Widgets Magazine
11
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്


പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

തെക്ക് -കിഴക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും കൊടിയ നാശം വിതച്ച് മണിക്കൂറുകളുടെ ഇടവേളകളിൽ ഭൂകമ്പം..റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ആദ്യ ഭൂകമ്പം..ദേശീയ ദുരന്തനിവാരണ സേനയുടെ 100 പേർ വീതമുള്ള രണ്ട് സംഘങ്ങളെ ഇന്ത്യ അയയ്‌ക്കും..

07 FEBRUARY 2023 01:32 PM IST
മലയാളി വാര്‍ത്ത

തെക്ക് -കിഴക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും കൊടിയ നാശം വിതച്ച് മണിക്കൂറുകളുടെ ഇടവേളയിലുണ്ടായ മൂന്ന് ഭൂകമ്പത്തിൽ 3800 ലേറെ മനുഷ്യജീവനുകൾ പൊലിഞ്ഞു. മരണസംഖ്യ ഇനിയും ഉയരും. തുർക്കിയിലും സിറിയയിലുമായി 15000 പേർക്ക് പരിക്കേറ്റിട്ടുണ്ട്.തകർന്നടിഞ്ഞ കെട്ടിടങ്ങളിൽ കുടുഹ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. തുടർ ചലനങ്ങളുടെ ഭീതിയിൽ തുറസായ സ്ഥലങ്ങളിൽ തമ്പടിച്ചിരിക്കുകയാണ് ജനങ്ങൾ. ഇന്നലെ ഇന്ത്യൻ സമയം രാവിലെ 6.47ഓടെയായിരുന്നു (പ്രാദേശിക സമയം പുലർച്ചെ 4.17 ) റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ആദ്യ ഭൂകമ്പം. ​ മിക്കവരും ഉറക്കത്തിലാണ് ദുരന്തത്തിനിരയായത്. മരണസംഖ്യ ഉയരാനും കാരണമിതാണ്.രണ്ടു മണിക്കൂറിനുള്ളിൽ 40ലേറെ തുടർ ചലനങ്ങളുണ്ടായി. ഇന്ത്യൻ സമയം വൈകിട്ട് 3.54നായിരുന്നു റിക്ടർ സ്കെയിലിൽ 7.5 തീവ്രതയിലെ രണ്ടാമത്തെ ഭൂചലനം. മൂന്നാമത് 6.0വും രേഖപ്പെടുത്തി. ഇറാക്ക്, ലെബനൻ, സൈപ്രസ്, ഇസ്രയേൽ എന്നീ രാജ്യങ്ങളിലും പ്രകമ്പനമുണ്ടായി. തുർക്കിയുടെ സിറിയൻ അതിർത്തി പ്രവിശ്യയായ ഗാസിയാൻടെപ്പിൽ ഗാസിയാൻടെപ്പിന് 66 കിലോമീറ്റർ വടക്ക് കഹ്റമൻമാരാസിലായിരുന്നു ഇത്. രണ്ടാമത്തെ ഭൂകമ്പം രക്ഷാപ്രവർത്തനം താറുമാറാക്കി.കഹ്റമൻമാരാസ് പ്രവിശ്യയിലെ പസാർജിക് ജില്ലയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് തുർക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്‌ലു പറഞ്ഞു.
വടക്ക് - പടിഞ്ഞാറൻ സിറിയൻ അതിർത്തിയിൽ നിന്ന് 50 കിലോമീറ്റർ അകലെയാണിവിടം. ഭൗമോപരിതലത്തിൽ നിന്ന് 17.9 കിലോമീറ്റർ ആഴത്തിലായിരുന്നു ഉറവിടം. കഹ്റമൻമാരാസിലെ എൽബിസ്റ്റൻ ജില്ലയാണ് രണ്ടാം ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.ലോകത്ത് ഏറ്റവും കൂടുതൽ ഭൂകമ്പ സാദ്ധ്യതയുള്ള മേഖലകളിലൊന്നാണ് തുർക്കി. 1999ൽ 17,000ലേറെ പേരുടെ ജീവനെടുത്ത ഭൂകമ്പത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയും വിനാശകരമായ ഭൂചലനം തുർക്കിയിലുണ്ടാകുന്നത്.ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ ഗ്രീൻല‌ൻഡിലും പ്രകമ്പനം രേഖപ്പെടുത്തി.ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അടിയന്തര സഹായം പ്രഖ്യാപിച്ചു.നൂറുകണക്കിന് കെട്ടിടങ്ങൾ മിനിറ്റുകൾക്കുള്ളിൽ നിലംപൊത്തി. ഇവയ്ക്കിടെയിൽ കുടുങ്ങിക്കിടക്കുന്നവർ എത്രയെന്ന് വ്യക്തതയില്ല. തകർന്നടിഞ്ഞവയിൽ ഗാസിയാൻടെപ് നഗരത്തിലെ ചരിത്ര പ്രസിദ്ധമായ ഗാസിയാൻടെപ് കാസിലുമുണ്ട്. ഹിറ്റൈറ്റ്സ് സാമ്രാജ്യ നിർമ്മിതിയായ ഈ കോട്ടയ്ക്ക് 2,000ത്തിലേറെ വർഷം പഴക്കമുണ്ട്. ദിയാർബാകിറിക് നഗരത്തിൽ ഷോപ്പിംഗ് മാൾ തകർന്നു.ഗാസിയാൻടെപ്, കഹ്റമൻമാരാസ്, ഹാതെയ്, ഒസ്മാനിയേ, അഡിയാമൻ, മലാത്യ, സാൻലിയൂർഫ, അദാന, ദിയാർബാകിർ, കിലിസ് എന്നീ തുർക്കിയിലെ 10 നഗരങ്ങളെ ഭൂകമ്പം ബാധിച്ചു. ഗാസിയാൻടെപിലാണ് ഏറ്റവും കൂടുതൽ മരണം.തുർക്കിയിൽ രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തനിവാരണ സേനയുടെ 100 പേർ വീതമുള്ള രണ്ട് സംഘങ്ങളെ ഇന്ത്യ അയയ്‌ക്കും.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശത്തെ തുടർന്ന് പ്രിൻസിപ്പൽ  സെക്രട്ടറി ഡോ. പി.കെ. മിശ്ര ഡൽഹിയിൽ വിളിച്ച അടിയന്തര യോഗത്തിലാണ് തീരുമാനം.കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ പരിശീലനം ലഭിച്ച ഡോഗ് സ്‌‌ക്വാഡും ഉണ്ടാകും. ഡോക്‌ടർമാർ പാരാമെഡിക്കൽ വിദഗ്ദ്ധർ, അവശ്യ മരുന്നുകൾ എന്നിവയും ഇന്ത്യ അയ്‌ക്കുന്നുണ്ട്.ഭൂകമ്പത്തെ നേരിടാൻ സാദ്ധ്യമായ എല്ലാ സഹായവും ഇന്ത്യ വാഗ്ദാനം ചെയ്‌തു.ഇന്നലെ ഇന്ത്യൻ സമയം രാവിലെ 6.47ഓടെയായിരുന്നു (പ്രാദേശിക സമയം പുലർച്ചെ 4.17 ) റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ആദ്യ ഭൂകമ്പം. ​ മിക്കവരും ഉറക്കത്തിലാണ് ദുരന്തത്തിനിരയായത്. മരണസംഖ്യ ഉയരാനും കാരണമിതാണ്.രണ്ടു മണിക്കൂറിനുള്ളിൽ 40ലേറെ തുടർ ചലനങ്ങളുണ്ടായി. ഇന്ത്യൻ സമയം വൈകിട്ട് 3.54നായിരുന്നു റിക്ടർ സ്കെയിലിൽ 7.5 തീവ്രതയിലെ രണ്ടാമത്തെ ഭൂചലനം. മൂന്നാമത് 6.0വും രേഖപ്പെടുത്തി. ഇറാക്ക്, ലെബനൻ, സൈപ്രസ്, ഇസ്രയേൽ എന്നീ രാജ്യങ്ങളിലും പ്രകമ്പനമുണ്ടായി. തുർക്കിയുടെ സിറിയൻ അതിർത്തി പ്രവിശ്യയായ ഗാസിയാൻടെപ്പിൽ ഗാസിയാൻടെപ്പിന് 66 കിലോമീറ്റർ വടക്ക് കഹ്റമൻമാരാസിലായിരുന്നു ഇത്..നിലവിൽ രക്ഷാപ്രവർത്തനം നടന്നു കൊണ്ട് ഇരിക്കുകയാണ്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടാന്‍ ശ്രമിച്ച യുവാവിനെ രക്ഷിച്ച് ഓട്ടോ ഡ്രൈവര്‍  (4 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ ഇന്ന് അറസ്റ്റിലായത് 192 പേര്‍  (4 hours ago)

ഫിസയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടിക്കത്ത്  (4 hours ago)

കനത്ത മഴയും കാറ്റും: ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി  (5 hours ago)

കോഴിക്കോട്ട് 43കാരന് നിപ സ്ഥിരീകരിച്ചു  (5 hours ago)

ഒമാന്‍ തീരത്തെ കപ്പലാക്രമണത്തില്‍ 3 ഇന്ത്യക്കാരെ കാണാതായതായി കേന്ദ്ര സര്‍ക്കാര്‍  (6 hours ago)

ജനങ്ങളെ സേവിക്കുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (6 hours ago)

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ നല്‍കും  (6 hours ago)

എടിഎം കവര്‍ച്ചാ ശ്രമത്തിനിടെ എടിഎം മെഷീന് തീപിടിച്ചു  (6 hours ago)

ജീവന്‍ വേണമെങ്കില്‍ യു.എസ് സൈനികര്‍ മേഖല വിടണമെന്ന് ഇറാന്‍ US ന് താവളം നൽകിയാൽ ഗൾഫ് കത്തിക്കുമെന്ന് ഭീഷണി !! അഞ്ചാം നാവികപ്പടയ്ക്ക് തീപിടിച്ചു !  (6 hours ago)

21 യു എസ് കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം .... ഹമാസ് നേതാക്കളെ കൊന്ന് തള്ളി ഇസ്രായേൽ  (6 hours ago)

സ്ത്രീകള്‍ക്ക് കെ.എസ്.ആര്‍.ടി.സി ഓര്‍ഡനറി ബസുകളില്‍ സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍  (7 hours ago)

കരാർ എട്ടുനിലയിൽ പൊട്ടി !! അതിഭയാനക യുദ്ധം... 21 ഇടത്ത് ഇറാൻ താണ്ഡവം ! ബാക്കിവെച്ചേക്കില്ലെന്ന് ട്രംപ് !!  (7 hours ago)

നീയൊക്കെ പുഴുത്ത് ചാവുമെടാ..! വെറുത്തേ വിടല്ലേ സാറേ... ഉപ്പുപ്പയെ കൊന്ന പ്രതികൾ വീട്ടിലെത്തി വളഞ്ഞിട്ട് തെറി വിളിച്ച് കൊച്ചുമകൾ  (7 hours ago)

പ്രവാസികൾക്ക് വൻതുക പിഴയടക്കേണ്ടിവരും റോഡിലിറങ്ങുന്നവർക്ക് മുന്നറിയിപ്പ് ശമ്പളത്തോടെ നീണ്ട അവധി ദേ വീണ്ടും  (7 hours ago)

Malayali Vartha Recommends