ISIS ഭീകരരെ തുരത്താൻ താലിബാന് ആയുധങ്ങൾ നൽകാൻ ചൈനീസ് നീക്കം... ചങ്കിടിച്ച് പാകിസ്താനും.. കൈയ്യൊഴിഞ്ഞ മട്ടായി

ചൈനീസ് കുരുട്ട് ബുദ്ധി വീണ്ടും പ്രയോഗിക്കുകയാണ്. കൊറോണ മൂലം വലയുന്നു എങ്കിൽ പോലും അതിനെ ഒന്നും വകവയ്ക്കാതെ മറ്റ് രാജ്യങ്ങളിലാണ് ചൈന കണ്ണ് നട്ട് ഇരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിന് ചൈന ആയുധങ്ങൾ നൽകുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
ചൈനീസ് പൗരന്മാർ കൂടുതലായി താമസിച്ചിരുന്ന കാബൂളിലെ ഹോട്ടലിൽ അടുത്തിടെ ഐസ്ഐസ് തീവ്രവാദികൾ നടത്തിയ ആക്രമണത്തിന്റെ സാഹചര്യത്തിലാണ് ചൈന താലിബാന് ആധുനിക ആയുധങ്ങൾ നൽകാനൊരുങ്ങുന്നത് എന്ന് വേണം മനസ്സിലാക്കാൻ. അനിശ്ചിതത്വവും അശാന്തിയും അഫ്ഗാനിസ്ഥാൻ ഭീകരരുടെ കേന്ദ്രമായി മാറ്റുമെന്നും അത് തങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്നും ചൈന ആശങ്ക പ്രകടിപ്പിക്കുന്നു.
അഫ്ഗാനിസ്ഥാനിൽ കൂടുതൽ ഭീകര ഗ്രൂപ്പുകൾ സാന്നിദ്ധ്യം ശക്തമാക്കിയാൽ അത് ചൈനയുടെ അഖണ്ഡതയേയും, ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയിലേയും ചൈനീസ് താത്പര്യങ്ങൾക്ക് ഹാനികരമായേക്കും എന്ന വിലയിരുത്തലുണ്ട്. ഇതിനെല്ലാം പോംവഴിയായിട്ടാണ് ഭീകരതയെയും തീവ്രവാദത്തെയും ചെറുക്കുന്നതിന് ആവശ്യമായ പിന്തുണ താലിബാന് നൽകാൻ ചൈന തീരുമാനിച്ചത്.
ഇതിന് പുറമേ അഫ്ഗാനിസ്ഥാനിൽ ഇനിയും അമേരിക്കൻ സാന്നിദ്ധ്യമുണ്ടാവുന്നതും ചൈന ഇഷ്ടപ്പെടുന്നില്ല. അഫ്ഗാനിലെ പ്രകൃതി വിഭവങ്ങളിലടക്കം കണ്ണ് വച്ചാണ് ചൈന നീങ്ങുന്നത്. താലിബാന് ചൈന ആളില്ലാ വിമാനങ്ങൾ നൽകുന്നത് അഫ്ഗാൻ ഭരണകൂടത്തിന്റെ പോരാട്ട ശേഷി വർദ്ധിപ്പിക്കും.
അതേസമയം, സ്ത്രീകളോടുള്ള താലിബാന്റെ സമീപനത്തെ നിശിതമായി വിമർശിച്ച് ഐക്യരാഷ്ട്രസഭ. അഫ്ഗാനിസ്ഥാനിൽ യുഎൻ അംഗങ്ങൾ നടത്തിയ സന്ദർശനത്തിനു ശേഷമാണ് യുഎൻ നിലപാട് വ്യക്തമാക്കിയത്. 2021 ഓഗസ്റ്റിലാണ് താലിബാൻ അഫ്ഗാനിസ്ഥാനിൽ വീണ്ടും അധികാരം പിടിച്ചെടുത്തത്.
അതിനു ശേഷം സ്ത്രീകൾക്ക് വലിയ നിയന്ത്രണങ്ങളാണ് കൊണ്ടുവന്നത്. അടുത്തിടെ സെക്കൻഡറി വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, പൊതുമേഖലാ ജോലികൾ, പാർക്കുകളിലെ സന്ദർശനം, എന്നിവയിൽ നിന്നെല്ലാം താലിബാൻ സ്ത്രീകളെ വിലക്കിയിരുന്നു. “സ്ത്രീകൾക്കും പെൺകുട്ടികൾക്കുമുള്ള അടിസ്ഥാന അവകാശങ്ങൾ പോലും താലിബാൻ നിഷേധിച്ചു,” യുഎൻ സെക്രട്ടറി ജനറലിന്റെ ഡെപ്യൂട്ടി വക്താവ് പറഞ്ഞു.
ഇത്രയൊക്കെ ചെയ്തിട്ടും അവർക്കായി എന്തെങ്കിലും രണ്ട് നല്ല കാര്യങ്ങൾ ചെയ്തു എന്നു പറയുന്നത് ന്യായീകരിക്കാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ചയാണ് യുഎൻ പ്രതിനിധി സംഘം അഫ്ഗാനിസ്ഥാനിൽ എത്തിയത്. കാബൂളിലും കാണ്ഡഹാറിലുമായി നാല് ദിവസങ്ങളിലായി നടത്തിയ സന്ദർശനത്തിനിടെ താലിബാൻ ഉദ്യോഗസ്ഥരുമായും ഇവർ കൂടിക്കാഴ്ച നടത്തി.
https://www.facebook.com/Malayalivartha























