Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ

കര,വ്യോമ,നാവിക ആക്രമണം ഇസ്രയേല്‍ ഗാസയെ വിഴുങ്ങി. ഹമാസിനായി ഹിസ്ബുള്ളയും ഇസ്ലാമിക രാജ്യങ്ങള്‍ ഒന്നിച്ചു.

15 OCTOBER 2023 03:19 PM IST
മലയാളി വാര്‍ത്ത

More Stories...

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...

'മിസ്റ്റര്‍ നൈസ് ഗൈ' പരിവേഷം താന്‍ അവസാനിപ്പിക്കുന്നു.. സാമ്പത്തിക ഉപരോധം കൂടുതല്‍ കടുപ്പിക്കാനാണ് വൈറ്റ് ഹൗസിന്റെ നീക്കം..പരസ്യ ഭീഷണി വീണ്ടും..

ഗാസയില്‍ ഹമാസിനെതിരെ ആക്രമണം ശക്തമാക്കാനൊരുങ്ങി ഇസ്രയേല്‍ ത്രിതല ആക്രമണം പ്രഖ്യാപിച്ചു. കരയിലൂടെയും കടലിലൂടെയും വ്യോമ മാര്‍ഗവും ആക്രമിക്കുവാനാണ് ഇസ്രയേല്‍ നീക്കം. എതു നിമിഷവും ആക്രമണം തുടങ്ങാന്‍ ലക്ഷ്യമിട്ടാണ് ത്രിതല ആക്രമണം പ്രഖ്യാപിച്ചത്. വടക്കന്‍ ഗാസയിലെ ജനങ്ങള്‍ ഒഴിയണമെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. ഇതിനിടെ സുരക്ഷയ്ക്കായി ഗാസ അതിര്‍ത്തിയില്‍ സംരക്ഷിത മേഖല തീര്‍ക്കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. സംരക്ഷിത മേഖലയില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തും. സൈനിക നടപടി പൂര്‍ത്തിയാകുന്നതോടെ ഗാസയുടെ വിസ്തൃതി കുറയുമെന്നും ഇസ്രയേല്‍ മന്ത്രി ഗീഡിയോണ്‍  പറഞ്ഞു

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഗാസ മുനമ്പിനു പുറത്തു തമ്പടിച്ചിരിക്കുന്ന സൈനികരുമായി കൂടിക്കാഴ്ച നടത്തി. ഇതിനു പിന്നാലെയാണ് ത്രിതല ആക്രമണം പ്രഖ്യാപിച്ചത്.
ഗാസാ സിറ്റിയിലെ ആശുപത്രി ഒഴിപ്പിക്കണമെന്നും പലസ്തീന്‍ പൗരന്മാര്‍ തെക്കുഭാഗത്തേക്കു സുരക്ഷിതമായി മാറണമെന്നുമുള്ള ഇസ്രയേലിന്റെ അന്ത്യശാസനത്തിനു പിന്നാലെയാണ് നെതന്യാഹു സൈനികരെ സന്ദര്‍ശിച്ചത്. അല്‍ ഖുദ്സ് ആശുപത്രി ഒഴിപ്പിക്കണമെന്ന് ഇസ്രയേല്‍ സൈന്യം അന്ത്യശാസനം നല്‍കിയതായി പലസ്തീന്‍ റെഡ് ക്രെസന്റ് സൊസൈറ്റി വ്യക്തമാക്കിയിരുന്നു. ഗാസയില്‍ അതിശക്തമായ വ്യോമാക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. നിരവധി കുട്ടികള്‍ ഉള്‍പ്പെടെ 2,200 പേര്‍ മരിച്ചുവെന്ന് ഗാസയിലെ അധികൃതര്‍ വ്യക്തമാക്കുന്നു. പതിനായിരത്തോളം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.

ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, ഇസ്ലാമിക രാഷ്ട്രങ്ങള്‍ സൗദി അറേബ്യയില്‍ അടിയന്തര അസാധാരണ യോഗം വിളിച്ചു. യുദ്ധം കൂടുതല്‍ രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍, ഗാസ്സയിലെ ഫലസ്തീന്‍ പൗരന്മാരുടെ ജീവന്‍ അപകടത്തിലാകുന്ന സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്‍ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചത്. സൗദിയാണ് ഇസ്ലാമിക ഉച്ചകോടിയുടെ ഇപ്പോഴത്തെ അദ്ധ്യക്ഷന്‍. ബുധനാഴ്ച ജിദ്ദയിലാണ് യോഗം.യുഎന്‍ കഴിഞ്ഞാല്‍ നാല് ഭൂഖണ്ഡങ്ങളിലായി 57 രാഷ്ട്രങ്ങളുള്ള രണ്ടാമത്തെ വലിയ സംഘടനയാണ് ഒഐസി. സൗദിയുടെ ക്ഷണപ്രകാരം ഒഐസിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മന്ത്രിതലത്തില്‍ അസാധാരണ യോഗം ചേരുകയാണെന്ന് സംഘടന വെബ്‌സൈറ്റില്‍ അറിയിച്ചു. മേഖലയിലെ സുരക്ഷയും സുസ്ഥിരതയും സാധാരണക്കാരുടെ ജീവിതവും ഭീഷണി നേരിടുന്ന സാഹചര്യം ചര്‍ച്ച ചെയ്യുമെന്നും സംഘടന അറിയിച്ചു.

മുസ്ലിം ലോകത്തിന്റെ കൂട്ടായ ശബ്ദം എന്നാണ് ഒഐസി സ്വയം വിശേഷിപ്പിക്കാറുള്ളത്. ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയില്‍ ആക്കുന്നതിനുള്ള ചര്‍ച്ചകള്‍ സൗദി നിര്‍ത്തി വച്ച ദിവസം തന്നെയാണ് ഒഐസി അടിയന്തര യോഗം വിളിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇസ്രയേലുമായുള്ള ചര്‍ച്ചകള്‍ മരവിപ്പിക്കുന്ന വിവരം യുഎസിനെയും ധരിപ്പിച്ചിട്ടുണ്ട്. ഗസ്സയില്‍ നിന്ന് ഫലസ്തീന്‍കാരെ ഒഴിപ്പിക്കുന്നതിനെ സൗദി ഇന്നലെ ശക്തമായ ഭാഷയില്‍ അപലപിച്ചിരുന്നു,ബഹ്റൈനും, യുഎഇയും, മൊറോക്കോയും ഇസ്രയേലുമായി ഔദ്യോഗിക ബന്ധം പുനഃ സ്ഥാപിച്ചെങ്കിലും. സൗദി ഇതുവരെ 2020 ല്‍ യുഎസിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്ന അബ്രഹാം കരാറില്‍ ചേര്‍ന്നിട്ടില്ല. കഴിഞ്ഞ കുറെ മാസങ്ങളായി ജോ ബൈഡന്‍ ഭരണകൂടം കരാറില്‍ ചേരാന്‍ സൗദിയില്‍ സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു. ഹമാസ് ഇസ്രയേലില്‍ കടന്നുകയറി ആക്രമിച്ചത് സൗദിയെ പിന്തിരിപ്പിക്കാന്‍ ആണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

അതേസമയം, ഗാസ്സ മുനമ്പിലെ സൈനിക ക്യാമ്പിലെത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൈനികരുമായി ആശയവിനിമയം നടത്തിയതോടെ, കര, നാവിക,വ്യോമ യുദ്ധം ഉടന്‍ തുടങ്ങുമെന്ന സൂചന നല്കിയിരി്ക്കുകയാണ്. 'നിങ്ങള്‍ അടുത്ത ഘട്ടത്തിന് തയ്യാറാണോ? അടുത്ത ഘട്ടം വരാന്‍ പോവുകയാണ്' എന്ന് സൈനികരോട് ചോദിക്കുന്ന വീഡിയോ നെതന്യാഹു സാമൂഹ്യ മാധ്യമമായ എക്‌സില്‍ പങ്കുവച്ചു.
വടക്കന്‍ ഗസ്സയിലെ 11 ലക്ഷം ജനങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ സേന മുന്നറിയിപ്പ് നല്‍കിയിരുന്നു. വടക്കന്‍ ഗസ്സയില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ക്ക് നേരെ, ഇസ്രയേല്‍ വീണ്ടും വ്യോമാക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകള്‍ വരുന്നു.

