ലോകം പിന്നെയും കൊറോണ ഭീതിയിൽ! അതിവ്യാപന ശേഷിയുള്ള ഒമിക്രോൺ വകഭേദം.. ചൈനയിൽ വീണ്ടും ലോക്ഡൗൺ; പുതിയത് അതിമാരകം!

കൊറോണ വൈറസ് ബാധയില്‍ അടുത്തിടെയായി കുറവ് കാണുന്നുണ്ട് എങ്കിലും പകർച്ചവ്യാധി ഭീഷണി ഇപ്പോഴും നിലനിൽക്കുന്നു. ഇന്നും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഈ രോഗത്തോട് പോരാടുകയാണ്. ഇന്ത്യയിൽ പുതിയ കൊറോണ കേസുകൾ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അതിനിടയിലാണ് ലോകത്തിന് ഭീഷണിയായി ചൈന മാറുന്നത്.
കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ പ്രതിരോധിക്കാൻ നിയന്ത്രണങ്ങൾ തുടരുകയാണ് ചൈന. ഇതിനിടയിൽ തീവ്രവ്യാപന ശേഷിയുള്ള മറ്റു രണ്ടു കോവിഡ് വകഭേദങ്ങൾ കൂടി ചൈനയിൽ പടരുന്ന വാർത്തയാണ് പുറത്തു വരുന്നത്. ഒമിക്രോണിന്റെ അതീവ വ്യാപന ശേഷിയുള്ള രണ്ട് ഉപ വകഭേദങ്ങൾ കൂടി കണ്ടെത്തിയതോടെ ചൈനയിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ യാത്രനിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഒമിക്രോൺ വകഭേദങ്ങളായ BF.7, BA.5.1.7 എന്നീ പുതിയ വകഭേദങ്ങളാണ് ചൈനയിൽ നിലവിൽ പടർന്നു കൊണ്ടിരിക്കുന്നത്. BF.7, ഒമിക്രോൺ വകഭേദമായ BA.5.2.1ന്റെ ഉപവക ഭേദമാണ്. BA.2.75.2 എന്ന പേരിലും ഈ വകഭേദം അറിയപ്പെടുന്നുണ്ട്. ഒക്ടോബർ നാലിന് യാന്റായ് ഷാഗോൺ നഗരങ്ങളിലാണ് BF.7 ആദ്യമായി റിപ്പോർട്ട് ചെയ്തത്. ബെൽജിയം, ജർമനി, ഫ്രാൻസ്, ഡെൻമാർക്, ഇംഗ്ലണ്ട് രാജ്യങ്ങളിലാണ് ഒമിക്രോൺ വകഭേദം വ്യാപിക്കുന്നത്.
ഈ വകഭേദത്തെ കരുതിയിരിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകിയിരുന്നു. രോഗം വ്യാപിക്കുന്നയിടങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളും മറ്റും താൽക്കാലികമായി അടച്ചിടാനുള്ള ഉത്തരവുകളും വന്നു കഴിഞ്ഞു. ആഗസ്റ്റ് 20ന് ശേഷമുള്ള ഏറ്റവും ഉയർന്ന രോഗബാധയാണിത്. കോവിഡിനെ തുരത്താൻ കൂട്ട പരിശോധന, അതിർത്തിയിലെ നിയന്ത്രണങ്ങൾ, ക്വാറന്റീൻ, ലോക്ഡൗൺ എന്നിവ ചൈന ഇപ്പോഴും തുടരുന്നുണ്ട്.
രോഗവ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ നിരവധി സ്കൂളുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു. 36 ചൈനീസ് നഗരങ്ങൾ ലോക്ക്ഡൗണിലാണ്. ഇത് ഏകദേശം 196.9 ദശലക്ഷം ആളുകളെ നേരിട്ട് ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ് ആഴ്ച ഇത് 179.7 ദശലക്ഷമായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിരന്തരമുള്ള പരിശോധനയും വിപുലമായ ക്വാറന്‍റൈനുകളും ലോക്ഡൗണുകളുകളിലൂടെയും കര്‍ശനമായ സീറോ കൊവിഡ് നടപടികള്‍ തുടരുന്ന ലോകത്തിലെ അപൂർവം രാജ്യങ്ങളിലൊന്നാണ് ചൈന.
സീറോ കോവിഡ് പോളിസിയുടെ ഭാഗമായി നേരത്തേ മുതൽ ചൈനയിൽ കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നുണ്ട്. വൈറസിനെ പരമാവധി തുടച്ചുനീക്കാൻ കോൺടാക്റ്റ് ട്രേസിങ്, ഐസൊലേഷൻ, ടെസ്റ്റിങ്ങുകൾ, ലോക്ഡൗൺ തുടങ്ങിയവ ഉൾപ്പെടെയുള്ള കടുത്ത മാർഗങ്ങളാണ് സീറോ കോവിഡ് പോളിസിയുടെ ഭാഗമായി ചൈന നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. നിയന്ത്രണങ്ങൾ കടുപ്പിക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം. പുതിയ വൈറസ് ബാധ സ്ഥിരീകരിക്കുന്നില്ല എന്നും രോഗത്തെ പൂർണമായും തുടച്ചു നീക്കുക എന്നതുമാണ് ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha


























