Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

പ്രതികാരം വീട്ടി റഷ്യ തലസ്ഥാനത്തെ കീറിമുറിച്ച് റഷ്യന്‍ മിസൈലുകളും ഇറാനിയന്‍ ഡ്രോണുകളും

10 OCTOBER 2022 07:18 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

യുക്രെയ്‌നെതിരെ ആക്രമണം കടുപ്പിച്ച് റഷ്യ. യുക്രെയ്‌നിന്റെ തലസ്ഥാനമായ കീവിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും റഷ്യ മിസൈല്‍ ആക്രമണം ശക്തമായി തുടരുകയാണ്. ആക്രമണത്തില്‍ എട്ട് പേര്‍ മരിച്ചു. 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജ്യത്തെ തുടച്ചുമാറ്റാനുള്ള ശ്രമമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ സെലന്‍സ്‌കി പറഞ്ഞു.

രാവിലെ എട്ട് മണിയോടെയാണ് യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യ ആക്രമണം നടത്തിയത്. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് തലസ്ഥാന നഗരം ആക്രമിക്കപ്പെടുന്നത്. മിസൈല്‍ ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നതെന്ന് കീവ് ഗവ!ര്‍ണര്‍ സ്ഥിരീകരിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് ആക്രമണമുണ്ടായത്. മിസൈല്‍ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായും 26 പേര്‍ക്ക് പരിക്കേറ്റതായും യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി അറിയിച്ചു. യുക്രെയ്‌നെ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കാനുള്ള നീക്കമെന്നാണ് ആക്രമണത്തെ പ്രസിഡന്റ് സെലന്‍സ്‌കി വിശേഷിപ്പിച്ചത്.

ആക്രമണത്തില്‍ പരിക്കേറ്റവരെ യുക്രെയ്ന്‍ സൈന്യം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്. ആദ്യ ആക്രമണത്തിന് പിന്നാലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടന്നു. സ്‌ഫോടനത്തില്‍ തലസ്ഥാന നഗരത്തിലെ ജലവിതരണ, വൈദ്യുത സംവിധാനങ്ങള്‍ പൂര്‍ണമായും തകരാറിലായി. കീവിന്റെ വിവിധ ഇടങ്ങളില്‍ നിന്ന് പുകച്ചുരുകള്‍ ഉയരുന്നുണ്ട്. കീവിന് പുറമെ തന്ത്ര പ്രധാന മേഖലകളായ ലിവീവ്, ദിനിത്രി, സപ്രോഷ്യ മേഖലകളിലും വന്‍ ആക്രമണമാണ് റഷ്യ നടത്തുന്നത്. കീവില്‍ തെരുവുകളില്‍ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതുനോടകം പുറത്ത് വന്നു.

അധിനിവേശ ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പാലത്തില്‍ കഴിഞ്ഞ ദിവസം വന്‍ സ്‌ഫോടനം നടക്കുകയും പാലത്തിന്റെ ഒരുഭാഗം തകരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ റഷ്യ തന്ത്ര പ്രധാന മേഖലകളില്‍ സൈനിക ശക്തി കൂട്ടുകയും യുക്രൈനാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. യുക്രെയ്‌ന്റേത് തീവ്രവാദ പ്രവര്‍ത്തനമാണെന്നാണ് വഌഡിമിര്‍ പുടിന്‍ വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെ ഏത് നിമിഷവും റഷ്യ ആക്രമണം കടുപ്പിക്കുമെന്ന ആശങ്ക യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലനസ്‌കി പങ്കുവെച്ചിരുന്നു.

ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പാലം സ്‌ഫോടനത്തില്‍ തകര്‍ത്ത സംഭവത്തില്‍ യുക്രൈനമെ കുറ്റപ്പെടുത്തി റഷ്യ. ഭീകരപ്രവര്‍ത്തനം എന്നാണ് സംഭവത്തെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിന്‍ വിശേഷിപ്പിച്ചത്. ആക്രമണം തയ്യാറാക്കിയവരും ആക്രമികളും സ്‌പോണ്‍സര്‍മാരും യുക്രൈന്‍ ആണെന്നും പുട്ടിന്‍ പറഞ്ഞു. സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ താന്‍ നിയോഗിച്ച അന്വേഷണ സമിതി തലവനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു പുടിന്‍.

