ആണ്‍കുട്ടികളുമായി ലൈംഗീക വേഴ്ച... രതിമൂര്‍ച്ഛയില്‍ കഴുത്തറുക്കല്‍, മാംസം തിന്ന് വിശപ്പടക്കല്‍.... ജെഫ്രി ഡാമര്‍ സീരിയല്‍ കില്ലര്‍

ലോകത്ത് സീരിയല്‍ കില്ലര്‍മാരായ പലരുടെയും ജീവിതം നിരവധി കുറ്റാന്വേഷണ സൂചകങ്ങളായിട്ടുണ്ട്. ഈ സൂചകങ്ങള്‍ പിന്നീട് സിനിനമയും സീരിയസും കഥകളുമൊക്കെയായി മാറിയിട്ടുണ്ട്. കേരളത്തില്‍ നടന്ന നരബലിയും മനഷ്യമാംസ ഭക്ഷണവുമെല്ലാം അന്ധവിശ്വാസത്തിന്റെ പേരിലാണ്. അന്ധവിശ്വാസികളെ ആഭിചാര ക്രിയകളിലേയ്‌ക്കെത്തിച്ച് നടത്തുന്ന കൊലപാതകങ്ങള്‍ ഇന്‍ഡ്യയില്‍ പല സ്ഥലങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ലോകചരിത്രത്തിലെ കുപ്രസിദ്ധനായ സീരിയല്‍ കൊലയാളിയായിരുന്നു ജെഫ്രി ഡാമര്‍ എന്ന അമേരിക്കകാരന്‍. അമേരിക്കയിലെ വിസ്‌കോയില്‍ 1960 ലാണ് ജെഫ്രി ഡാമറുടെ ജനനനം. 18 വയസുമുതല്‍ കൊലക്കത്തി കയ്യിലെടുത്ത ജഫ്രി 13 വര്‍ഷം കൊണ്ട് കൊന്നെടുക്കിയത് 16 യുവാക്കളെ . കാഴ്ചയില്‍ സുന്ദരനും സൗമന്യമായ ജെഫ്രി , ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. പതിനാറാമത്തെ വര്‍ഷം കൊലക്കത്തിയുമായി പിടിക്കപ്പെടുന്നതുവരെ ജെഫ്രി എല്ലാവരുടെയും പ്രിയപ്പെട്ടവനായിരുന്നു.
1978 മുതല്‍ 1991 വരെയും കാലഘട്ടത്താണ് ജെഫ്രി കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും. സെക്‌സും, നഗ്നചിത്രങ്ങളെടുക്കലും കൊലയും ജെഫ്രി നടത്തിയത് സ്ത്രീകളോടല്ല. പുരുഷന്മാരോടാണ്. നഗ്നചിത്രങ്ങള്‍ക്ക് മോഡലായാല്‍ പണം തരാമെന്ന് വാഗ്ദാനം ചെയ്ത് ജെഫ്രി യുവാക്കളെ ആകര്‍ഷിച്ച് തന്റെ ഫ്‌ളാറ്റിലേയ്ക്ക് എത്തിക്കും. അതിനുശേഷം അവരുമായി സ്വവര്‍ഗ്ഗ രതിയില്‍ ഏര്‍പ്പെടും.
രതിമൂര്‍ച്ഛയില്‍ എത്തുന്ന യുവാക്കളെ മൂര്‍ച്ചയുള്ള ആയുധങ്ങളുപയോഗിച്ച് കൊലപ്പെടുത്തും. അതിനുശേഷം മരിച്ചുവെന്ന് ഉറപ്പാക്കുന്നതിന് മുന്‍പ് ശരീരഭാഗങ്ങള്‍ അറുത്തെടുക്കും. ആന്തരികാവയവങ്ങള്‍ കൂത്തികീറിയെടുക്കും. കുത്തികീറിയെടുത്ത മൃതദേഹഭാഗങ്ങള്‍ പച്ചയ്ക്ക് ഭക്ഷിയ്ക്കും.
