്റെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ക്രിമിയ ഉപദ്വീപിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കടല്‍പ്പാലമാണ് ഉഗ്ര സ്‌ഫോടനത്തില്‍ തകര്‍ന്നത്. യുദ്ധം മുറുകുന്നതിനിടെ പാലം തകര്‍ന്നത് റഷ്യക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. യുക്രൈനില്‍ നിന്ന് റഷ്യ പിടിച്ചെടുത്ത ക്രിമിയ ഉപദ്വീപിലേക്കുള്ള ഏക പാതയായ കെര്‍ച്ച് പാലത്തിലാണ് റഷ്യയെ നടുക്കിയ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ പാലത്തിന്റെ ഒരുഭാ?ഗം തകര്‍ന്നു. സ്‌ഫോടന ദൃശ്യങ്ങളും പ്രചരിച്ചു. പാലത്തെ 'നൂറ്റാണ്ടിലെ നിര്‍മിതി'യെന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ പുകഴ്ത്തിയിരുന്നത്. പുടിന് കീഴിലുള്ള ഏറ്റവും പ്രധാന നിര്‍മിതിയായും വിശേഷിപ്പിക്കപ്പെട്ടിരുന്നു. പാലം തകര്‍ന്നത് യുദ്ധത്തില്‍ റഷ്യക്ക് കനത്ത തിരിച്ചടിയാണെന്നതിന്റെ തെളിവാണ് പുട്ടിന്റെ 'ഭീകരാക്രമണ'മെന്ന പ്രതികരണം. പാലത്തിലൂടെ സഞ്ചരിച്ച ഇന്ധനം നിറച്ച ടാങ്ക് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായത്.

ഒക്ടോബര്‍ ആദ്യം മുതല്‍, റഷ്യയുടെ അതിര്‍ത്തി പ്രദേശത്ത് യുക്രേനിയന്‍ സായുധ സംഘങ്ങളില്‍ നിന്നുള്ള ആക്രമണങ്ങളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചുവെന്ന് അതിര്‍ത്തി സുരക്ഷയുടെ ഉത്തരവാദിത്തമുള്ള റഷ്യയുടെ എഫ്ബിഎസ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശങ്ങളായ ബെല്‍ഗൊറോഡ്, ബ്രയാന്‍സ്‌ക്, കുര്‍സ്‌ക് എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ച് നടന്ന നൂറിലധികം പീരങ്കി ആക്രമണങ്ങളില്‍ വീടുകളും, ഭരണനിര്‍വഹണ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളും തകര്‍ന്നതായി പ്രസ്താവനയില്‍ പറയുന്നു. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഒരു കുട്ടിയടക്കം അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

യുക്രൈനില്‍ നിന്നുള്ള ആക്രമണത്തില്‍ അതിര്‍ത്തിയിലെ ഗാര്‍നാല്‍സ്‌കി സെന്റ് നിക്കോളാസ് ആശ്രമത്തില്‍ തീപിടുത്തമുണ്ടായതായി കുര്‍സ്‌ക് മേഖലയുടെ ഗവര്‍ണര്‍ റോമന്‍ സ്റ്റാറോവൈറ്റ് പറഞ്ഞു. കെട്ടിടം തകര്‍ന്നെങ്കിലും പെട്ടെന്ന് തീ അണച്ചതിനാല്‍ ആര്‍ക്കും പരിക്കില്ല, നാശനഷ്ടങ്ങളുടെ ഫോട്ടോകള്‍ അദ്ദേഹം ടെലിഗ്രാമില്‍ പോസ്റ്റ് ചെയ്തു.

റഷ്യക്ക് വന്‍ തിരിച്ചടി, തകര്‍ന്നത് യൂറോപ്പിലെ ഏറ്റവും വലിയ പാലം

സ്‌ഫോടനത്തിനു പിന്നില്‍ ട്രക്ക് ബോംബ് ആക്രമണമാണെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ പിന്നീട് റിപ്പോര്‍ട്ടു ചെയ്തു. സ്‌ഫോടനം അന്വേഷിക്കാന്‍ റഷ്യ നിയോഗിച്ച പ്രത്യേക സമിതിയും ഇക്കാര്യം സ്ഥിരീകരിച്ചു. തെക്കന്‍ റഷ്യയിലെ കുബന്‍ പ്രദേശവാസിയാണ് സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ട ട്രക്ക് ഓടിച്ചതെന്നാണ് പ്രാഥമിക വിവരം. സ്‌ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്‌ഫോടന സമയം പാലത്തിലൂടെ സഞ്ചരിച്ച കാറിലുണ്ടായിരുന്നവരാണ് ആക്രമണമുണ്ടായത്. രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. 2018 ല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണ് പാലം നിര്‍മിച്ചത്.

