ഇസ്രയേലിനെ ഞെട്ടിച്ച് ഹമാസിന്റെ സ്വത്തുക്കൾ, രഹസ്യ ഭൂഗര്‍ഭ തുരങ്കങ്ങളുടെ ഒരു വലിയ ശൃംഖല തന്നെ ഹമാസിനുണ്ടെന്ന് കണക്കുകൂട്ടല്‍, ടണലുകള്‍ കണ്ടെത്താനാകാതെ ഇസ്രയേൽ...!!!

ഇസ്രയേലിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ് ഹമാസ്. ഇതിന് കാരണം മാറ്റൊന്നുമല്ല. ഹമാസിന്റെ സ്വത്തിന്റെ ആഴം കണക്കാക്കാനാവാത്തത് കൊണ്ടാണ്. ഇസ്രയേല്‍ സൈന്യത്തിന്റെ സാങ്കേതിക മികവിനൊപ്പമെത്താന്‍ ഹമാസിന് സാധിക്കുന്നില്ലെങ്കിലും അസാധാരണമായ സമ്പത്തുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇത് ഇസ്രയേലിന്റെ പദ്ധതികളെ സങ്കീര്‍ണമാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. രഹസ്യ ഭൂഗര്‍ഭ തുരങ്കങ്ങളുടെയും ഒരു വലിയ ശൃംഖല തന്നെ ഹമാസിനുണ്ടെന്നാണ് കണക്കുകൂട്ടല്‍.
2021ല്‍ ഗാസയിലെ 100കിലോമീറ്ററോളം വരുന്ന ഭൂഗര്‍ഭപാത നശിപ്പിച്ചെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടപ്പോഴും ഹമാസിന്റെ മറുപടി ഞെട്ടിച്ചു. തങ്ങള്‍ക്ക് 500കിലോമീറ്ററോളം വരുന്ന ഭൂഗര്‍ഭശൃംഖലയുണ്ടെന്നും നശിപ്പിച്ചത് വെറും അഞ്ചു ശതമാനമാണെന്നും അന്ന് ഹമാസ് അവകാശപ്പെട്ടത്. ഇസ്രായേൽകമ്പനികളായ എൽബിറ്റ് സിസ്റ്റംസും റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസും ചേർന്ന് 2014-ൽ അയൺ ഡോം എന്നറിയപ്പെടുന്ന അത്യാധുനിക ടണൽ-ഡിറ്റക്ഷൻ സിസ്റ്റം തയ്യാറാക്കിയത്. എന്നാല്‍ ആശയക്കുഴപ്പത്തിലാക്കുന്ന തുരങ്കങ്ങള്‍ കണ്ടെത്താന്‍ ഇവയ്ക്കും സാധിക്കില്ലെന്നാണ് പഠനറിപ്പോര്‍ട്ട്.
ടണലുകള്‍ കണ്ടെത്തുകയെന്നത് ശ്രമകരമാണെന്ന് റാൻഡ് കോർപ്പറേഷനിലെ സൈനിക വിദഗ്ധനായ സ്കോട്ട് സാവിറ്റ്സ് വ്യക്തമാക്കുന്നു. തുരങ്കങ്ങള്‍ എവിടെയെന്നോ എത്രയെണ്ണമെന്നോ കണ്ടെത്തുക അസാധ്യമാണെന്നും അദ്ദേഹം വിലയിരുത്തുന്നു. ജനസാന്ദ്രതയേറിയ ഗാസയ്ക്ക് കീഴിലുള്ള തുരങ്കങ്ങൾ ആയുധങ്ങളും കമാൻഡോ സൗകര്യങ്ങളും പോരാളികളെയും ഒളിപ്പിക്കാനായാണ് വർഷങ്ങളായി ഹമാസ് ഉപയോഗിക്കുന്നത്. കാലക്രമേണ, വെന്റിലേഷൻ ഷാഫ്റ്റുകളും വൈദ്യുതിയും ഉപയോഗിച്ച് പാതകൾ കൂടുതൽ സങ്കീർണ്ണമായി.
ഭൂഗര്‍ഭമുറികളില്‍ ഇസ്രയേലികളെ ബന്ദികളാക്കിയിരിക്കുകയാണെന്നാണ് ഹമാസ് പറയുന്നത്. ഹമാസിനല്ലാതെ അവരുടെ ഭൂഗര്‍ഭപ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിവില്ല. അതുകൊണ്ട് അത്തരം നീക്കങ്ങളില്‍ ഇസ്രയേല്‍ ആകെ ആശങ്കയിലാണെന്നാണ് സൂചന. അതിര്‍ത്തി കടന്ന് ഇസ്രയേലിലെത്തിയ ഹമാസ് സായുധ സംഘം ബന്ധികളാക്കിയതില്‍ 126 സൈനികരുണ്ടെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കിയത്. ബന്ധികളാക്കിയ പൗരന്മാരുടെ എണ്ണമോ മറ്റ് വിവരങ്ങളോ സ്ഥിരീകരിക്കാന്‍ ഇസ്രയേലിനായിട്ടില്ല. ഇവരെ ഗാസയിലെ ഭൂഗര്‍ഭ അറകളിലേക്ക് മാറ്റിയിരിക്കാമെന്നാണ് ഇസ്രയേല്‍ കരുതുന്നത്.
https://www.facebook.com/Malayalivartha
























