ഹമാസിന്റെ ക്രൂരതകളില്‍ കലിയിളകി നെതന്യാഹു;പിടിച്ചുകെട്ടാനിറങ്ങി യുഎന്‍,ഭീകരരുടെ അന്ത്യം കാണാതെ ആയുധം താഴെവെക്കില്ലെന്ന് ഇസ്രയേല്‍ ഭരണകൂടം,വെള്ളംപോലും കുടിക്കാനില്ലാതെ ഗാസയിലെ ഗര്‍ഭിണികള്‍,വൈദ്യുതി വിച്ഛേദിച്ചതോടെ പിഞ്ച് കുഞ്ഞുങ്ങള്‍ക്കായുള്ള ഇന്‍കുബേറ്ററുകളുടെ പ്രവര്‍ത്തനം നിലച്ചു

ഹമാസ് പുറത്തെടുക്കുന്ന കൊടുംക്രൂരതകളില്‍ മദമിളകി നെതന്യാഹു കടുത്ത തീരുമാനങ്ങളിലേക്ക്. പിടിച്ചുകെട്ടാനിറങ്ങി ഐക്യരാഷ്ട്ര സഭ.
24 മണിക്കൂറിനുള്ളില്‍ ?ഗാസ ഒഴിഞ്ഞുപോകണമെന്ന അന്ത്യശാനം കൊടുത്തിരിക്കുകയാണ് ഇസ്രയേല്‍. ഇസ്രായേല്‍ കരയുദ്ധത്തിലേക്ക് കടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. എന്നാല്‍ ഇത് വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് യുഎന്‍ മുന്നറിയിപ്പ്. കലിയിളകി നില്‍ക്കുന്ന നെതന്യാഹു ഹമാസിനെ തുടച്ചുനീക്കിയേ അടങ്ങു എന്ന് പ്രതിജ്ഞയെടുത്ത് ഇറങ്ങിയിരിക്കുകയാണ്. ഹമാസ് ഒരു ദയയും പ്രതീക്ഷിക്കണ്ടാന്ന് നെതന്യാഹു മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്.
ഹമാസിന്റെ ക്രൂരതയ്ക്ക് ഗാസയിലെ ജനങ്ങള്‍ നരകിക്കുകയാണ്. ഗാസയുടെ വടക്കന്‍ ഭാഗത്തുനിന്ന് തെക്കോട്ടുമാറാനാണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയക്. 10 ലക്ഷത്തിലധികം ആളുകളാണ് ഗാസയില്‍ ജീവിക്കുന്നത്. അതേസമയം, ഇത്രയും ആളുകളോട് ഒഴിഞ്ഞുപോകാനാവശ്യപ്പെട്ട നടപടി വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇത്രയും മനുഷ്യര്‍ ഒരുമിച്ച് സ്ഥലം മാറിപ്പോകേണ്ട അവസ്ഥയുണ്ടായാല്‍ വിനാശകരമായ പ്രത്യാഘാതമായിരിക്കും ഫലമെന്ന് യുഎന്‍ വ്യക്തമാക്കി. എന്നാല്‍, ഹമാസ് തടങ്കലിലാക്കിയ ഇസ്രായേലി പൗരന്മാരെ വിട്ടയച്ചില്ലെങ്കില്‍ ?ഗാസയിലേക്കുള്ള കുടിവെള്ളമടക്കം റദ്ദാക്കുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. ?അതിനിടെ ?ഗാസയിലെ സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുകയാണ്. 50,000 ഗര്‍ഭിണികള്‍ക്ക് കുടിവെള്ളം പോലുമില്ലെന്ന് യുഎന്‍ ഭക്ഷ്യ സംഘടന അറിയിച്ചു.
ഉപരോധം ഇസ്രയേല്‍ പിന്‍വലിച്ചില്ലെങ്കില്‍ ഗാസ മരണത്തുരുത്താകുമെന്ന് മനുഷ്യാവകാശസംഘടനകള്‍ മുന്നറിയിപ്പുനല്‍കി. ഗാസയിലേക്ക് മാനുഷിക ഇടനാഴി തുറക്കണമെന്നും താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. ഗാസയിലെ കടകള്‍ക്കുമുമ്പില്‍ ഭക്ഷ്യവസ്തുക്കള്‍ വാങ്ങാനെത്തുന്നവരുടെ നീണ്ടനിര രൂപപ്പെട്ടുതുടങ്ങി. അവശ്യവസ്തുക്കളുമായി സുരക്ഷിതയിടം തേടി അലയുന്നവരുടെ കാഴ്ചകളാണ് തെരുവുകളിലാകെ. യു.എന്‍. നടത്തുന്ന സ്‌കൂളുകളിലും അപരിചിതരുടെ വീടുകളിലുമാണ് പലരും അഭയംതേടുന്നത്. വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ബന്ധുക്കള്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ പല കുടുംബങ്ങള്‍ക്കും പലായനം ചെയ്യാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആശുപത്രികളിലും വൈദ്യുതി നിലച്ചതോടെ കുട്ടികള്‍ക്കായുള്ള ഇന്‍കുബേറ്ററുകള്‍ അടക്കമുള്ളവയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. ഓക്‌സിജന്‍ വിതരണം, ഡയാലിസിസ് അടക്കമുള്ളവയും മുടങ്ങി. മാലിന്യസംസ്‌കരണകേന്ദ്രങ്ങള്‍ തകര്‍ന്നതോടെ തെരുവുകളില്‍ മലിനജലം ഒഴുകിപ്പരന്നു.
ഗാസയിലെ രണ്ട് ബഹുനിലകെട്ടിടങ്ങള്‍ക്കുനേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒട്ടേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് ഹമാസ് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മുന്നറിയിപ്പില്ലാതെ സാധാരണക്കാരെ ആക്രമിച്ചാല്‍ ഇസ്രയേല്‍ ബന്ദികളെ വധിക്കുമെന്ന് ഹമാസ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാനും വെടിനിര്‍ത്തലിനുമായി ഖത്തറിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഗാസയിലെ ഉപരോധം പിന്‍വലിക്കാന്‍ ഇസ്രയേലിനുമേല്‍ സമ്മര്‍ദംചെലുത്താനുള്ള ശ്രമങ്ങള്‍ സൗദിയും ഊര്‍ജിതമാക്കി. ഇതിനിടെ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ ഇസ്രയേലില്‍നിന്ന് ബ്രിട്ടന്‍ പിന്‍വലിച്ചു. ഗാസയില്‍നിന്ന് 3.38 ലക്ഷം പേര്‍ ഇതുവരെ പലായനംചെയ്‌തെന്നാണ് യു.എന്നിന്റെ കണക്ക്.
https://www.facebook.com/Malayalivartha























