Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ

ഗാസയെ ഒരുനിമിഷം കൊണ്ട് തീക്കുണ്ഡമാക്കും. കേട്ടാല്‍ വിറയ്ക്കും ഇസ്രായേല്‍ മാരകായുധങ്ങള്‍

14 OCTOBER 2023 01:13 PM IST
മലയാളി വാര്‍ത്ത

More Stories...

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...

'മിസ്റ്റര്‍ നൈസ് ഗൈ' പരിവേഷം താന്‍ അവസാനിപ്പിക്കുന്നു.. സാമ്പത്തിക ഉപരോധം കൂടുതല്‍ കടുപ്പിക്കാനാണ് വൈറ്റ് ഹൗസിന്റെ നീക്കം..പരസ്യ ഭീഷണി വീണ്ടും..

ഇസ്രായേലിന്റെ അതിമാരക ശേഷിയുള്ള ആയുധങ്ങള്‍ക്ക് പുറമേ അമേരിക്കയുടെയും, ബ്രിട്ടന്റെയും ആയുധങ്ങള്‍ മെഡിറ്ററേനിയന്‍ കടലില്‍ നങ്കൂരമിട്ട് ഊഴത്തിനായി കാത്തു കിടക്കുന്നു. ഇസ്രായേലിന്റെ അഭിമാനമായ  സിംഹക്കുട്ടി മുതല്‍ ബോംബ് തുപ്പുന്ന വിമാനം വരെ ഗാസയിലെ യുദ്ധഭൂമിയില്‍ വിന്യസിച്ച് ഭൂപടത്തില്‍ നിന്നു തന്നെ ഗാസയെ ഇല്ലാതാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

യുദ്ധവിമാനങ്ങളില്‍ നിന്ന് ശത്രുക്കളുടെ നേരെ ഉപയോഗിക്കാനായി ഇസ്രായേല്‍ ഉപയോഗിക്കുന്ന മിസൈല്‍ ആണ് ഹെല്‍ഫയര്‍ മിസൈല്‍. വിമാനത്തില്‍ നിന്നും മാത്രമല്ല ഡ്രോണില്‍ നിന്നും ഹെലികോപ്റ്ററില്‍ നിന്നുമൊക്കെ ഇവ ശത്രുക്കളെ കൊന്നൊടുക്കും. ഇത്തരം മിസൈലുകളുടെ പല വകഭേദങ്ങളുണ്ട്. അവയില്‍ നിലത്തു നിന്നോ തോളില്‍ വച്ചോ ഉപയോഗിക്കാവുന്നവയുമുണ്ട്. ഈ മിസൈലിനുള്ളില്‍ മൂര്‍ച്ചയുള്ള മെറ്റല്‍ ബ്ലേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ മിസൈല്‍ നിഞ്ച ബോംബ്, ഫ്‌ളയിംഗ് ജിന്‍സു എന്നൊക്കെ അറിയപ്പെടുന്നു. ഹെല്‍ഫയര്‍ മിസൈലിന്റെ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയല്ല പ്രവര്‍ത്തിക്കുന്നത്. അഞ്ച് തരം വാര്‍ഹെഡുകള്‍ അതായത് ആയുധങ്ങള്‍ ഈ മിസൈലില്‍ സ്ഥാപിക്കാന്‍ കഴിയും. ആന്റി-ടാങ്ക് ഹൈ എക്സ്പ്ലോസീവ്, ഷേപ്പ്ഡ് ചാര്‍ജ്, ടാന്‍ഡം ആന്റി ടെറര്‍, മെറ്റല്‍ ഓഗ്മെന്റഡ് ചാര്‍ജ് , ബ്ലാസ്റ്റ് ഫ്രാഗ്മെന്റേഷന്‍ എന്നിവയാണവ. 499 മീറ്റര്‍ മുതല്‍ 11.01 കിലോമീറ്റര്‍ വരെയാണ് ഈ മിസൈലിന്റെ ദൂരപരിധി. മണിക്കൂറില്‍ 1601 കിലോമീറ്റര്‍ വേഗതയില്‍ ഈ മിസൈല്‍ ശത്രുക്കളുടെ സമീപത്തേക്ക് എത്തും.

