കുരുന്നുകളെ ചുട്ടുകൊന്ന് ഹമാസിന്റെ ക്രൂരത. സിറിയേയും കടന്നാക്രമിച്ച ഇസ്രായേല്‍ യുദ്ധം.

തൊട്ടടുത്ത സിറിയയും, ലെബനനും വളര്‍ത്തുന്ന തീവ്രവാദ ഗ്രൂപ്പുകളുടെ പുതിയ രൂപം പാലസ്തീനില്‍ ഉണ്ടായിക്കൊണ്ടിരുന്നു. ഇപ്പോള്‍ ഹമാസ് നുഴഞ്ഞു കയറി ഇസ്രായേലിന്റെ അന്തസിനെയും അഭിമാനത്തേയുമാണ് വെടിവെച്ചിട്ടത്. അതിന് പ്രതികാരമായി ഹമാസിന്റെ ആസ്ഥാനമായ ഗാസ നഗരം തിരിച്ചെടുക്കാനാവാത്ത വിധം തകര്‍ത്തിരിക്കുകയാണ്. പകരം ഹമാസ് ആകട്ടെ വൈരം തീര്‍ക്കുന്നത് പിഞ്ചുകുഞ്ഞുങ്ങളോട് പോലും ക്രൂരത കുറയ്ക്കുന്നില്ല. ഇസ്രയേലിനെ കീഴ്‌പ്പെടുത്താന്‍ ഹമാസ് നിരവധി അതിക്രമങ്ങള്‍ കാട്ടിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹമാസ് കൊന്നൊടുക്കുകയും, കത്തിക്കുകയും ചെയ്ത പിഞ്ചുകുഞ്ഞുങ്ങളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ ഇസ്രയേല്‍ വ്യാഴാഴ്ച പുറത്തുവിട്ടു.
12 മാസത്തിലേറെ പ്രായമില്ലാത്ത കുഞ്ഞിനോട് കാട്ടിയ ക്രൂരത പോലും വിവരിക്കാനാവാത്തതാണ്. കത്തിച്ച് കരിച്ച മറ്റുരണ്ടു കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങളും പുറത്തുവിട്ടു. ദക്ഷിണ ഇസ്രയേലിലെ വീടുകളില്‍, ഇരച്ചുകയറി ഹമാസ് ആയുധധാരികള്‍ കാട്ടിയ അതിക്രമങ്ങളുടെ ക്രൂര ചിത്രമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കുഞ്ഞുങ്ങളുടെ കാലുകളോ കൈകളോ തിരിച്ചറിയാന്‍ കഴിയാത്ത വിധം മൃതദേഹങ്ങള്‍ വികൃതമാക്കപ്പെട്ടിരിക്കുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസാണ് ഈ ചിത്രങ്ങള്‍ പങ്കുവച്ചത്. ഈ ചിത്രങ്ങള്‍ നെതന്യാഹു യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണെ കാണിച്ച കൂട്ടത്തിലുള്ളവയെന്നാണ് അവകാശവാദം. ഹമാസ് മനുഷ്യത്വരഹിതമാണ്. ഹമാസ് ഐസിസാണ്, എക്സിലെ പോസ്റ്റില്‍ പറയുന്നു.
വ്യാഴാഴ്ച രാവിലെ, ഹമാസ് കുഞ്ഞുങ്ങളുടെ തലയറുത്തെന്ന് ഇസ്രസേല്‍ സൈനിക വക്താവ് സ്ഥിരീകരിച്ചിരുന്നു. താന്‍ കിബുത്സ് സന്ദര്‍ശിച്ചപ്പോള്‍ ഇത്തരത്തില്‍ കൂട്ടക്കുരുതി നടത്തിയ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടുവെന്നാണ് ഇസ്രയേന്‍ സൈനിക വക്താവ് ജോനാഥന്‍ കോണ്‍റിക്കസ് പറഞ്ഞത്. അവിടെല്ലാം വികൃതമാക്കപ്പെട്ട മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നുണ്ടായിരുന്നെന്നും ഹമാസിന് ഇത്തരത്തില്‍ കൊടുംക്രൂരകൃത്യം ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കാന്‍ ആവുന്നില്ലെന്നും അദ്ദേഹം ബിബിസിയോട് പറഞ്ഞിരുന്നു.ഗസ്സയില്‍ ബന്ദികളാക്കിയ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ ഹമാസ് കൈവിലങ്ങണിയിച്ച് കൊലപ്പെടുത്തുന്നുവെന്ന് ഇസ്രയേല്‍ പ്രതിരോധ സേന നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍, ഐഡിഎഫിന്റെ ആരോപണം ഹമാസ് തള്ളിയിരുന്നു. ഇസ്രയേലി യുവതിയേയും രണ്ട് കുട്ടികളെയും മോചിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് ആരോപണം ഹമാസ് നിഷേധിക്കുന്നത്.
