പാകിസ്ഥാന് മുട്ടന്‍ പണികൊടുക്കാന്‍ റഷ്യ പിന്നില്‍ നിന്ന കുത്തിയ ചതിയന്മാര്‍ക്ക് മാപ്പില്ല

ഇന്ത്യയ്ക്ക് നല്‍കുന്ന വിലയ്ക്ക് എണ്ണ നല്‍കാന്‍ തയ്യാറാണെങ്കില്‍ തങ്ങള്‍ വാങ്ങാമെന്ന് റഷ്യയോട് പാകിസ്ഥാന്‍. ഔദ്യോഗിക സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മോസ്‌കോയിലെത്തിയ പാക് വിദേശമന്ത്രി ഇഷാഖ് ദര്‍ ആണ് ഇക്കാര്യം അറിയിച്ചത്. റഷ്യയുമായി ഒരുതരത്തിലുള്ള പ്രശ്‌നങ്ങളുമില്ലെന്നും, വെള്ളപ്പൊക്കത്തില്‍ തകര്‍ന്നടിഞ്ഞ തങ്ങളെ രക്ഷിക്കാന്‍ റഷ്യ ഇടപെടണമെന്നുമാണ് പാകിസ്ഥാന്റെ ആവശ്യം.
റഷ്യ യുക്രെയിനുമായി യുദ്ധം ആരംഭിച്ച ദിവസമാണ് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ റഷ്യ സന്ദര്‍ശിച്ചത്. ക്രൂഡ് ഓയില്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങുക എല്ല ലക്ഷ്യത്തോടെയായിരുന്നു ഇമ്രാന്റെ സന്ദര്‍ശനം. അമേരിക്കയുടെ ഇഷ്ടക്കേടിന് ഇത് വഴിവയ്ക്കുകയും ചെയ്തു. പിന്നീട് ഇന്ത്യയ്ക്ക് കുറഞ്ഞ നിരക്കില്‍ ക്രൂഡ് ഓയില്‍ റഷ്യയില്‍ നിന്നും വാങ്ങാന്‍ കഴിഞ്ഞതിനെ ഇമ്രാന്‍ പ്രകീര്‍ത്തിക്കുകയായിരുന്നു.
ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ കാര്യത്തില്‍ ലോകത്ത് മുപ്പത്തിയഞ്ചാം സ്ഥാനത്താണ് പാകിസ്ഥാന്‍. 202021 കാലഘട്ടത്തില്‍ 1.92 ബില്യണ്‍ ഡോളറിന്റെ ക്രൂഡ് ഓയിലാണ് പാകിസ്ഥാന്‍ ഇറക്കുമതി ചെയ്തത്.
ക്രൂഡ് ഓയില്‍ മാത്രമല്ല റഷ്യയില്‍ നിന്ന് ഗോതമ്പും ഇറക്കുമതി ചെയ്യാന്‍ ആലോചനയുണ്ടെന്ന് മോസ്‌കോയിലെ പാകിസ്ഥാന്‍ അംബാസിഡര്‍ ഷഫത് അലി ഖാന്‍ പ്രതികരിച്ചു. അമേരിക്കയുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്നാണ് പാകിസ്ഥാന് ഇപ്പോള്‍ റഷ്യന്‍ പ്രേമം ഉടലെടുത്തിരിക്കുന്നതെന്നാണ് വിദേശകാര്യ വിദഗ്ദ്ധരുടെ അനുമാനം. ജോ ബൈഡന്‍ പ്രസിഡന്റായതിന് ശേഷമാണ് പാകിസ്ഥാന്‍ പരുങ്ങലിലായത്. ആണവായുധം കൈവശമുള്ള ഏറ്റവും അപകരകാരിയായ രാജ്യമാണ് പാകിസ്ഥാന്‍ എന്നായിരുന്നു ബൈഡന്റെ പ്രസ്താവന.
അതേസമയം വില സ്ഥിരത ഉറപ്പാക്കാന്‍ ഉദ്പാദനം വെട്ടിക്കുറയ്ക്കാന്‍ സൗദി, റഷ്യ തുടങ്ങിയ എണ്ണ ഉദ്പാദക രാഷ്ട്രങ്ങളടങ്ങിയ ഒപെക് പ്ലസിന്റെ തീരുമാനം അമേരിക്കയെ ചൊടിപ്പിച്ചിരുന്നു. റഷ്യയ്‌ക്കൊപ്പം സൗദി ചേര്‍ന്നതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. ഇതിന് മറുപടിയായി തന്ത്രപ്രധാനമായ കരുതല്‍ ശേഖരത്തില്‍ നിന്നും 14 ദശലക്ഷം ബാരല്‍ എണ്ണ വിപണിയിലേക്ക് ഇറക്കാനുള്ള നിര്‍ണായക തീരുമാനം അമേരിക്ക കൈക്കൊണ്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് സംബന്ധിച്ച് പ്രസിഡന്റ് ജോ ബൈഡന്‍ ഈ ആഴ്ച പ്രഖ്യാപനം നടത്തുമെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കയില്‍ ഇന്ധന വിലയില്‍ ഉണ്ടായ വര്‍ദ്ധനവും, പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് ഉയരുന്ന വിമര്‍ശനവും തണുപ്പിക്കുക എന്ന ഉദ്ദേശവും കരുതല്‍ ശേഖരം തുറക്കാന്‍ ബൈഡനെ പ്രേരിപ്പിച്ചിട്ടുണ്ട്. ഇത് രണ്ടാമത്തെ തവണയാണ് ഈ വര്‍ഷം അമേരിക്ക കരുതല്‍ ശേഖരം തുറക്കുന്നത്. കഴിഞ്ഞ മേയ് മാസത്തിലും 14 ദശലക്ഷം ബാരല്‍ എണ്ണ പുറത്തെടുത്തിരുന്നു. 180 ദശലക്ഷം ബാരലാണ് അമേരിക്കയുടെ കരുതല്‍ ശേഖരത്തിലുള്ളത്.
റഷ്യന്‍ എണ്ണയ്ക്ക് മേല്‍ അമേരിക്കയുടേയും സഖ്യകക്ഷികളുടേയും ഉപരോധമാണ് ലോകമെമ്പാടും എണ്ണ വില വര്‍ദ്ധിക്കാന്‍ ഇടയാക്കിയത്. എണ്ണ വില വരും മാസങ്ങളിലും കത്തിക്കയറിയാല്‍ കരുതല്‍ ശേഖരം വീണ്ടും തുറക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കാന്‍ ബൈഡന്‍ നിര്‍ബന്ധിതനായേക്കും.
https://www.facebook.com/Malayalivartha


