ബാക്കി വരുന്ന ഭാഗങ്ങള്‍ ഫ്‌ളാറ്റില്‍ സജ്ജീകരിച്ചിട്ടുള്ള ഫ്രീസറില്‍ സൂക്ഷിക്കും. മതിവരുവോളെ മനുഷ്യമാംസം ഭക്ഷിക്കുന്ന ശീലക്കാരനായി ജെഫ്രി മാറി.ഇങ്ങനെ പതിനഞ്ച് പേരെ കൊന്ന് ഭക്ഷിച്ച് ജെഫ്രിയെ ആരും സംശയിക്കാതിരിക്കാന്‍ മാന്യമായ വസത്രധാരണവും നല്ല പെരുമാറ്റവും അയ്യാള്‍ കൈമുതലാക്കിയിരുന്നു.
1991 ജൂലൈ 22 ന് ട്രേസി എഡ് വേര്‍ഡ് എന്ന 17 കാരനെ നഗ്നചിത്രമെടുക്കാനായി ജെഫ്രി ഫ്‌ളാറ്റിലേയ്ക്ക് കൊണ്ടുവന്നു. ഫ്‌ളാറ്റ് അടുത്തെത്തിയപ്പോള്‍ അനുഭവപ്പെട്ട രൂക്ഷഗന്ധം ട്രേസിയില്‍ സംശയം ഉളവാക്കി. വീടുനിറയെ പെട്ടികളും രാസവസ്തുക്കളും കണ്ണില്‍പെട്ടപ്പോള്‍ ട്രേസി അപകടം മനസിലാക്കി.ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ട്രേസിയെ ജെഫ്രി കത്തികാണിച്ച് ഭീഷണിപ്പെടുത്തി.
ഹൊറര്‍ ചിത്രം തനിക്കൊപ്പമിരുത്തി ട്രേസിയെ കാണിച്ചു. അതിനുശേഷം ജെഫ്രി അയ്യാളെ സ്വവര്‍ഗ്ഗരതിയ്ക്ക് ഉപയോഗിക്കുന്നു. ഇതിനിടയില്‍ ട്രസി ജെഫ്രിയുടെ തലയില്‍ അടിച്ചുവീഴ്ത്തി അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു,തുടര്‍ന്ന് ട്രേസി പോലീസില്‍ വിവരം അറിയിച്ചു. പോലീസെത്തി ഫളാറ്റ് പരിശോധിച്ചപ്പോളാണ് പതിനാറ് അരുംകൊലകളുടെ ചുരുള്‍ നിവര്‍ന്നത്.
അമേരിക്കയെ ഭയത്തിന്റെ മുള്‍മുനയില്‍ നിറുത്തിയ സീരിയല്‍ കില്ലര്‍ ജെഫ്രി ഡാമറെ കോടതി വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും കൊല്ലപ്പെട്ട കുട്ടികളിലൊരാളുടെ പിതാവ് ജെഫ്രിയെ തല്ലികൊന്നു. ജെഫ്രി ഡാമര്‍ എന്ന ലോകത്തെ ഞെട്ടിച്ച സീരിയല്‍ കില്ലര്‍ വര്‍ഷത്തില്‍ ഒരാളെയെന്ന നിലയിലാണ് കൊലപാതകങ്ങള്‍ നടത്തിയിരുന്നത്.
ഇവിടെ വ്യാജസിദ്ധനും , മറ്റ് രണ്ട് പേരും ചേര്‍ന്ന് ഒരേ വര്‍ഷം രണ്ട് പേരെയാണ് കൊന്ന കറിവെച്ചു കഴിച്ചത്. ജെഫ്രി ബാല്യകൗമാരങ്ങളില്‍ അനുഭവിയ്‌ക്കേണ്ടി ലൈംഗീക ചൂഷണപകയാണ് കുട്ടികളെ തേടിപിടിച്ച് ലൈംഗീകതയുടെ മൂര്‍ദ്ധന്യത്തില്‍ കൊന്നൊടുക്കാനുള്ള പ്രരണയായത്. ഒടുവില്‍ കുറ്റസമ്മതം നടത്തി ജയിലിലേയ്ക്ക് പോയപ്പോള്‍ ജെഫ്രി കൊല്ലപ്പെട്ട കുട്ടികളുടെ മാതാപിതാക്കളോട് മാപ്പ് അപേക്ഷിയക്കുകയെങ്കിലും ചെയ്തു.