കുഞ്ഞുങ്ങളെപ്പോലും കൊലപ്പെടുത്തുന്ന തരത്തിലുള്ള പ്രാകൃത നടപടികളാണ് ഹമാസ് കൈക്കൊള്ളുന്നത് എന്നാണ് ഇസ്രയേലിന്റെ ആരോപണം. എന്നാല്‍, തടവിലാക്കിയ ഒരു ഇസ്രയേല്‍ യുവതിയെയും അവരുടെ രണ്ട് മക്കളെയും വെറുതെ വിടുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് ഹമാസ് മറുപടി നല്‍കുന്നത്. ഹമാസ് ടെലിവിഷന്‍ നെറ്റ്വര്‍ക്കായ അല്‍-അഖ്സയാണ് ദൃശ്യം പുറത്തുവിട്ടത്. അതിനിടെ, സിറിയയിലെ പ്രധാനപ്പെട്ട രണ്ട് വിമാനത്താവളങ്ങള്‍ക്കുനേരെ ആക്രമണമുണ്ടായതായി സിറിയന്‍ ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ട്. ഇസ്രയേലിനെതിരെ ഹമാസ് ആക്രമണം നടത്തിയതിനുശേഷം ആദ്യമായാണ് സിറിയയ്ക്കുനേരെ ആക്രമണമുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡമാസ്‌കസ്, അലെപ്പോ എന്നീ വിമാനത്താവളങ്ങള്‍ക്കുനേരെയാണ് ആക്രമണം. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ റണ്‍വേകള്‍ തകര്‍ന്നു. ഈ വിമാനത്താവളങ്ങളിലെ എല്ലാ വിമാനങ്ങളും റദ്ദാക്കി.
ഇസ്രയേലിനെതിരെ സിറിയന്‍ വ്യോമസേന പ്രത്യാക്രമണം ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. 12 വര്‍ഷത്തെ സിറിയന്‍ ആഭ്യന്തര യുദ്ധത്തിനിടെ ഇറാന്‍ പിന്തുണയുള്ള സായുധ സംഘടനകളേയും ഹിസ്ബുള്ളയേയും ലക്ഷ്യം വെച്ച് നൂറുകണക്കിന് വ്യോമാക്രമണങ്ങളാണ് ഇസ്രയേല്‍ നടത്തിയിട്ടുള്ളത്. ഗാസ്സ മുനമ്പില്‍ ഉപരോധം ശക്തിപ്പെടുത്തുന്നതിനിടയിലാണ് ഇസ്രയേല്‍ സിറിയയ്ക്കു നേരെയും ആക്രമണം അഴിച്ചുവിട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച സിറിയ ലക്ഷ്യമാക്കി ഇസ്രയേല്‍ ഷെല്ലാക്രമണം നടത്തിയിരുന്നു. വൈദ്യുതി നിലച്ചിരിക്കുന്നു, ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം ആംരംഭിച്ചുകഴിഞ്ഞു, മൂന്ന് ലക്ഷത്തിലേറെ പേര്‍ പലയിടങ്ങളിലായി ചിതറിപ്പോയിരിക്കുന്നു, ആയിരത്തി അഞ്ഞൂറിലേറെ പേര്‍ക്ക് ജീവഹാനിയും സംഭവിച്ചു. ഹമാസിന് നേര്‍ക്ക് ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണങ്ങള്‍ ഗാസ മുനമ്പിലെ ജനജീവിതം പേക്കിനാവാക്കി മാറ്റിയിരിക്കുന്നു..' ഗാസയിലെ ദയനീയ സ്ഥിതിയേക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ ഇന്നലത്തൈ റിപ്പോര്‍ട്ടില്‍ വിവരിക്കുന്നതിങ്ങനെയാണ്. 'യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്സ് ഏജന്‍സി ഫോര്‍ പലസ്തീന്‍ റെഫ്യൂജീസ് നിയര്‍ ഈസ്റ്റ്' ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ഇരുപത് ലക്ഷത്തോളം ജനങ്ങളെ ബാധിച്ചതായാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha























