അമേരിക്കയും കളത്തില്‍...! ആയുധങ്ങൾ വന്‍തോതില്‍ എത്തിച്ചുതുടങ്ങി, ഗാസ മുനമ്പ് ഇനിയൊരിക്കലും വിട്ടുകിട്ടാത്ത വിധം ഇസ്രായേല്‍ ആധിപത്യം പുലര്‍ത്തിക്കഴിഞ്ഞു, മൂന്നുലക്ഷം സൈനികരെ സജ്ജരാക്കി

ഇസ്രായേലിനൊപ്പം ആമേരിക്കയും സർവ സന്നാഹത്തോടെ യുദ്ധക്കളത്തിലേക്കിറങ്ങിയിരിക്കുന്നു. ഇനി ചോരപ്പുഴയോ ചാരക്കളമോ എന്നതേ പശ്ചിമേഷ്യയിൽ അറിയേണ്ടതുള്ളു. അമേരിക്ക മാത്രമല്ല ഫ്രാൻസും ബ്രിട്ടണും ഇസ്രയേലിനൊപ്പം കൈകോർക്കുന്നതോടെ പലസ്തീൻ കത്തീത്തീരും. ഗാസ മുനമ്പ് ഇനിയൊരിക്കലും വിട്ടുകിട്ടാത്ത വിധം ഇസ്രായേൽ അവിടെ ആധിപത്യം പുലർത്തിക്കഴിഞ്ഞു. പലസ്തീനികളുടെ തുറന്ന സഹായികളായ ഈജിപ്റ്റ്, സിറിയ, ലബനോൻ തുടങ്ങിയ രാജ്യങ്ങൾ പലസ്തീനൊപ്പം പരസ്യമായി നിലകൊണ്ടാൽ തിരിച്ചടി ഉറപ്പാണെന്ന് അമേരിക്ക വ്യക്തമാക്കിക്കഴിഞ്ഞു.
ഇസ്രയേലിന് പിന്തുണയുമായി പടക്കപ്പലുകളും യുദ്ധവിമാനങ്ങളും അയക്കുന്ന അമേരിക്ക, അവർക്ക് ആയുധങ്ങളും വൻതോതിൽ എത്തിച്ചുതുടങ്ങിയതോടെ പശ്ചിമേഷ്യൻ യുദ്ധം കൂടുതൽ നാശം വിതച്ചുകൊണ്ടിരിക്കുന്നു. അടുത്ത ഞായറാഴ്ചയ്ക്കു മുൻപ് ഹമാസുകളെ തരിപ്പണമാക്കുക മാത്രമല്ല ഇസ്രായേൽ മധ്യ ഏഷ്യയിലെ കുറെയേറെ പ്രദേശങ്ങൾ കൈവശപ്പെടുത്തുകയും ചെയ്യും. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ മാത്രമല്ല ഇസ്രായേലിനെയും യഹൂദരെയും മാനം കെടുത്തിയ ഹമാസ് ആക്രമണത്തിന് തലങ്ങും വിലങ്ങും മറുപടി കൊടുത്തുവരികയാണ് ഇസ്രായേൽ. കൂട്ടക്കുരുതിയുടെ കണക്ക് മൂവായിരം എന്നൊക്കെയാണ് പറയുന്നതെങ്കിലും നാലായിരത്തോളം ഇസ്ലാമികരെ ഇതോടകം വകവരുത്തിയെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ പറയുന്നത്.
ഇസ്രായേലിനൊപ്പം അമേരിക്കയും അൻപതോളം രാജ്യങ്ങളുടെ പിന്തുണയും നിലനിൽക്കുന്ന സാഹചര്യത്തിൽ പാലസ്തീൻ ഇനിയുള്ള മണിക്കുറുകളിൽ നന്നേ വിയർക്കും. അതി ശക്തമായ ആൾനാശം മാത്രമല്ല പലസ്തീൻ എന്ന ഭൂപ്രദേശം തന്നെ ഇല്ലാതാക്കും വിധമുള്ള തിരിച്ചടിയാണ് ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്നത്. തന്ത്രപ്രധാനമായ ഗാസ ഏറെക്കുറെ ഇസ്രായേൽ നിയന്ത്രണത്തിലാക്കിക്കഴിഞ്ഞും. വെള്ളവും വെളിച്ചവും ചികിത്സയുമില്ലാതെ അയ്യായിരത്തിലേറെ പലസ്തീനികളാണ് പല തരത്തിൽ വലഞ്ഞുകൊണ്ടിരിക്കുന്നത്. ഗാസ ധനമന്ത്രി ജവാദ് അബു ഷാംലയെ ഇസ്രയേൽ സൈന്യം വധിക്കുക മാത്രമല്ല തങ്ങൾ വധിച്ച 1500 ഹമാസുകാരുടെ മൃതദേഹം കണ്ടെടുത്തെന്നും ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നു.
നാലു ദിവസമായി രാപകൽ തുടരുന്ന ഘോരയുദ്ധത്തിൽ 11 അമേരിക്കകാരും രണ്ടു റഷ്യക്കാരും നാലു ഫ്രഞ്ചുകാരുമടക്കം 13 രാജ്യങ്ങളിലെ പൗരർ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രയേൽ വ്യോമാക്രമണത്തിൽ ഏഴു മാധ്യമപ്രവർത്തകരും കൊല്ലപ്പെട്ടിരിക്കുന്നു. വടക്കൻ ഗാസാമുനമ്പിലെ അൽ- കരാമ മേഖലയിൽ നിരോധിത ഫോസ്ഫറസ് ബോംബ് ഇസ്രയേൽ പ്രയോഗിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ഇനി ആണവായുധങ്ങളുടെ പ്രയോഗം ഇസ്രായേൽ എപ്പോൾ നടത്തുമെന്നേ അറിയേണ്ടിതുള്ളു. യുദ്ധം സർവനാശവും വിതച്ചുകൊണ്ടിരിക്കെ ഗാസയിലെ ഏഴ് യുഎൻ ആശുപത്രിയടക്കം നിറഞ്ഞുകവിഞ്ഞു.