അതേസമയം, തെക്കന്‍ യുക്രേനിയന്‍ നഗരത്തില്‍ ഞായറാഴ്ചയുണ്ടായ റഷ്യന്‍ മിസൈല്‍ ആക്രമണത്തെ യുക്രേനിയന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി അപലപിച്ചു. കുറഞ്ഞത് 13 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും. ആക്രമണത്തില്‍ 11 കുട്ടികള്‍ ഉള്‍പ്പെടെ 89 പേര്‍ക്ക് പരിക്കേറ്റതായും പ്രസിഡന്റിന്റെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ക്രിമിയ ഉപദ്വീപിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കടല്‍പ്പാലമാണ് ഉഗ്ര സ്‌ഫോടനത്തില്‍ തകര്‍ന്നത്. യുദ്ധം മുറുകുന്നതിനിടെ പാലം തകര്‍ന്നത് റഷ്യക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. യുക്രൈനില്‍ നിന്ന് റഷ്യ പിടിച്ചെടുത്ത ക്രിമിയ ഉപദ്വീപിലേക്കുള്ള ഏക പാതയായ കെര്‍ച്ച് പാലത്തിലാണ് റഷ്യയെ നടുക്കിയ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ പാലത്തിന്റെ ഒരുഭാ?ഗം തകര്‍ന്നു. സ്‌ഫോടന ദൃശ്യങ്ങളും പ്രചരിച്ചു. പാലത്തെ 'നൂറ്റാണ്ടിലെ നിര്‍മിതി'യെന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ പുകഴ്ത്തിയിരുന്നത്. പുടിന് കീഴിലുള്ള ഏറ്റവും പ്രധാന നിര്‍മിതിയായും വിശേഷിപ്പിക്കപ്പെട്ടിരുന്നു. പാലം തകര്‍ന്നത് യുദ്ധത്തില്‍ റഷ്യക്ക് കനത്ത തിരിച്ചടിയാണെന്നതിന്റെ തെളിവാണ് പുട്ടിന്റെ 'ഭീകരാക്രമണ'മെന്ന പ്രതികരണം. പാലത്തിലൂടെ സഞ്ചരിച്ച ഇന്ധനം നിറച്ച ടാങ്ക് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായത്.

ഒക്ടോബര്‍ ആദ്യം മുതല്‍, റഷ്യയുടെ അതിര്‍ത്തി പ്രദേശത്ത് യുക്രേനിയന്‍ സായുധ സംഘങ്ങളില്‍ നിന്നുള്ള ആക്രമണങ്ങളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചുവെന്ന് അതിര്‍ത്തി സുരക്ഷയുടെ ഉത്തരവാദിത്തമുള്ള റഷ്യയുടെ എഫ്ബിഎസ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശങ്ങളായ ബെല്‍ഗൊറോഡ്, ബ്രയാന്‍സ്‌ക്, കുര്‍സ്‌ക് എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ച് നടന്ന നൂറിലധികം പീരങ്കി ആക്രമണങ്ങളില്‍ വീടുകളും, ഭരണനിര്‍വഹണ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളും തകര്‍ന്നതായി പ്രസ്താവനയില്‍ പറയുന്നു. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഒരു കുട്ടിയടക്കം അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

യുക്രൈനില്‍ നിന്നുള്ള ആക്രമണത്തില്‍ അതിര്‍ത്തിയിലെ ഗാര്‍നാല്‍സ്‌കി സെന്റ് നിക്കോളാസ് ആശ്രമത്തില്‍ തീപിടുത്തമുണ്ടായതായി കുര്‍സ്‌ക് മേഖലയുടെ ഗവര്‍ണര്‍ റോമന്‍ സ്റ്റാറോവൈറ്റ് പറഞ്ഞു. കെട്ടിടം തകര്‍ന്നെങ്കിലും പെട്ടെന്ന് തീ അണച്ചതിനാല്‍ ആര്‍ക്കും പരിക്കില്ല, നാശനഷ്ടങ്ങളുടെ ഫോട്ടോകള്‍ അദ്ദേഹം ടെലിഗ്രാമില്‍ പോസ്റ്റ് ചെയ്തു.

റഷ്യക്ക് വന്‍ തിരിച്ചടി, തകര്‍ന്നത് യൂറോപ്പിലെ ഏറ്റവും വലിയ പാലം

സ്‌ഫോടനത്തിനു പിന്നില്‍ ട്രക്ക് ബോംബ് ആക്രമണമാണെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ പിന്നീട് റിപ്പോര്‍ട്ടു ചെയ്തു. സ്‌ഫോടനം അന്വേഷിക്കാന്‍ റഷ്യ നിയോഗിച്ച പ്രത്യേക സമിതിയും ഇക്കാര്യം സ്ഥിരീകരിച്ചു. തെക്കന്‍ റഷ്യയിലെ കുബന്‍ പ്രദേശവാസിയാണ് സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ട ട്രക്ക് ഓടിച്ചതെന്നാണ് പ്രാഥമിക വിവരം. സ്‌ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്‌ഫോടന സമയം പാലത്തിലൂടെ സഞ്ചരിച്ച കാറിലുണ്ടായിരുന്നവരാണ് ആക്രമണമുണ്ടായത്. രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. 2018 ല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണ് പാലം നിര്‍മിച്ചത്.

