Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കരയുദ്ധം ഉടൻ...! ഗാസയിലേക്ക് തോക്കുകളും വെടിക്കോപ്പുകളുമായി ഇസ്രായേൽ സൈന്യം ഇരച്ചുകയറും, യുഎസ് പടക്കപ്പലുകളും ഗാസ അതിര്‍ത്തിയിലെത്തിയതോടെ നാവിക ആക്രമണത്തിനും സാധ്യതയേറി, ഗാസായില്‍ നിന്ന് ആളുകളുടെ കൂട്ട പലായനം, ആശങ്കയില്‍ ലോകം...!!

16 OCTOBER 2023 01:44 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

പലസ്തീനില്‍ നിന്ന് ഇനി ലോകം കേള്‍ക്കുക ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കുരുതിയുടെ മണിക്കൂറുകള്‍. ഇസ്രായേലിന്റെ യുദ്ധവീര്യം ഗാസയില്‍ ചോരപ്പുഴയൊഴുക്കും. കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പെടെ പതിനായിരങ്ങള്‍ ഗാസയില്‍ മരിച്ചുവീഴുമെന്ന് ലോകം ഭയപ്പെടുന്നു. ഏറിയാല്‍ ഇനി മണിക്കൂറുകളോ ദിവസങ്ങളോ മാത്രം. ഗാസയിലേക്ക് ഇസ്രായേലിന്റെ രണ്ടു ലക്ഷം വരുന്ന സൈന്യം അത്യാധുനീക തോക്കുകളും വെടിക്കോപ്പുകളുമായി ഇരച്ചുകയറും. കരയുദ്ധം തുടങ്ങിയാല്‍ അതിഭയാനകമായ കൂട്ടക്കൊലകള്‍ക്കായിരിക്കും പശ്ചിമേഷ്യ സാക്ഷ്യം വഹിക്കുക.

കരയുദ്ധം തുടങ്ങുന്നതിനു മുന്നോടിയായി ഇസ്രയേല്‍ മന്ത്രിസഭ അടിയന്തരയോഗം ചേര്‍ന്നുകഴിഞ്ഞു. യുദ്ധതന്ത്രങ്ങള്‍ അവര്‍ ആവിഷ്‌കരിക്കുകയും ചെയ്തു. യുഎസ് പടക്കപ്പലുകളും ഗാസ അതിര്‍ത്തിയിലെത്തിയതോടെ നാവിക ആക്രമണത്തിനും സാധ്യതയേറിയിരിക്കുകയാണ്. ഇസ്രായേല്‍ ഉപരോധത്തെത്തുടര്‍ന്ന ഗാസയില്‍ ഭക്ഷണവും വെള്ളവും കിട്ടാതെ ദുരിതം കഠിനമായതോടെ പലായനം ചെയ്യുന്നവരുടെ എണ്ണം അര ലക്ഷം കവിഞ്ഞിരിക്കുന്നു.

ഇസ്രായേല്‍ രാപകല്‍ നടത്തിവരുന്ന പോരാട്ടത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂവായിരം കവിഞ്ഞു. ഇസ്രയേലില്‍ ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട 1500 പേരുടെ കണക്കുകള്‍ കൂടി പരിഗണിച്ചാല്‍ ആകെ മരണം നാലായിരം കവിഞ്ഞിരിക്കുന്നു. ഇതില്‍ 724പേര്‍ കുട്ടികളാണ്. 458 സ്ത്രീകളും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ആയിരക്കണക്കിനു കുഞ്ഞുങ്ങള്‍ക്കു പരുക്കേറ്റെന്നുമാണു ഗാസ ആരോഗ്യവകുപ്പിന്റെ കണക്ക്.

ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുന്ന ജനങ്ങളുടെ മൃതദേഹം സൂക്ഷിക്കാന്‍ ഗാസയില്‍ ഇടമില്ലെന്നാണ് അവസാനമായി ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഐസ്‌ക്രീം ട്രക്കുകളിലാണ് ഗാസനിവാസികളുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇതും നിറഞ്ഞതോടെ മുപ്പതോളം മൃതദേഹങ്ങള്‍ ടെന്റുകളിലാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ഗാസയിലെ ആരോഗ്യ വിഭാഗം അറിയിച്ചു.

ആശുപത്രികളില്‍ മരുന്നും വെള്ളവും വൈദ്യുതിയുമില്ലാത്ത ഭയാനകമായ സാഹചര്യത്തിലൂടെയാണ് ഗാസയിലെ ജനങ്ങള്‍ കടന്നുപോകുന്നത്. വെന്റിലേറ്ററുകള്‍ നിശ്ചലമായതിനാല്‍ ശ്വാസം ലഭിക്കാതെ മരിച്ചുകൊണ്ടിരിക്കുന്ന നിരവധി പേരുണ്ട്. വടക്കന്‍ ഗാസയിലുള്ള 11 ലക്ഷം പേരോട് തെക്കന്‍ ഗാസയിലേക്ക് മാറാനാണ് ഇസ്രയേല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്തു സംഭവിച്ചാലും പിറന്ന മണ്ണും ജനിച്ച വീടും ഉപേക്ഷിച്ച് നാട് വിടില്ലെന്ന നിലയില്‍ കഴിയുന്നവര്‍ ഏറെപ്പേരാണ്. കരയുദ്ധത്തിനുള്ള മുന്നൊരുക്കമെന്ന നിലയിലായിരുന്നു നാടുവിട്ടുപോകാന്‍ ഇസ്രയേലിന്റെ ഉത്തരവ്.

