പലസ്തീൻ ജനത നടത്തുന്നത് പ്രതിരോധമാണ്; ഇന്ത്യ അതിൽ പക്ഷം പിടിക്കരുത്; ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അദ്‌നൻ അബു അൽഹൈജയുടെ പ്രതികരണം ഇങ്ങനെ

സമാനതകളില്ലാത്ത യുദ്ധമാണ് ഇപ്പോൾ ലോകം കണ്ടു കൊണ്ടിരിക്കുന്നത്.ഇസ്രയേലിൽ അതിർത്തി കടന്ന് ആക്രമിച്ച ഹമാസിൻറേത് തീവ്രവാദമെന്ന നിലപാടായിരുന്നു ഇന്ത്യ സ്വീകരിച്ചത്. ആ നിലപാടിനെ വിമർശിച്ചിരിക്കുകയാണ് പലസ്തീൻ. ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അദ്‌നൻ അബു അൽഹൈജയുടെ പ്രതികരണം ഇപ്പോൾ ഈ വിഷയത്തിൽ പുറത്ത് വന്നിരിക്കുകയാണ്. പലസ്തീൻ അംബാസഡർ ആവശ്യപ്പെട്ട പ്രധാന കാര്യം, പലസ്തീൻ ജനത നടത്തുന്നത് പ്രതിരോധമാണ് എന്നാണ്. ഇന്ത്യ അതിൽ പക്ഷം പിടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രേയലാണ് തീവ്രവാദികളെന്നും, പലസ്തീനിൽ അധിനിവേശം നടത്തുന്നവരാണ് അവരെന്നും അദ്ദേഹം വിമർശിച്ചു. പലസ്തീനെ പിന്തുണയ്ക്കുന്നതിൽ ലോകത്തെ നയിച്ചത് ഇന്ത്യയാണ്. മഹാത്മാ ഗാന്ധിയുടെ നയം ഇന്ത്യ തുടരുകയാണ് വേണ്ടത്. പരമാധികാര പലസ്തീൻ വേണം എന്ന നയം ഇന്ത്യ ആവർത്തിച്ചത് കണ്ടു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധ്യസ്ഥത യുദ്ധം അവസാനിപ്പിക്കുന്നതിന് അംഗീകരിക്കാമെന്നും പലസ്തീൻ അറിയിച്ചിരിക്കുകയാണ്.
നെതന്യാഹുവുമായും ഗൾഫ് രാജ്യങ്ങളുമായും മോദി സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധ കുറ്റകൃത്യത്തിൽ നിന്ന് ഇസ്രയേലിനെ മോദി പിന്തിരിപ്പിക്കണം. ഗാസയിലെ ജനങ്ങൾ തുറന്ന ജയിലിലാണ് കഴിയുന്നത്. വെടിനിർത്തലിന് മഹ്മൂദ് അബ്ബാസ് കഠിനാദ്ധ്വാനം ചെയ്യുകയാണ്. ഹമാസുമായും പലസ്തീൻ അതോറിറ്റി സമ്പർക്കത്തിലാണ് തങ്ങളെന്നും അംബാസഡർ തുറന്നടിച്ചു.
https://www.facebook.com/Malayalivartha