ഇസ്രായേലിന്റെ പ്രധാന യുദ്ധ ടാങ്കാണ് മെര്‍ക്കോവ. ഇതിന്റെ നാല് വകഭേദങ്ങളാണ് ഇസ്രായേലിനുള്ളത്. 65 ടണ്‍ ഭാരമുള്ള ഈ ടാങ്ക് 4 ക്രൂ അംഗങ്ങളും 6 സൈനികരുമായി യുദ്ധക്കളത്തില്‍ പോരാടും. ടാങ്കിന്റെ പുറത്ത് സ്ഥാപിച്ചിരിക്കുന്ന കവചത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇസ്രായേല്‍ പുറത്തുവിട്ടിട്ടില്ല. 120 എംഎം തോക്കും ഈ ടാങ്കില്‍ സജ്ജീകരിച്ചിട്ടുണ്ട്. മാത്രമല്ല ടാങ്ക് വേധ ഗൈഡഡ് മിസൈലും സ്ഥാപിച്ചിട്ടുണ്ട്. ഇത് കൂടാതെ, ഒരു 12.7 എംഎം മെഷീന്‍ ഗണ്‍, മൂന്ന് 7.62 എംഎം മെഷീന്‍ ഗണ്‍, ഒരു മോര്‍ട്ടാര്‍ ലോഞ്ചര്‍, ഒരു ഇന്റേണല്‍ മോര്‍ട്ടാര്‍ ലോഞ്ചര്‍, 12 സ്‌മോക്ക് ഗ്രനേഡ് ലോഞ്ചറുകള്‍ എന്നിവയും ഈ ടാങ്കിലുണ്ട്. മാത്രമല്ല 48 ഷെല്ലുകളും ടാങ്കില്‍ സൂക്ഷിച്ചിട്ടുണ്ട്. ഈ ഷെല്ലുകളുടെ ദൂര പരിധി 500 കിലോമീറ്ററാണ്.

അമേരിക്കയില്‍ നിര്‍മ്മിച്ച 155 എംഎം സ്വയം സഞ്ചരിക്കുന്ന ഹോവിറ്റ്‌സര്‍ പീരങ്കിയാണ് ഇസ്രായേലിന്റെ മറ്റൊരു പ്രധാന ആയുധം. ഈ പീരങ്കിയുടെ നീളം 30 അടിയാണ്. യുദ്ധക്കളത്തില്‍ ഈ പീരങ്കി പ്രവര്‍ത്തിപ്പിക്കാന്‍ നാലുപേര്‍ ആവശ്യമാണ്. ഇതിന് 155 എംഎം റൗണ്ട് ഫയര്‍ ചെയ്യാന്‍ കഴിയും. ഓരോ മിനിറ്റിലും നാല് ഷെല്ലുകള്‍ വീതം വെടിവെക്കാനും ഈ പീരങ്കിക്ക് കഴിയും. ഇതിന്റെ ദൂര പരിധി 21 മുതല്‍ 40 കിലോമീറ്റര്‍ വരെയാണ്. ഈ പീരങ്കിയില്‍ അനുബന്ധമായി  M2 യന്ത്രത്തോക്ക് ഘടിപ്പിച്ചിട്ടുണ്ട്. ഈ ടാങ്കിന് ഒറ്റയടിക്ക് 350 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. 36 മുതല്‍ 39 വരെ ഷെല്ലുകള്‍ വരെ  ഈ ടാങ്കില്‍ സൂക്ഷിക്കാം. 12.7 എംഎം എം2എച്ച്ബി ഹെവി മെഷീന്‍ ഗണ്ണും പീരങ്കില്‍ സജ്ജീകരിച്ചിരിക്കുന്നു, ഇത് മിനിറ്റില്‍ 500 റൗണ്ട് എന്ന തോതില്‍ ഈ മെഷീന്‍ ഗണ്ണില്‍ നിന്നും വെടിയുതിര്‍ക്കാന്‍ കഴിയും.