തെക്കന്‍ ഗാസ്സയിലേക്ക് പലായനം ചെയ്യുന്നവര്‍ക്ക് സൗകര്യം ഒരുക്കാനായി ഹമാസും ഇസ്രയേലും തമ്മില്‍ ധാരണയിലെത്തിയെന്ന് ഫലസ്തീന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസ്സ നിവാസികളെ ഹമാസ് മനുഷ്യ കവചമായി ഉപയോഗിക്കാതിരിക്കാനാണ് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം നല്‍കിയത് എന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്. ഗാസ്സയിലെ ജനങ്ങള്‍ തങ്ങളുടെ ശത്രുക്കള്‍ അല്ലെന്നും അവരെ ലക്ഷ്യം വയ്ക്കുന്നില്ലെന്നും ഇസ്രയേല്‍ സൈനിക വക്താവ് ജോനാതന്‍ കോണ്‍റികസ് പറഞ്ഞു.
രണ്ട് വഴികളില്‍ക്കൂടിയാണ് ജനങ്ങള്‍ക്ക് പോകാന്‍ ഇസ്രയേല്‍ സൈന്യം അനുമതി നല്‍കിയിരിക്കുന്നത്. രാവിലെ 10 മുതല്‍ നാലു മണിവരെ മാത്രമേ യാത്ര അനുവദിച്ചിട്ടിള്ളു. 'നിങ്ങളുടേയും കുടുംബത്തിന്റെയും സുരക്ഷ മുന്‍നിര്‍ത്തി, സുരക്ഷാ വേലിക്ക് സമീപം വരരുത്. ആരെങ്കിലും വേലിക്ക് സമീപമെത്തിയാല്‍ വധിക്കപ്പെടും'.- ഇസ്രയേല്‍ സൈന്യം പുറത്തിറക്കിയ ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു. ഫലസ്തീനികളില്‍ വലിയൊരു ഭാഗം ഒഴിഞ്ഞുപോകുന്നുണ്ടെങ്കിലും, ചിലര്‍ എന്തുംവരട്ടെ എന്ന നിലപാടില്‍ തങ്ങുന്നുണ്ട്. പാലസ്തീനികള്‍ ഗാസ്സ വിട്ടുപോകില്ലെന്നാണ് ഹമാസ് നേതാവ് പ്രഖ്യാപിച്ചത.
 
ഗാസയ്ക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് ഇസ്രയേലിന് ഇറാന്‍ മുന്നറിയിപ്പ് നല് കിയിട്ടുണ്ട്. ഹിസ്ബുള്ള വിഭാഗം യുദ്ധത്തില്‍ ഹമാസിനൊപ്പം ചേര്‍ന്നാല്‍ പശ്ചിമേഷ്യയുടെ മറ്റു ഭാഗങ്ങളിലേക്ക് കൂടി യുദ്ധം വ്യാപിക്കുമെന്നും അത് ഇസ്രയേലിനെയാകെ പ്രകമ്പനം കൊള്ളിക്കുമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്‍ വ്യക്തമാക്കി.ഇസ്രയേലിനെതിരായ യുദ്ധത്തില്‍ സമയമാകുമ്പോള്‍ ഹമാസിനൊപ്പം ചേരാന്‍ പൂര്‍ണസജ്ജമാണെന്ന് ഇറാന്‍ പിന്തുണയുള്ള ലെബനന്‍ സായുധസേന ഹിസ്ബുള്ള അറിയിച്ചതിനു പിന്നാലെയാണ് ഇസ്രയേലിനു മുന്നറിയിപ്പുമായി ഇറാനും രംഗത്തെത്തിയത്.

ഹിസ്ബുള്ളയുടെ തലവന്‍ സയേദ് ഹസന്‍ നസ്രല്ലയുമായി കൂടിക്കാഴ്ച നടത്തിയതായും ഇറാന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി. ഹിസ്ബുള്ള ആസൂത്രണം ചെയ്യുന്ന പദ്ധതികളെ കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ട്. ഹിസ്ബുള്ള സ്വീകരിക്കുന്ന ഓരോ ചുവടുകളും ഇസ്രയേലില്‍ ഭീമമായ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കും. യുദ്ധത്തെ മുറുകെപിടിക്കുന്ന കുറ്റവാളികളോടും ഇസ്രയേലിനെ പിന്തുണയ്ക്കുന്നവരോടും ഈ യുദ്ധം അവസാനിപ്പിക്കുകയാണ് നല്ലതെന്ന മുന്നറിയിപ്പാണ് എനിക്ക് നല്‍കാനുള്ളത്, ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്‍ പറഞ്ഞു.പശ്ചിമേഷ്യയിലെ യു.എന്‍. അധികാരികളുമായി ചര്‍ച്ച നടത്തുമെന്നും യുദ്ധം അവസാനിപ്പിക്കാന്‍ ഇനിയും അവസരമുണ്ടെന്നും സമയം വൈകുന്തോറും കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നും ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്‍ വ്യക്തമാക്കി.

കഴിഞ്ഞ ശനിയാഴ്ചയാണ് ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണം ഹമാസ് അഴിച്ചുവിട്ടത്. ഇതില്‍ 1,300ലധികം പേരെ വധിക്കുകയും നിരവധി പേരെ ഗാസയില്‍ ബന്ദികളാക്കുകയും ചെയ്തിരുന്നു. പലസ്തീനുമായുള്ള 75 വര്‍ഷത്തെ പോരാട്ടത്തിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത വ്യോമാക്രമണത്തിലൂടെയാണ് ഇസ്രയേല്‍ ഇതിനോട് പ്രതികരിച്ചത്. ഇസ്രയേലിന്റെ തിരിച്ചടിയില്‍ 1900 പേര്‍ കൊല്ലപ്പെട്ടതായി ഗാസ അധികൃതര്‍ അറിയിച്ചു.അതേസമയം, വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തിന്റെ കരട് റഷ്യ തയ്യാറാക്കിയിട്ടുണ്ട്. ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തുന്ന ആക്രമണം തികച്ചും അസ്വീകാര്യമായ സാധാരണക്കാരുടെ മരണത്തിലേക്ക് നയിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ചൂണ്ടിക്കാട്ടിയിരുന്നു. യുദ്ധം ലോ്കത്തിനാകെ ഭീഷണിയായി മാറിയിട്ടുണ്ട്. ഇന്ധന വില ഗണ്യമായി ഉയരുമെന്ന ഭയം പല രാജ്യങ്ങളേയും വേട്ടയാടുന്നുണ്ട്. എന്നാല്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം പൂര്‍ണ്ണ വിജയത്തിലെത്തില്ലെന്നതും ശ്രദ്ധേയമാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത  (5 minutes ago)

''എന്നെ എന്തോ കടിച്ചു മോളെന്ന് '; അച്ഛന്റെ നിലവിളി കേട്ട് ഓടിയെത്തി മകൾ; പുതപ്പ് കുടഞ്ഞപ്പോൾ കണ്ടത് ഭീകര കാഴ്ച; അണലിയുടെ കടിയേറ്റ് കാഴ്ചശക്തിയില്ലാത്തയാൾക്ക് ദാരുണാന്ത്യം  (12 minutes ago)

ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...  (20 minutes ago)

സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്‌ത് പോലീസ്; പോലീസിന്റെ കരുതൽ തടങ്കലിൽ; കോതമംഗലം സ്റ്റേഷൻ പരിധിയിൽ എത്തിയതെന്ന് പൊലീസ് അന്വേഷിക്കും  (25 minutes ago)

ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...  (38 minutes ago)

ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...  (56 minutes ago)

ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ആംബുലൻസിലേക്ക്! തണ്ണിമത്തൻ കഴിച്ച കുടുംബത്തിന് സംഭവിച്ചത്...  (1 hour ago)

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (3 hours ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (4 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (4 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (4 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (4 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (5 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (5 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (5 hours ago)

Malayali Vartha Recommends