റഷ്യന്‍ സൈനികര്‍ക്ക് യുദ്ധസാമഗ്രികള്‍ എത്തിക്കുന്നതില്‍ ഏറെ നിര്‍ണായകമായിരുന്നു ഈ പാലം. ഏറെ സുരക്ഷയോടെ നിര്‍മിച്ച പാലമാണെന്നായിരുന്നു റഷ്യയുടെ അവകാശ വാദം. സൈനികര്‍ക്കും നാവികര്‍ക്കും അവശ്യസാധനങ്ങള്‍ എത്തിക്കുന്ന പാലത്തിലുണ്ടായ സ്‌ഫോടനം റഷ്യന്‍ സൈന്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. 400 കോടി ഡോളര്‍ ചെലവില്‍ 18 കിലോമീറ്റര്‍ നീളത്തിലാണ് പാലം നിര്‍മിച്ചത്. യൂറോപ്പിലെ ഏറ്റവും വലിയ പാലമായിരുന്നു ഇതെന്ന പ്രത്യേകതയുമുണ്ട്.

റഷ്യ യുക്രെയ്‌നെ ആക്രമിച്ചതോടെ യൂറോപ്പിലെ ആയുധ കച്ചവടം വര്‍ദ്ധിക്കുന്നു. വിവിധ തരം ആയുധങ്ങള്‍ നിര്‍മ്മിച്ചുകൂട്ടുന്നതില്‍ രാജ്യങ്ങള്‍ മത്സരിക്കുകയാണ്. അമേരിക്കയ്ക്ക് പിന്നാലെ ബ്രിട്ടണാണ് പീരങ്കികളുടെ കാര്യത്തില്‍ ആവേശത്തോടെ മുന്നേറുന്നത്. യുക്രെയ്ന്‍ സൈന്യം പീരങ്കികളെ സമര്‍ത്ഥമായി ഉപയോഗിക്കുന്നതിനെ മുതലാക്കാന്‍ ബ്രിട്ടന്‍ നോക്കുകയാണ്. ഹൊവിറ്റ്‌സര്‍ എം777 വിഭാഗത്തിലെ പീരങ്കികളുടെ നിര്‍മ്മാണമാണ് ബ്രിട്ടണ്‍ പുന:രാരംഭിക്കുന്നത്.

ബ്രിട്ടണിലെ ഏറ്റവും വലിയ ആയുധനിര്‍മ്മാണ കമ്പനിയായ ബിഎഇയാണ് എം777 ഹൊവിറ്റസര്‍ ഒരു കാലത്ത് നിര്‍മ്മിച്ചിരുന്നത്. അമേരിക്കയുടേയും ഫ്രാന്‍സിന്റേയും ഈ രംഗത്തെ മുന്നേറ്റവും ഇന്ത്യ ലോകത്തിലെ പലരാജ്യങ്ങള്‍ക്കും ആയുധങ്ങള്‍ നല്‍കാന്‍ തുടങ്ങിയതുമാണ് ബ്രിട്ടണെ മാറി ചിന്തിപ്പിക്കുന്നത്. യുക്രെയ്‌ന്റെ മണ്ണിലേയ്ക്ക് തന്നെ ആദ്യ ഘട്ടം ഹൊവിറ്റസര്‍ നല്‍കാനാണ് ബിഎഇയുടെ നീക്കം.

അമേരിക്കയുമായി സഹകരിച്ചാണ് ആദ്യഘട്ടത്തില്‍ ഹൊവിറ്റസര്‍ പീരങ്കികള്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍ക്കും നാറ്റോയ്ക്കും നല്‍കാന്‍ ബ്രിട്ടണ്‍ ലക്ഷ്യമിടുന്നത്. അമേരിക്കയുടെ എം142 ഹൈമൊബിലിറ്റി ആര്‍ട്ടിലറി റോക്കറ്റ് സിസ്റ്റവും ഹൈമാര്‍സും സ്വീഡന്റെ ചെറു ടാങ്ക് വേധ മിസൈലുകളുമാണ് യുക്രെയ്ന്‍ റഷ്യയ്‌ക്കെതിരെ സമര്‍ത്ഥമായി ഉപയോഗിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (17 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (22 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (33 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (54 minutes ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (2 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (3 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (4 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (4 hours ago)

Malayali Vartha Recommends