മരുന്നുകൾ കിട്ടാതായി. പലയിടങ്ങളിലും തെരുവുകളിൽ മൃതദേഹങ്ങൾ കൂടിക്കിടക്കുന്ന കാഴ്ചയാണ് കാണാനാവുക. യുദ്ധം തുടങ്ങിയത് ഹമാസ് ആണെങ്കിലും അവസാനിപ്പിക്കുന്നത് തങ്ങളായിരിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഭീഷണിമുഴക്കിയിരിക്കുന്നു. അതായത് അവസാനത്തെ പാലസ്തീൻ പോരാളിയെയും വകവരുത്തിയിട്ടേ ഇസ്രായേൽ യുദ്ധഭൂമിയിൽ നിന്ന് പിൻവാങ്ങുകയുള്ളുവെന്ന് വ്യക്തമായിരിക്കുന്നു. അതേസമയം ഓരോ തവണ ഇസ്രയേൽ ആക്രമണം നടത്തുമ്പോഴും തങ്ങളുടെ പക്കലുള്ള ഒരു ബന്ദിയെവീതം കൊലചെയ്യുമെന്ന് ഹമാസും മുന്നറിയിപ്പ് നൽകിയിരിക്കെ ഭയാനകമായ സാഹചര്യമാണ് പശ്ചിമേഷ്യയിൽ സംജാതമായിരിക്കുന്നത്. ഗാസയിലേക്ക് ഇരച്ചുകയറാൻ പാകത്തിൽ ഇസ്രയേൽ മൂന്നുലക്ഷം സൈനികരെ സജ്ജരാക്കിയിട്ടുണ്ട്.
ഗാസയിലേക്ക് ആയുധങ്ങൾ അയക്കാൻ തയ്യാറാണെന്ന് ഇറാഖിലെ ഷിയ നേതാവ് മുഖ്താദ അല സാദർ പറഞ്ഞു. പ്രശ്നപരിഹാരത്തിനായി ഇസ്രയേൽ, പലസ്തീൻ നേതാക്കളുമായി സംസാരിക്കുമെന്ന് റഷ്യ അറിയിച്ചു. പലസ്തീൻ അതോറിറ്റി ചെയർമാൻ മഹമൂദ് അബ്ബാസ് റഷ്യയിലെത്തി പ്രസിഡന്റ് വ്‌ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും.ഹമാസ് ആക്രമണത്തിൽ തങ്ങൾക്ക് പങ്കുണ്ടെന്ന ആരോപണം ഇറാൻ നിഷേധിച്ചു. ആക്രമണ ഭീഷണിയെ തുടർന്ന് ഈജിപ്തിനെയും- ഗാസയേയും ബന്ധിപ്പിക്കുന്ന റാഫ ഇടനാഴി ഒഴിപ്പിക്കുമെന്ന് ഹമാസ് അറിയിച്ചു. ഹമാസ് ആക്രമണത്തിൽ 14 അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി.
നിലവിൽ യുദ്ധത്തിലെ ഓരോ കരുനീക്കവും നിയന്ത്രിക്കുന്നത് അമേരിക്കയാണ്. ഇസ്രായേലികളുടെ ബുദ്ധിയും അമേരിക്കയുടെ ആയുധശക്തിയുമാണ് നിലവിൽ തുടർന്നുവരുന്ന പോരാട്ടം. ഹമാസ് ബന്ദികളാക്കിയവരിൽ അമേരിക്കക്കാരും ഉണ്ടെന്ന് ബൈഡൻ വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.യുഎസ് വിദേശ കാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യാഴാഴ്ച്ച ഇസ്രയേൽ സന്ദർശിക്കും. യുദ്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നയതന്ത്ര, സൈനിക ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തും.
അമേരിക്കയുടെ സൈനിക, സാമ്പത്തിക സഹായം, ബന്ദികളെ മോചിപ്പിക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും. യുഎസിൽ നിന്ന് ആയുധങ്ങളുമായി യുദ്ധവിമാനം ഇസ്രയേലിൽ എത്തി. യുഎസ് പടക്കപ്പൽ മെഡിറ്ററേനിയൻ കടലിലാണ്. ആയിരക്കണക്കിന് സൈനികരെയാണ് ഗാസ അതിർത്തിയിലും ലെബനൻ അതിർത്തിയിലുമായി ഇസ്രയേൽ വിന്യസിച്ചിട്ടുള്ളത്. ഹമാസിനെ നിരായുധീകരിക്കും വരെ യുദ്ധമെന്നാണ് ഇസ്രയേിലിന്റെ പ്രഖ്യാപനം. സൗദി അറേബ്യയ്‌ക്കെതിരെയും അമേരിക്കയുടെ പടയൊരുക്കം ഏതു നിമിഷവും സംഭവിച്ചേക്കാം.
https://www.facebook.com/Malayalivartha
























