വീണ്ടും ഭീകരാക്രമണം! അൽ-ഷബാബ് കൊന്നൊടുക്കിയത് ഏഴോളം പട്ടാളക്കാരെ... തിരിച്ചടിയുമായി സൊമാലിയൻ പട്ടാളക്കാർ

സൊമാലിയയിലെ ഇടക്കാല സർക്കാറിനെതിരെ ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന ഇസ്ലാമിക് തീവ്രവാദി വിഭാഗമാണ് അൽശബാബ്. ആഫ്രിക്കയിലെ അൽ ഖ്വെയ്ദ ശാഖയായാണ് അൽ ശബാബ് വിലയിരുത്തപ്പെടുന്നത്. എന്നാലിപ്പോൾ ഈ ഭീകര സംഘടന നാടിനെ നശിപ്പിക്കുകയാണ്. ജനജീവിതം ഏറെ ദുസ്സഹമാക്കി സൊമാലിയയിൽ വീണ്ടും അൽ-ഷബാബ് ഭീകരരുടെ ആക്രമണം അഴിച്ച് വിട്ടിരിക്കുകയാണ്.
ഏഴ് സൈനികരെ ഇതിനോടകം ഭീകരർ കൊലപ്പെടുത്തി എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബേസ് കമാൻഡർ ഉൾപ്പെടെയുള്ള പട്ടാളക്കാരെയാണ് ഇസ്ലാമിക ഭീകരർ കൊലപ്പെടുത്തിയത്. മദ്ധ്യ സൊമാലിയയിലായിരുന്നു ആക്രമണം രൂക്ഷമായത്.
അൽ-ഖ്വായ്ദയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഇസ്ലാമിക സംഘടനയാണ് അൽ-ഷബാബ്. എത്യോപ്യയുടെ സൈനിക നടപടിക്കുമുമ്പ് കുറച്ചുകാലം സൊമാലിയ ഭരിച്ചിരുന്ന ഇസ്‌ലാമിക കോർട്‌സ് യൂണിയന്റെ യുവജന വിഭാഗമായാണ് അൽ ശബാബു് പ്രവർത്തനം തുടങ്ങിയത്. യുവാക്കൾ എന്നാണീ അറബ്‌വാക്കിന്റെ അർഥം. എത്യോപ്യയുടെ സൈനിക നടപടി യൂണിയന്റെ നേതാക്കളെ പ്രവാസത്തിലേക്ക് നയിച്ചപ്പോൾ പോരാളികൾ ശബാബിന്റെ കുടക്കീഴിലാണ് അണിനിരന്നത്.
സൊമാലിയയുടെ 80 ശതമാനവും ഇപ്പോൾ ശബാബിന്റെ നിയന്ത്രണത്തിലാണ്. മുഹമ്മദ് ആബ്ദി ഗെദേയ്ൻ എന്ന മതപുരോഹിതനാണ് സംഘടനയുടെ പരമാധികാരി. സൊമാലിലാൻഡുകാരനായ മുഹമ്മദ് ആബ്ദി പൊതുജനമധ്യത്തിൽ അപൂർവമായേ പ്രത്യക്ഷപ്പെടാറുള്ളൂവെങ്കിലും പ്രാദേശിക മാധ്യമങ്ങളും സംഘടനയുടെ വെബ്‌സൈറ്റുകളും വഴി ഓഡിയോ സന്ദേശങ്ങൾ നിരന്തരം പുറത്തുവിടാറുണ്ട്.
ശരിയത്ത് നിയമം കർക്കശമാണെന്ന് പ്രഖ്യാപിക്കുന്ന ശബാബ് പരപുരുഷബന്ധം ആരോപിച്ച് സ്ത്രീകളെ കല്ലെറിഞ്ഞുകൊന്നും മോഷണക്കുറ്റത്തിന് കൈയും കാലും ഛേദിച്ചും താലിബാൻ മോഡൽ ശിക്ഷ നടപ്പാക്കി ലോകത്തെ ഞെട്ടിച്ചിരുന്നു. സൊമാലിയയിലെ ഹവാഡ്‌ലി ഗ്രാമത്തിൽ ചാവേർ സ്‌ഫോടനത്തിലൂടെയാണ് ഒടുവിലുണ്ടായ ആക്രമണം നടത്തിയിരിക്കുന്നത്. ചാവേറുമായി എത്തിയ കാർ പൊട്ടിത്തെറിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ഭീകര സംഘമെത്തി സൈനികരുടെ നേർക്ക് വെടിയുതിർക്കുകയും ചെയ്തു. പിന്നീട് അൽ-ഷബാബ് പുറത്തിറക്കിയ പ്രസ്താവനയിൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു. സൊമാലിയൻ സർക്കാരിനെ അട്ടിമറിച്ച് ഭരണം കൈക്കലാക്കാൻ 2007 മുതൽ അൽ-ഷബാബ് പരിശ്രമിക്കുകയാണ്.
ഇസ്ലാമിക നിയമത്തെ രാജ്യത്ത് കർശനമായി നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് ഭീകരർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഒന്നര ദശാബ്ദത്തിലധികമായി തുടരുന്ന കലാപം മൂലം സൊമാലിയൻ ജനത വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. രണ്ട് ലക്ഷത്തോളം ജനങ്ങൾ രൂക്ഷമായ ഭക്ഷ്യക്ഷാമം അനുഭവിക്കുകയാണ്. മദ്ധ്യ സൊമാലിയയിലെ പല മേഖലകളും മുഴുപട്ടിണിയിലാണ് തുടരുന്നത്.
ഇവരുടെ പ്രധാനപ്പെട്ട ആക്രമണമായി ചൂണ്ടിക്കാട്ടാൻ കഴിയുന്നത് 2010 ഫുട്ബോൾ ലോകകപ്പ് ഫൈനൽ ടെലിവിഷനിൽ കാണുന്നതിനിടെയുണ്ടായ ചാവേർ ബോംബ് സ്‌ഫോടനമാണ്. അന്ന് ഉഗാണ്ടയിൽ 74 പേർ മരിച്ചു. തലസ്ഥാനമായ കംപാലയിൽ റസ്‌റ്റോറന്റിലും റഗ്ബി ക്ലബിലുമാണ് ഒരേസമയം സ്‌ഫോടനമുണ്ടായത്. സോമാലിയയിൽ ആഫ്രിക്കൻ യൂനിയൻ സമാധാന മിഷനിലേക്ക് സൈനികരെ സംഭാവന ചെയ്തതാണ് അൽ ശബാബ് ഉഗാണ്ടക്കെതിരെ തിരിയാൻ കാരണമെന്ന് സംശയിക്കുന്നു.
https://www.facebook.com/Malayalivartha