റഷ്യന്‍ സൈനികര്‍ക്ക് യുദ്ധസാമഗ്രികള്‍ എത്തിക്കുന്നതില്‍ ഏറെ നിര്‍ണായകമായിരുന്നു ഈ പാലം. ഏറെ സുരക്ഷയോടെ നിര്‍മിച്ച പാലമാണെന്നായിരുന്നു റഷ്യയുടെ അവകാശ വാദം. സൈനികര്‍ക്കും നാവികര്‍ക്കും അവശ്യസാധനങ്ങള്‍ എത്തിക്കുന്ന പാലത്തിലുണ്ടായ സ്‌ഫോടനം റഷ്യന്‍ സൈന്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. 400 കോടി ഡോളര്‍ ചെലവില്‍ 18 കിലോമീറ്റര്‍ നീളത്തിലാണ് പാലം നിര്‍മിച്ചത്. യൂറോപ്പിലെ ഏറ്റവും വലിയ പാലമായിരുന്നു ഇതെന്ന പ്രത്യേകതയുമുണ്ട്.

റഷ്യ യുക്രെയ്‌നെ ആക്രമിച്ചതോടെ യൂറോപ്പിലെ ആയുധ കച്ചവടം വര്‍ദ്ധിക്കുന്നു. വിവിധ തരം ആയുധങ്ങള്‍ നിര്‍മ്മിച്ചുകൂട്ടുന്നതില്‍ രാജ്യങ്ങള്‍ മത്സരിക്കുകയാണ്. അമേരിക്കയ്ക്ക് പിന്നാലെ ബ്രിട്ടണാണ് പീരങ്കികളുടെ കാര്യത്തില്‍ ആവേശത്തോടെ മുന്നേറുന്നത്. യുക്രെയ്ന്‍ സൈന്യം പീരങ്കികളെ സമര്‍ത്ഥമായി ഉപയോഗിക്കുന്നതിനെ മുതലാക്കാന്‍ ബ്രിട്ടന്‍ നോക്കുകയാണ്. ഹൊവിറ്റ്‌സര്‍ എം777 വിഭാഗത്തിലെ പീരങ്കികളുടെ നിര്‍മ്മാണമാണ് ബ്രിട്ടണ്‍ പുന:രാരംഭിക്കുന്നത്.

ബ്രിട്ടണിലെ ഏറ്റവും വലിയ ആയുധനിര്‍മ്മാണ കമ്പനിയായ ബിഎഇയാണ് എം777 ഹൊവിറ്റസര്‍ ഒരു കാലത്ത് നിര്‍മ്മിച്ചിരുന്നത്. അമേരിക്കയുടേയും ഫ്രാന്‍സിന്റേയും ഈ രംഗത്തെ മുന്നേറ്റവും ഇന്ത്യ ലോകത്തിലെ പലരാജ്യങ്ങള്‍ക്കും ആയുധങ്ങള്‍ നല്‍കാന്‍ തുടങ്ങിയതുമാണ് ബ്രിട്ടണെ മാറി ചിന്തിപ്പിക്കുന്നത്. യുക്രെയ്‌ന്റെ മണ്ണിലേയ്ക്ക് തന്നെ ആദ്യ ഘട്ടം ഹൊവിറ്റസര്‍ നല്‍കാനാണ് ബിഎഇയുടെ നീക്കം.

അമേരിക്കയുമായി സഹകരിച്ചാണ് ആദ്യഘട്ടത്തില്‍ ഹൊവിറ്റസര്‍ പീരങ്കികള്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍ക്കും നാറ്റോയ്ക്കും നല്‍കാന്‍ ബ്രിട്ടണ്‍ ലക്ഷ്യമിടുന്നത്. അമേരിക്കയുടെ എം142 ഹൈമൊബിലിറ്റി ആര്‍ട്ടിലറി റോക്കറ്റ് സിസ്റ്റവും ഹൈമാര്‍സും സ്വീഡന്റെ ചെറു ടാങ്ക് വേധ മിസൈലുകളുമാണ് യുക്രെയ്ന്‍ റഷ്യയ്‌ക്കെതിരെ സമര്‍ത്ഥമായി ഉപയോഗിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (1 hour ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (2 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (2 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (2 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (2 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (2 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (3 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (4 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (7 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (7 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (8 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (8 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (8 hours ago)

Malayali Vartha Recommends