ആറു ദിവസമായി തുടരുന്ന സമ്പൂര്‍ണ ഉപരോധവും വടക്കന്‍ മേഖലയില്‍നിന്ന് ഉടന്‍ ഒഴിയണമെന്ന ഇസ്രയേല്‍ ഉത്തരവും ഗാസയിലെ ജനങ്ങളെ നരകയാതനയിലാക്കിയിരിക്കുതയാണ്. വ്യോമാക്രമണത്തില്‍ ഗുരുതരപരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും കൊണ്ട് എങ്ങനെ പലായനം ചെയ്യുമെന്നതാണ് പലരുടെയും ആശങ്ക. ഗാസ സിറ്റിയില്‍ ഹമാസ് അംഗങ്ങള്‍ക്കായി ഇസ്രയേല്‍ പ്രതിരോധസേന അരിച്ചുപെറുക്കുകയാണ്. ഇവരെ വധിക്കുകയും ആയുധങ്ങള്‍ പിടിച്ചെടുക്കുകയുമാണ് ലക്ഷ്യം. തെക്കന്‍ ഗാസയിലേക്ക് പോകുന്നവര്‍ക്ക് ഞായറാഴ്ച രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ഇസ്രയേല്‍ സുരക്ഷിത ഇടനാഴിയൊരുക്കി. ഈ വഴിയിലൂടെ പോകുന്നവരെ ആക്രമിക്കില്ലെന്നായിരുന്നു ഉറപ്പ്.

മൂന്നുവയസ്സില്‍താഴെയുള്ള കുട്ടികകളാണ് ഗാസയിലേ ആശുപത്രികളില്‍ ചികിത്സയിലുള്ളവരില്‍ ഏറെപ്പേരും. ഇന്നു വൈകുന്നേരേത്തോടെ ആശുപത്രിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഇന്ധനം പൂര്‍ണമായും തീരുമെന്നിരിരിക്കെ ഗസയിലെ ആശുപത്രികളില്‍ കുഞ്ഞുങ്ങളുടെ കൂട്ടമരണ വാര്‍ത്തകളായിരിക്കും ഇനിയുള്ള മണിക്കൂറുകളില്‍ പുറത്തുവരിക. അതേസമയം, വടക്കന്‍ ഗാസയില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ക്ക് നേരെ, ഇസ്രായേല്‍ വീണ്ടും വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. പലായനത്തിന് രണ്ട് വഴികള്‍ മാത്രമാണ് ഇസ്രയേല്‍ അനുവദിച്ചിരിക്കുന്നത്.

പാലായനത്തിനിടെ ഒരാള്‍പ്പോലും സെക്യൂരിറ്റി ഫെന്‍സുകള്‍ക്ക് സമീപം വരരുതെന്നും ആരെങ്കിലും സെക്യൂരിറ്റി ഫെന്‍സുകള്‍ക്ക് സമീപമെത്തിയാല്‍ വധിക്കപ്പെടുമെന്നും ഇസ്രയേല്‍ സൈന്യം പുറത്തിറക്കിയ ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. ഇസ്രായേലിനെതിരെ ഈജിപ്ത് രംഗത്തുവന്നതോടെ പിരിമുറുക്കം വര്‍ധിക്കുകയാണഅ. ജനതയെ പുറന്തള്ളുകയും ഫലസ്തീനെ ഇല്ലാതാക്കുകയും ചെയ്യുന്ന ഇസ്രായേല്‍ നടപടി അസ്വീകാര്യമാണെന്ന് ഈജിപ്ത് അറിയിച്ചു. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം മാത്രമാണ് പരിഹാരമെന്നും ഫലസ്തീന്‍ ഭാവി ചര്‍ച്ച ചെയ്യാന്‍ അന്താരാഷ്ട്ര സമ്മേളനം വിളിക്കുമെന്നും ഈജിപ്ത് പറഞ്ഞു.

ഇതൊന്നും തങ്ങള്‍ക്ക ബാധകമല്ലെന്നും പോരാട്ടം തുടരുമെന്നുമാണ് ഇസ്രായേലിന്റെ നിലപാട്. കരയുദ്ധം വൈകുന്നത് പാലാസ്തീനികള്‍ക്ക് ഗാസായില്‍ നിന്ന് പലായനം ചെയ്യുന്നതിന് കൂടുതല്‍ സമയം അനുവദിക്കുമെന്നാണ് ഇസ്രായേലിന്റെ കണക്കുകൂട്ടല്‍. വടക്കന്‍ ഗസ്സയില്‍ നിന്ന് ജനങ്ങള്‍ മുഴുവന്‍ പലായനം ചെയ്തതിന് ശേഷമേ യുദ്ധം ആരംഭിക്കൂവെന്ന് ഇസ്രായേലി പ്രതിരോധ സേന സൂചന നല്‍കിയിട്ടുണ്ട്.
മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന കരയുദ്ധത്തിനാണ് ഇസ്രായേല്‍ കോപ്പു കൂട്ടുന്നതെന്നാണ് സൂചന. ഗാസായില്‍ ശത്രുക്കള്‍ക്കെതിരെ ഏത് വിധേനയുമുള്ള ആക്രമണത്തിന് സായുധസേനകള്‍ക്ക് ഇസ്രായേല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതിനാല്‍ ഭയാനകമായ സ്ഥിതിവിശേഷമായിരിക്കും ആസന്നമാവുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (1 hour ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (1 hour ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (1 hour ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (2 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (2 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (2 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (2 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (4 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (7 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (7 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (7 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (7 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (8 hours ago)

Malayali Vartha Recommends