രണ്ട് പേരെ കൊന്ന് മാംസം വേകിച്ച് കഴിച്ച പൈശാചിക കൂട്ടങ്ങളെ പോലീസ് പിടിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കിയപ്പോഴും അവരുടെ ശരീരഭാഷയ്‌ക്കോ മനോനിലയ്‌ക്കോ യാതൊരും മാറ്റവുമില്ല. നരബലിയുടെ കഥകേട്ട് കേരളം ഞെട്ടിതരിച്ചിട്ടും ഞങ്ങള്‍ക്ക് ഇതൊന്നും പ്രശ്‌നമല്ലെന്ന മട്ടിലാണ് അറസ്റ്റിലായ ഷാഫിയുടെയും, ഭഗല്‍സിംഗിന്‍െയെും ഭാര്യ ലൈലയുടെയും ഭാവങ്ങള്‍. അരുംകൊലകളില്‍ തരിച്ചുനിന്ന നാട്ടുകാരുടെ മുന്നിലേയ്ക്ക് എത്തുമ്പോഴും , മൃതദേഹാവശിഷ്ടങ്ങള്‍ കുഴിച്ചിട്ട സ്ഥലങ്ങള്‍ കാണിച്ചു കൊടുക്കുമ്പോഴും അവര്‍ക്ക് ഒരകൂസലുമില്ലായിരുന്നു.
ഒടുവുല്‍ എല്ലാ ക്രൂരതകളില്‍ നിന്നും രക്ഷപ്പെടാനുള്ള കുറുക്കുവഴിയായ മനോരോഗമെന്ന അടവുനയം ലൈല കോടതിയില്‍ ബോധിപ്പിച്ചു. മനോവൈകല്യമുള്ളവര്‍ക്ക് പോലും ചെയ്യാന്‍കഴിയാത്ത ക്രൂരതയാണ് മൂവരും ചേര്‍ന്ന് നടത്തിയത്. നരബലിയെന്ന ക്രൂരതയ്ക്ക് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ, അവയവങ്ങള്‍ തട്ടിയെടുക്കല്‍ സംഘമുണ്ടോ. പ്രതികള്‍ പോലീസിന് മുന്നില്‍ നടത്തിയ കുറ്റസമ്മത മൊഴികളില്‍ വിശ്വസിക്കാന്‍ പറ്റുമോ. കൊല്ലപ്പെട്ട സത്രീകളുടെ അവയവങ്ങള്‍ മാറ്റിയശേഷം ഇലന്തൂരില്‍ എത്തിച്ച് ആഭിചാര കര്‍മ്മം നടത്തിയതാണോ. അന്വേഷണം എല്ലാ മേഖലകളിലും ഉണ്ടാകുമെന്ന് ഝനം ഉറപ്പാക്കുന്നുണ്ട്.
ലോകത്തിന്റെ മറ്റ് പലഭാഗങ്ങളിലും നിരവധി സീരിയല്‍ കില്ലര്‍മാരും പിടിയിലായിട്ടുണ്ട്. പിന്നീട് അവര്‍ക്കെല്ലാം മനോരോഗമാണെന്ന് വിലയിരുത്തലും വന്നിട്ടുണ്ട്. എന്നാല്‍ അവരാരും ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടിട്ടില്ല. കേരളവും കാത്തിരിക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്കായി.
കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങളുടെ ഡിഎന്‍എ പരിശോധനാഫലം എത്തിയാലേ മരിച്ചത് ആര്, കൊലയാളികള്‍ പറയുന്ന ആള്‍ക്കാരാണോ മരിച്ചത്. രണ്ട് പേരെന്ന നിഗമനത്തിന് മാറ്റം വരുമോ , മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ട്, കൊലപാതകത്തിന് ആഭിചാര്തതിന് അപ്പുറം മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ. എണ്ണിയാല്‍ തീരാത്തത്ര സംശയങ്ങളുമായാണ് മലയാളികൾ ഓരോ നിമിഷവും തള്ളിനീക്കുന്നത്.
https://www.facebook.com/Malayalivartha


























