യുക്രൈനിൽ റഷ്യ പട്ടാള നിയമം നടപ്പിലാക്കി; ഇന്ത്യന്‍ പൗരന്‍മാര്‍ അടിയന്തരമായി യുക്രൈന്‍ വിടണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശം

എത്രയും പെട്ടെന്ന് യുക്രൈന്‍ വിടാൻ നിർദേശിച്ചു ഇന്ത്യ തങ്ങളുടെ പൗരന്മാർക്ക് ഒരു പുതിയ യാത്രാ ഉപദേശം പുറപ്പെടുവിച്ചു. യുക്രൈനിലേക്കുള്ള യാത്ര നിര്‍ത്തിവെക്കണം. വിദ്യാര്‍ഥികള്‍ അടക്കം യുക്രൈനില്‍ ഇപ്പോഴുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ ഉടന്‍ രാജ്യം വിടണമെന്നും കീവിലെ ഇന്ത്യന്‍ എംബസിയിറക്കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കി.
റഷ്യ-യുക്രൈന്‍ സംഘര്‍ഷംമൂലം സുരക്ഷാ സാഹചര്യം കൂടുതല്‍ വഷളായി . യുക്രൈനിലെ നാല് സ്ഥലങ്ങളിൽ പട്ടാള നിയമം നടപ്പിലാക്കി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഉത്തരവിട്ടിരുന്നു. തുടർന്ന് ഇന്ത്യൻ പൗരന്മാർ അടിയന്തരമായി യുക്രൈൻ വിടണമെന്ന് നിർദേശവുമായി കീവിലെ ഇന്ത്യൻ എംബസി.
ഫെബ്രുവരി 24ന് യുദ്ധം ആരംഭിച്ചതിന് ശേഷം ഒക്‌ടോബർ 11ന് റഷ്യ ഉക്രേനിയൻ തലസ്ഥാനത്തിന് നേരെ ഏറ്റവും വിപുലമായ മിസൈൽ ആക്രമണം നടത്തിയതിന് ശേഷം ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള രണ്ടാമത്തെ അറിയിപ്പാണിത്.
യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ ഉക്രെയ്നിലുണ്ടായിരുന്ന 20,000 ത്തോളം പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യ "ഓപ്പറേഷൻ ഗംഗ" നടത്തി. തൊഴിൽപരമോ കുടുംബപരമോ ആയ കാരണങ്ങളാൽ "റെസിഡൻസി പെർമിറ്റ്" ഉള്ളതിനാൽ ഏകദേശം 500 ഇന്ത്യൻ പൗരന്മാർ ഉക്രെയ്നിൽ തുടരുന്നുവെന്നാണ് നയതന്ത്ര വൃത്തങ്ങൾ പറയുന്നത്.
യുക്രൈൻ നഗരങ്ങളിൽ റഷ്യയുടെ വ്യോമാക്രമണം തുടരുകയാണ്. സൈത്തൊമിർ, നിപ്രോ മേഖലകളിൽ വൈദ്യുതി, ജലവിതരണം തടസ്സപ്പെട്ടു. റഷ്യൻ, ഇറാൻ നിർമിത കമികാസി ആളില്ലാവിമാനങ്ങൾ ഉപയോഗിച്ചുനടത്തുന്ന ആക്രമണങ്ങൾ യുദ്ധക്കുറ്റമാണെന്ന് യു. എസ്. പ്രസിഡന്റ് ജോ ബൈഡന്റെ മാധ്യമസെക്രട്ടറി കാരിൻ ഷോൺ പിയർ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha


























