യുക്രൈനിൽ കുട്ടികൾക്ക് മുകളിലേക്ക് ഹെലികോപ്റ്റർ തകർന്ന് വീണു! ദുരന്തം... ആഭ്യന്തരമന്ത്രി ഉൾപ്പെടെ 16 പേർ മരിച്ചു

യുക്രെയ്ന്‍ തലസ്ഥാനമായ കീവിനു സമീപം ഹെലികോപ്റ്റർ തകർന്ന് വീണ് 16 മരണം. ദുരന്തത്തിന്റെ കാരണം വ്യക്തമല്ല. ആഭ്യന്തര മന്ത്രി ഡെന്‍ൈസ് മൊണാസ്ട്രിസ്‌കിയും ആഭ്യന്തരമന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും അപകടത്തില്‍ മരിച്ചുവെന്ന് പൊലീസ് അറിയിച്ചു. പത്തു കുട്ടികള്‍ ഉള്‍പ്പെടെ 22 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
യുക്രെയ്‌നിലെ ആഭ്യന്തരമന്ത്രി അടക്കമുള്ളവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. രണ്ട് കുട്ടികളും മരിച്ചിട്ടുണ്ട്. യുക്രെയ്‌നിലെ തലസ്ഥാന നഗരമായ കീവിന് സമീപമുള്ള കിൻഡർഗാർട്ടന് അടുത്താണ് അപകടമുണ്ടായത്. 16 പേരുടെ മരണം സ്ഥിരീകരിച്ചതായി യുക്രെയ്ൻ പോലീസാണ് അറിയിച്ചിരിക്കുന്നത്.
അപകടത്തിന്റെ കാരണം വ്യക്തമല്ല. ഇതിന്റെ വീഡിയോകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുണ്ട്. നഗരത്തിലെ കെട്ടിടത്തിന് മുകളിലൂടെയാണ് ഹെലികോപ്റ്റർ വീണത്. പ്രാദേശിക സമയം രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. രക്ഷാപ്രവർത്തനം പുരേഗമിക്കുകയാണ്. മരിച്ച കുട്ടികൾ നഴ്സറി സ്കൂൾ വിദ്യാർത്ഥികളാണെന്നാണ് റിപ്പോർട്ട്.
ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരായിരുന്നു ഹെലികോപ്റ്ററിൽ സഞ്ചരിച്ചിരുന്നത്. ആഭ്യന്തര മന്ത്രി ഡെനിസ് മൊണാസ്‌ട്രിസ്കിയും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി യെവ്ജെനി യെനിനും കൊല്ലപ്പെട്ടതായാണ് പൊലീസ് റിപ്പോർട്ട്. ഇവരിൽ ഭൂരിഭാഗമാളുകളും മരിച്ചു എന്നാണ് പ്രാഥമിക വിവരം.
യുക്രെയ്നിൽ 2021ലായിരന്നു അഭിഭാഷനായ മൊനാസ്റ്റിർസ്‌കി ആഭ്യന്തരമന്ത്രിയായി നിയമിതനായത്. യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്‌കിയുടെ പാർട്ടിയിലെ പ്രധാന അംഗമായിരുന്നു അദ്ദേഹം. 42-കാരനായ ഇദ്ദേഹത്തിന് രണ്ട് കുട്ടികളുണ്ട്. ആഭ്യന്തരമന്ത്രിയുടെ ഡെപ്യൂട്ടി മിനിസ്റ്ററായ യെവ്‌ഗെനി യെനിനും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.
അപകടത്തിന് പിന്നാലെ പത്ത് കുട്ടികൾ ഉൾപ്പെടെ 22 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിൻഡർഗാർട്ടനിലുണ്ടായിരുന്ന കുട്ടികളും ജീവനക്കാരുമാണിവർ. അപകട സമയം കിന്റര്‍ഗാര്‍ഡനില്‍ കുട്ടികളും ജീവനക്കാരുമുണ്ടായിരുന്നതാണ് മരണസംഖ്യ ഉയരാന്‍ കാരണമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്നും യുക്രെയ്ൻ പോലീസ് അറിയിച്ചു.
അപകടത്തിനുപിന്നാലെ ഹെലികോപ്ടറിനെ തീ വിഴുങ്ങുന്നതും നിലവിളി ശബ്ദം യരുന്നതും വീഡിയോയില്‍ വ്യക്തമാണ്. കീവിന് 20 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ദുരന്തമുണ്ടായ ബ്രോവറി ടൗണ്‍. ഇവിടം പിടിച്ചടക്കാന്‍ റഷ്യന്‍ -യുക്രൈന്‍ സേനകള്‍ ശക്തമായ പോരാട്ടം നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ റഷ്യന്‍ സേനയ്ക്ക് ഇവിടം വിട്ടുപോകേണ്ടിവന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 24നാണ് റഷ്യന്‍ സേനയെ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ യുക്രൈനിലേക്ക് അയച്ചത്.
https://www.facebook.com/Malayalivartha























