വയാഗ്ര ഉപയോഗിച്ച് 100 യുക്രേനിയക്കാരെ റഷ്യൻ സൈന്യം ബലാത്സംഗം ചെയ്തു; ഒന്നുമില്ലാതെ പാകിസ്ഥാൻ സൈന്യം രണ്ട് ലക്ഷം ബംഗാളി സ്ത്രീകളെ ബലാത്സംഗം ചെയ്തു ; തസ്ലീമ നസ്റിന്റെ ട്വീറ്റ്

യുക്രേനിയൻ സ്ത്രീകളെ ബലാത്സംഗം ചെയ്യാനും മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾക്ക് വിധേയമാക്കാനും റഷ്യൻ സൈനികർക്ക് വയാഗ്ര നൽകുന്നുവെന്ന ഐക്യരാഷ്ട്രസഭയുടെ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ചു പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ തസ്ലീമ നസ്രീൻ.
റഷ്യ തങ്ങളുടെ സൈനികർക്ക് വയാഗ്ര നൽകുന്നുണ്ടെന്ന് യുഎൻ പ്രത്യേക പ്രതിനിധി പ്രമീള പാറ്റൻ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് ആണ് റഷ്യയുടെ ഈ ”സൈനിക തന്ത്രത്തെക്കുറിച്ചുള്ള” പറഞ്ഞത് . ഇത് ആസൂത്രിതമായ നീക്കമാണെന്നും സൈനിക തന്ത്രത്തിന്റെ ഭാഗമാണെന്നും പ്രമീള പറഞ്ഞു. വയാഗ്ര ഉപയോഗിക്കുന്ന റഷ്യൻ സൈനികരെ കുറിച്ച് സ്ത്രീകൾ സാക്ഷ്യപ്പെടുത്തുന്നത് കേൾക്കുമ്പോൾ, ദിവസങ്ങളോളം സ്ത്രീകൾ ബന്ദികളാക്കപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും, കൊച്ചുകുട്ടികളെയും പുരുഷന്മാരെയും ബലാത്സംഗം ചെയ്യാൻ തുടങ്ങുകയും ചെയ്യുമ്പോൾ, അത് വ്യക്തമായ സൈനിക തന്ത്രമാണെന്ന് പ്രമീള പറഞ്ഞതായി എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു. ഇതിന് മറുപടിയായാണ് തസ്ലീമ നസ്റിന്റെ ട്വീറ്റ്.
1971ലെ ബംഗ്ലദേശ് യുദ്ധത്തിൽ സ്ത്രീകൾ നേരിട്ട അക്രമ സംഭവങ്ങളെക്കുറിച്ചാണ് പ്രതികരണം വിവരിച്ചത്. “ഉക്രേനിയക്കാരെ ബലാത്സംഗം ചെയ്യാൻ പട്ടാളക്കാർക്ക് റഷ്യ വയാഗ്ര നൽകുന്നു! റഷ്യൻ ‘സൈനിക തന്ത്രത്തിന്റെ’ ഭാഗം! ഇരകളോട് മനുഷ്യത്വരഹിതമായി പെരുമാറാനുള്ള ബോധപൂർവമായ തന്ത്രം! റഷ്യൻ സൈന്യം വയാഗ്ര ഉപയോഗിച്ച് ഇതുവരെ 100 ഉക്രേനിയക്കാരെ ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തു. എന്നാൽ പാകിസ്ഥാൻ സൈന്യം 1971ൽ 200,000 ബംഗാളി സ്ത്രീകളെ വയാഗ്രയില്ലാതെ ബലാത്സംഗം ചെയ്തു! തസ്ലീമ നസ്രീൻ ട്വീറ്റ് ചെയ്തു. തസ്ലീമയുടെ ആരോപണത്തിന് സാങ്കേതിക സ്ഥിരീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
അതിനിടെ, അന്താരാഷ്‌ട്ര സർക്കാരിതര സംഘടനയായ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് പറയുന്നതനുസരിച്ച്, അന്ന് (1971 ൽ ) ബലാത്സംഗങ്ങൾ വ്യാപകമായിരുന്നു. 2 ലക്ഷം മുതൽ 4 ലക്ഷം വരെ ഇരകളാക്കപ്പെട്ടതു എന്ന് കണക്കുകൾ പറയയുന്നു . പാക് പട്ടാളത്തിന്റെ കൊടും ക്രൂരതകൾ വെളിപ്പെടുത്തുന്നതാണ് ഈ റിപ്പോർട്ട്.
https://www.facebook.com/Malayalivartha


