പ്രധാനമായും ഉപയോഗിക്കുന്ന ലാഹത്തിന്റെ മുഴുവന്‍ പേര് ലേസര്‍ ഹോമിംഗ് അറ്റാക്ക് അല്ലെങ്കില്‍ ലേസര്‍ ഹോമിംഗ്-ആന്റി ടാങ്ക് മിസൈല്‍ എന്നാണ്. 13 കിലോ ഭാരമുള്ളതാണ് ഈ മിസൈല്‍. ഹീറ്റ് വാര്‍ഹെഡ് ഉപയോഗിച്ചാണ് മിസൈല്‍ ശത്രുക്കള്‍ക്കിടയില്‍ നാശം വിതയ്ക്കുന്നത്. ആറു മുതല്‍ 13 കിലോമീറ്റര്‍ വരെയാണ് ഇതിന്റെ ദൂര പരിധി. ഒരു സെക്കന്‍ഡില്‍ 300 മീറ്റര്‍ വേഗതയില്‍ മിസൈല്‍ ശത്രു കേന്ദ്രത്തിലേക്ക് കടന്നെത്തും. യുദ്ധവിമാനം, ഹെലികോപ്റ്റര്‍ എന്നിവയില്‍ നിന്ന് ലഹത് മിസൈല്‍ തെടുക്കാമെന്ന പ്രത്യേകതയുമുണ്ട്.

ലോകത്തിലെ ഏറ്റവും മികച്ച മിസൈല്‍ പ്രതിരോധ സംവിധാനമാണ് ഇസ്രായേലിന്റെ അയണ്‍ ഡോം. ഇസ്രായേല്‍ സര്‍ക്കാര്‍ പ്രതിരോധ ഏജന്‍സിയായ റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസും ഇസ്രായേല്‍ എയറോസ്‌പേസ് ഇന്‍ഡസ്ട്രീസും സംയുക്തമായാണ് ഈ സംവിധാനം വികസിപ്പിച്ചത്. റോക്കറ്റുകള്‍, പീരങ്കികള്‍, മോര്‍ട്ടാറുകള്‍ എന്നിവയെ നശിപ്പിക്കാന്‍ കഴിവുള്ള ഹ്രസ്വ-ദൂര വ്യോമ പ്രതിരോധ സംവിധാനമാണ് അയണ്‍ ഡോം. ഏത് കാലാവസ്ഥയിലും ഈ പ്രതിരോധ സംവിധാനത്തിന് പ്രവര്‍ത്തിക്കാനാകുമെന്ന പ്രത്യേകതയുമുണ്ട്. 2012ലാണ് അയണ്‍ ഡോം ഇസ്രായേലിന്റെ പ്രതിരോധ സംവിധാനത്തില്‍ ഇടം പിടിച്ചത്. അയണ്‍ ഡോമിന്റെ  ഭാഗമായ റഡാറുകള്‍ ശത്രു മിസൈലുകളെയും റോക്കറ്റുകളെയും കണ്ടെത്തി നൊടിയിടയ്ക്കുള്ളില്‍ അവയെ ആകാശത്ത് വച്ച് തന്നെ നശിപ്പിക്കും.

