'നിങ്ങളുടേയും കുടുംബത്തിന്റെയും സുരക്ഷ മുന്‍നിര്‍ത്തി, സുരക്ഷാ വേലിക്ക് സമീപം വരരുത്. ആരെങ്കിലും വേലിക്ക് സമീപമെത്തിയാല്‍ വധിക്കപ്പെടും'.- ഇസ്രയേല്‍ സൈന്യം പുറത്തിറക്കിയ ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഗാസ മുനമ്പിനു പുറത്തു തമ്പടിച്ചിരിക്കുന്ന സൈനികരുമായി കൂടിക്കാഴ്ച നടത്തി. ഇതിനു പിന്നാലെയാണ് ത്രിതല ആക്രമണം പ്രഖ്യാപിച്ചത്.
ഗാസാ സിറ്റിയിലെ ആശുപത്രി ഒഴിപ്പിക്കണമെന്നും പലസ്തീന്‍ പൗരന്മാര്‍ തെക്കുഭാഗത്തേക്കു സുരക്ഷിതമായി മാറണമെന്നുമുള്ള ഇസ്രയേലിന്റെ അന്ത്യശാസനത്തിനു പിന്നാലെയാണ് നെതന്യാഹു സൈനികരെ സന്ദര്‍ശിച്ചത്. അല്‍ ഖുദ്സ് ആശുപത്രി ഒഴിപ്പിക്കണമെന്ന് ഇസ്രയേല്‍ സൈന്യം അന്ത്യശാസനം നല്‍കിയതായി പലസ്തീന്‍ റെഡ് ക്രെസന്റ് സൊസൈറ്റി വ്യക്തമാക്കിയിരുന്നു. ഗാസയില്‍ അതിശക്തമായ വ്യോമാക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. നിരവധി കുട്ടികള്‍ ഉള്‍പ്പെടെ 2,200 പേര്‍ മരിച്ചുവെന്ന് ഗാസയിലെ അധികൃതര്‍ വ്യക്തമാക്കുന്നു. പതിനായിരത്തോളം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.
ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, ഇസ്ലാമിക രാഷ്ട്രങ്ങള്‍ സൗദി അറേബ്യയില്‍ അടിയന്തര അസാധാരണ യോഗം വിളിച്ചു. യുദ്ധം കൂടുതല്‍ രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍, ഗാസ്സയിലെ ഫലസ്തീന്‍ പൗരന്മാരുടെ ജീവന്‍ അപകടത്തിലാകുന്ന സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്‍ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചത്. സൗദിയാണ് ഇസ്ലാമിക ഉച്ചകോടിയുടെ ഇപ്പോഴത്തെ അദ്ധ്യക്ഷന്‍. ബുധനാഴ്ച ജിദ്ദയിലാണ് യോഗം.യുഎന്‍ കഴിഞ്ഞാല്‍ നാല് ഭൂഖണ്ഡങ്ങളിലായി 57 രാഷ്ട്രങ്ങളുള്ള രണ്ടാമത്തെ വലിയ സംഘടനയാണ് ഒഐസി. സൗദിയുടെ ക്ഷണപ്രകാരം ഒഐസിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മന്ത്രിതലത്തില്‍ അസാധാരണ യോഗം ചേരുകയാണെന്ന് സംഘടന വെബ്‌സൈറ്റില്‍ അറിയിച്ചു. മേഖലയിലെ സുരക്ഷയും സുസ്ഥിരതയും സാധാരണക്കാരുടെ ജീവിതവും ഭീഷണി നേരിടുന്ന സാഹചര്യം ചര്‍ച്ച ചെയ്യുമെന്നും സംഘടന അറിയിച്ചു.
മുസ്ലിം ലോകത്തിന്റെ കൂട്ടായ ശബ്ദം എന്നാണ് ഒഐസി സ്വയം വിശേഷിപ്പിക്കാറുള്ളത്. ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയില്‍ ആക്കുന്നതിനുള്ള ചര്‍ച്ചകള്‍ സൗദി നിര്‍ത്തി വച്ച ദിവസം തന്നെയാണ് ഒഐസി അടിയന്തര യോഗം വിളിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇസ്രയേലുമായുള്ള ചര്‍ച്ചകള്‍ മരവിപ്പിക്കുന്ന വിവരം യുഎസിനെയും ധരിപ്പിച്ചിട്ടുണ്ട്. ഗസ്സയില്‍ നിന്ന് ഫലസ്തീന്‍കാരെ ഒഴിപ്പിക്കുന്നതിനെ സൗദി ഇന്നലെ ശക്തമായ ഭാഷയില്‍ അപലപിച്ചിരുന്നു,ബഹ്റൈനും, യുഎഇയും, മൊറോക്കോയും ഇസ്രയേലുമായി ഔദ്യോഗിക ബന്ധം പുനഃ സ്ഥാപിച്ചെങ്കിലും. സൗദി ഇതുവരെ 2020 ല്‍ യുഎസിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്ന അബ്രഹാം കരാറില്‍ ചേര്‍ന്നിട്ടില്ല. കഴിഞ്ഞ കുറെ മാസങ്ങളായി ജോ ബൈഡന്‍ ഭരണകൂടം കരാറില്‍ ചേരാന്‍ സൗദിയില്‍ സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു. ഹമാസ് ഇസ്രയേലില്‍ കടന്നുകയറി ആക്രമിച്ചത് സൗദിയെ പിന്തിരിപ്പിക്കാന്‍ ആണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
അതേസമയം, ഗാസ്സ മുനമ്പിലെ സൈനിക ക്യാമ്പിലെത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൈനികരുമായി ആശയവിനിമയം നടത്തിയതോടെ, കര, നാവിക,വ്യോമ യുദ്ധം ഉടന്‍ തുടങ്ങുമെന്ന സൂചന നല്കിയിരി്ക്കുകയാണ്. 'നിങ്ങള്‍ അടുത്ത ഘട്ടത്തിന് തയ്യാറാണോ? അടുത്ത ഘട്ടം വരാന്‍ പോവുകയാണ്' എന്ന് സൈനികരോട് ചോദിക്കുന്ന വീഡിയോ നെതന്യാഹു സാമൂഹ്യ മാധ്യമമായ എക്‌സില്‍ പങ്കുവച്ചു.
വടക്കന്‍ ഗസ്സയിലെ 11 ലക്ഷം ജനങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ സേന മുന്നറിയിപ്പ് നല്‍കിയിരുന്നു. വടക്കന്‍ ഗസ്സയില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ക്ക് നേരെ, ഇസ്രയേല്‍ വീണ്ടും വ്യോമാക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകള്‍ വരുന്നു.
തെക്കന്‍ ഗാസ്സയിലേക്ക് പലായനം ചെയ്യുന്നവര്‍ക്ക് സൗകര്യം ഒരുക്കാനായി ഹമാസും ഇസ്രയേലും തമ്മില്‍ ധാരണയിലെത്തിയെന്ന് ഫലസ്തീന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസ്സ നിവാസികളെ ഹമാസ് മനുഷ്യ കവചമായി ഉപയോഗിക്കാതിരിക്കാനാണ് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം നല്‍കിയത് എന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്. ഗാസ്സയിലെ ജനങ്ങള്‍ തങ്ങളുടെ ശത്രുക്കള്‍ അല്ലെന്നും അവരെ ലക്ഷ്യം വയ്ക്കുന്നില്ലെന്നും ഇസ്രയേല്‍ സൈനിക വക്താവ് ജോനാതന്‍ കോണ്‍റികസ് പറഞ്ഞു.
രണ്ട് വഴികളില്‍ക്കൂടിയാണ് ജനങ്ങള്‍ക്ക് പോകാന്‍ ഇസ്രയേല്‍ സൈന്യം അനുമതി നല്‍കിയിരിക്കുന്നത്. രാവിലെ 10 മുതല്‍ നാലു മണിവരെ മാത്രമേ യാത്ര അനുവദിച്ചിട്ടിള്ളു. 'നിങ്ങളുടേയും കുടുംബത്തിന്റെയും സുരക്ഷ മുന്‍നിര്‍ത്തി, സുരക്ഷാ വേലിക്ക് സമീപം വരരുത്. ആരെങ്കിലും വേലിക്ക് സമീപമെത്തിയാല്‍ വധിക്കപ്പെടും'.- ഇസ്രയേല്‍ സൈന്യം പുറത്തിറക്കിയ ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു. ഫലസ്തീനികളില്‍ വലിയൊരു ഭാഗം ഒഴിഞ്ഞുപോകുന്നുണ്ടെങ്കിലും, ചിലര്‍ എന്തുംവരട്ടെ എന്ന നിലപാടില്‍ തങ്ങുന്നുണ്ട്. പാലസ്തീനികള്‍ ഗാസ്സ വിട്ടുപോകില്ലെന്നാണ് ഹമാസ് നേതാവ് പ്രഖ്യാപിച്ചത.
https://www.facebook.com/Malayalivartha