ഏതു കാലാവസ്ഥയിലും ആക്രമണം നടത്താന്‍ കഴിയുന്ന ഇസ്രായേലിന്റെ യുദ്ധവിമാനമാണ് കാഫിര്‍.  കാഫിര്‍ എന്നാല്‍ ഹീബ്രുഭാഷയില്‍ സിംഹക്കുട്ടി എന്നാണര്‍ത്ഥം. ഇത്തരം 220-ലധികം യുദ്ധവിമാനങ്ങള്‍ ഇസ്രായേലിന് സ്വന്തമായുണ്ട്. വിമാനത്തിനുള്ളില്‍ ഒരു പൈലറ്റ് മാത്രമേ ഉണ്ടാക്കാറുള്ളു. 51.4 അടി നീളമുള്ള യുദ്ധവിമാനത്തിന്റെ വേഗത മണിക്കൂറില്‍ 2440 കിലോമീറ്ററാണ്. പരമാവധി 58,000 അടി വരെ ഉയരത്തില്‍ വിമാനം പറക്കാറുണ്ട്. ഒന്നുകില്‍ രണ്ട് യന്ത്രത്തോക്കുകളും രണ്ട് അണ്‍ ഗൈഡഡ് എയര്‍-ടു ഗ്രൗണ്ട് റോക്കറ്റുകളും നാല് സൈഡ്വിന്‍ഡര്‍ അല്ലെങ്കില്‍ പൈത്തണ്‍ എയര്‍-ടു-എയര്‍ മിസൈലുകളും ഈ വിമാനത്തില്‍ ഘടിപ്പിക്കാം അല്ലെങ്കില്‍ ഇവയ്ക്ക് പകരം ആറു ബോംബുകള്‍ ഘടിപ്പിക്കാം. ഈ യുദ്ധവിമാനങ്ങളാണ് ഇസ്രായേലിന്റെ ഗാസ ആക്രമണത്തില്‍ മുഖ്യപങ്ക് വഹിക്കുന്നത്.

അമേരിക്ക നിര്‍മ്മിച്ചതും പല രാജ്യങ്ങള്‍ ഉപയോഗിക്കുന്നതുമായ യുദ്ധവിമാനമാണ് എയര്‍ ടു എയര്‍ വിമാനം. പല രാജ്യങ്ങളുടെയും വിശ്വസ്ത യുദ്ധവിമാനം കൂടിയാണിത്. ഒരു പൈലറ്റു മാത്രമേ ഈ യുദ്ധ വിമാനത്തില്‍ ഉണ്ടാവുകയുള്ളൂ. 49.5 അടി നീളമുള്ള വിമാനത്തില്‍ 3200 കിലോഗ്രാം ഇന്ധനം നിറയ്ക്കാം. മണിക്കൂറില്‍ 2178 കിലോമീറ്റര്‍ വേഗതയിലാണ് ഇത് പറക്കുന്നത്. 546 കിലോമീറ്ററാണ് ഇതിന്റെ പോരാട്ട പരിധി. 20 എംഎം റോട്ടറി പീരങ്കി ജെറ്റില്‍ ഘടിപ്പിക്കാം. മിനിറ്റില്‍ 511 റൗണ്ട് വെടിയുതിര്‍ക്കാന്‍ ഇതിനു കഴിയും. ഇതില്‍ രണ്ട് എയര്‍ ടു എയര്‍ മിസൈലുകളും ആറ് അണ്ടര്‍ വിംഗും മൂന്ന് അണ്ടര്‍ ഫ്യൂസ്ലേജ് പൈലോണ്‍ ബോംബുകളും ഘടിപ്പിക്കാന്‍ കഴിയും. ഇതുകൂടാതെ നാലു റോക്കറ്റുകള്‍ അല്ലെങ്കില്‍ ആറ് എയര്‍-ടു-എയര്‍, എയര്‍-ടു-സര്‍ഫേസ് അല്ലെങ്കില്‍ എയര്‍-ടു-ഷിപ്പ് മിസൈലുകള്‍ സ്ഥാപിക്കാനും കഴിയും. ഇവയ്ക്കു പകരം എട്ട് ബോംബുകളുഒം ഇതില്‍ സ്ഥാപിക്കാം.

F-15 Strike Eagle നിര്‍മ്മിച്ചിരിക്കുന്നത് ബോയിംഗ് കമ്പനിയാണ്. ഈ ജെറ്റിന്റെ നീളം  63.9 അടിയാണ്. ചിറകിന് 42.9 അടി നീളമുണ്ട്. വിമാനത്തിന്റെ  ഉയരം 18.6 അടിയാണ്. 14,379 കിലോഗ്രാമാണ് ഭാരം. പരമാവധി വേഗത മണിക്കൂറില്‍ 2656 കി.മീറ്ററാണ്. 1272 കിലോമീറ്ററാണ് എഫ്-15ന്റെ യുദ്ധപരിധി. പരമാവധി 60,000 അടി വരെ ഉയരത്തില്‍ വിമാനം പറക്കും. 20 എംഎം എം61 എ1 വള്‍ക്കന്‍ 6 ബാരല്‍ ഗാറ്റ്‌ലിംഗ് പീരങ്കിയാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇതുകൂടാതെ ചിറകിനടിയില്‍ നാല് ബോംബുകളും സ്ഥാപിക്കാം. നാല് തരം എയര്‍-ടു-എയര്‍ മിസൈലുകള്‍, ഒന്‍പതു തരം എയര്‍-ടു-സര്‍ഫേസ് മിസൈലുകള്‍ അതല്ലെങ്കില്‍ 18 തരം ബോംബുകള്‍ എന്നിവ ഇതില്‍ ഘടിപ്പിക്കാം.

ആകാശദൗത്യങ്ങള്‍ക്ക് വേണ്ടി രൂപകല്‍പ്പന ചെയ്തിട്ടുള്ള യുദ്ധവിമാനം. ആകാശ യുദ്ധം, ചാരപ്രവര്‍ത്തി, നിരീക്ഷണം, രഹസ്യാന്വേഷണം തുടങ്ങിയ എല്ലാ ദൗത്യങ്ങളും ഈ വിമാനം ഉപയോഗിച്ച് ചെയ്യാന്‍ കഴിയും. വിമാന പ്രവര്‍ത്തിപ്പിക്കുവാന്‍ ഒരു പൈലറ്റ് മാത്രം മതി. നീളം 51.4 അടിയും ഉയരം 14.4 അടിയുമാണ്. പരമാവധി വേഗത മണിക്കൂറില്‍ 1976 കി.മീറ്ററാണ്. 1239 കിലോമീറ്ററാണ് യുദ്ധപരിധി. പരമാവധി 50,000 അടി വരെ ഉയരത്തില്‍ വരെ വിമാനത്തിന് പറക്കാം. നാലു ബാരലുകളുള്ള 25 എംഎം റോട്ടറി പീരങ്കിയാണ് ഇതില്‍  ഘടിപ്പിച്ചിരിക്കുന്നത്. ഒരു മിനിറ്റില്‍ 180 വെടിയുണ്ടകള്‍ പായിക്കാന്‍ കഴിയും. അതില്‍ 10 ഹാര്‍ഡ് പോയിന്റുകളുമുണ്ട്. എയര്‍-ടു-എയര്‍, എയര്‍-ടു-സര്‍ഫേസ്, എയര്‍-ടു-ഷിപ്പ്, ആന്റി-ഷിപ്പ് മിസൈലുകള്‍ എന്നിവ ഈ ജെറ്റില്‍ സ്ഥാപിക്കാന്‍ കഴിയും. ഇത് കൂടാതെ നാല് തരം ബോംബുകളും വിമാനം വഹിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത  (5 minutes ago)

''എന്നെ എന്തോ കടിച്ചു മോളെന്ന് '; അച്ഛന്റെ നിലവിളി കേട്ട് ഓടിയെത്തി മകൾ; പുതപ്പ് കുടഞ്ഞപ്പോൾ കണ്ടത് ഭീകര കാഴ്ച; അണലിയുടെ കടിയേറ്റ് കാഴ്ചശക്തിയില്ലാത്തയാൾക്ക് ദാരുണാന്ത്യം  (12 minutes ago)

ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...  (20 minutes ago)

സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്‌ത് പോലീസ്; പോലീസിന്റെ കരുതൽ തടങ്കലിൽ; കോതമംഗലം സ്റ്റേഷൻ പരിധിയിൽ എത്തിയതെന്ന് പൊലീസ് അന്വേഷിക്കും  (25 minutes ago)

ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...  (38 minutes ago)

ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...  (56 minutes ago)

ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ആംബുലൻസിലേക്ക്! തണ്ണിമത്തൻ കഴിച്ച കുടുംബത്തിന് സംഭവിച്ചത്...  (1 hour ago)

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (3 hours ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (4 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (4 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (4 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (4 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (5 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (5 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (5 hours ago)

Malayali Vartha Recommends