ഇസ്രായേലിനും ഗാസയ്‌ക്കും ഈ ലോകത്തിനും വേണ്ടി ഹമാസിനെ നാമാവശേഷമാക്കും... പ്രഖ്യാപിച്ച് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്)....ഗാസയിലെ യുഎൻ ഉദ്യോഗസ്ഥരിൽ നിന്ന് ഇന്ധനവും മെഡിക്കൽ ഉപകരണങ്ങളും ഹമാസ് ഭീകരർ മോഷ്ടിച്ചതായി ഐക്യരാഷ്‌ട്രസഭ....

ഇസ്രായേലിനും ഗാസയ്‌ക്കും ഈ ലോകത്തിനും വേണ്ടി ഹമാസിനെ നാമാവശേഷമാക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്). ഹമാസിന്റെ യഥാർത്ഥ മുഖത്തേക്കുറിച്ച് ഐക്യരാഷ്‌ട്രസഭയും വെളിപ്പെടുത്തൽ നടത്തി കഴിഞ്ഞുവെന്നും ഐഡിഎഫ് വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു.ഗാസയിലെ യുഎൻ ഉദ്യോഗസ്ഥരിൽ നിന്ന് ഇന്ധനവും മെഡിക്കൽ ഉപകരണങ്ങളും ഹമാസ് ഭീകരർ മോഷ്ടിച്ചതായി ഐക്യരാഷ്‌ട്രസഭ സ്ഥിരീകരിച്ചിരിക്കുകയാണ്. അടുത്ത ആറ് ദിവസത്തേക്ക് ഗാസയിലെ ജലശുദ്ധീകരണം നടത്തുന്നതിനാവശ്യമായ ഇന്ധനമാണ് ഹമാസ് ഭീകരർ മോഷ്ടിച്ചതെന്നും ഐഡിഎഫ് വക്താവ് കൂട്ടിച്ചേർത്തു. ഹമാസ് ഭീകരർ ഗാസയിലെ സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഗാസയിലെ ജനങ്ങളെ ഹമാസ് ബന്ദികളാക്കി. ഭീരുക്കളായ ഹമാസ് ഭീകരർ സാധാരണക്കാരെ മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്നു.
കേവലം ഇസ്രായേലിനെതിരെ മാത്രമല്ല മനുഷ്യരാശിക്കെതിരെയാണ് ഹമാസ് യുദ്ധം ചെയ്യുന്നത്. അവർ ജൂതരെയും അറബികളെയും ഭയപ്പെടുത്തുന്നു. അവർ ഇസ്രായേലികളുടെയും പാലസ്തീനികളുടെയും മരണം കാംക്ഷിക്കുന്നു. ഇസ്രായേലിനും ഗാസയ്‌ക്കും ലോകത്തിനും വേണ്ടി ഹമാസ് ഭീകരരെ ഇസ്രായേൽ പ്രതിരോധ സേന നശിപ്പിക്കുമെന്നും ഐഡിഎഫ് വക്താവ് പറഞ്ഞു.അതെ സമയം ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് റഷ്യ അവതരിപ്പിച്ച പ്രമേയം യുഎൻ സെക്യൂരിറ്റി കൗൺസിൽ തള്ളി. ഹമാസിനെ കുറിച്ച് പ്രമേയത്തിൽ പരാമർശിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമേയം തള്ളിയത്. വിഷയത്തിൽ ബ്രസീൽ അവതരിപ്പിക്കുന്ന പ്രമേയം ചൊവ്വാഴ്ച ചർച്ച ചെയ്യും.ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം യുഎന്നിൽ ചർച്ച ചെയ്ത ആദ്യ പ്രമേയം ആയിരുന്നു റഷ്യയുടേത്. ഗസ്സയിൽ മാനുഷിക പരിഗണനയുടെ പേരിൽ ഉടൻ സമ്പൂർണ വെടിനിർത്തലിന് ആഹ്വാനം ചെയ്യണം എന്നായിരുന്നു എന്നാണ് റഷ്യ ആവശ്യപ്പെട്ടത്.
ബന്ദികളെ എത്രയും വേഗം മോചിപ്പിക്കണമെന്നും സംഘർഷ മേഖലയിൽ നിന്ന് സിവിലിയന്മാരെ ഉടൻ മോചിപ്പിക്കണമെന്നും റഷ്യ പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഒരു പേജായിരുന്നു പ്രമേയം.15 അംഗ സെക്യൂരിറ്റി കൗൺസിലിൽ അഞ്ച് വോട്ട് മാത്രമാണ് പ്രമേയത്തിന് ലഭിച്ചത്. റഷ്യയ്ക്ക് പുറമേ ചൈന, ഗാബോൺ, മൊസംബിക്, യുഎഇ എന്നിവരാണ് പ്രമേയത്തെ അനുകൂലിച്ചത്. ഫ്രാൻസ്, ജപ്പാൻ, യുകെ, യുഎസ് എന്നിവർ പ്രമേയത്തെ എതിർത്തു. അൽബേനിയ, ബ്രസീൽ, ഇക്വഡോർ, ഘാന, മാൾട്ട, സ്വിസർലൻഡ് എന്നിവർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. കൗൺസിലിൽ ഒരു പ്രമേയം അംഗീകരിക്കപ്പെടണമെങ്കിൽ, അനുകൂലമായി കുറഞ്ഞത് 9 വോട്ടുകളെങ്കിലും ലഭിക്കണം. അഞ്ച് സ്ഥിരാംഗങ്ങളിൽ ആരും എതിർക്കുകയോ വീറ്റോ ചെയ്യുകയോ ചെയ്യാനും പാടില്ല.പ്രമേയം പാസികില്ലെന്ന് ചൈനയ്ക്ക് അറിയാമായിരുന്നു.
സിവിലിയന്മാർക്ക് എതിരായ എല്ലാ ആക്രമണങ്ങളെയും പ്രമേയം ശക്തമായി അപലപിച്ചെങ്കിലും ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തെ കുറിച്ച് പരാമർശിച്ചില്ല. ഹമാസിനെ അപലപിക്കാത്തതിലൂടെ, റഷ്യ സാധാരണക്കാരോട് ക്രൂരത കാട്ടിയ ഒരു ഭീകര സംഘടനയ്ക്ക് കവചം തീർക്കുകയാണെന്ന് അമേരിക്ക ആരോപിച്ചു. ഹമാസിന്റെ ഭീകരതയെ അവഗണിച്ച്, ഇരകളെ അപമാനിക്കുന്ന റഷ്യയുടെ പ്രമേയത്തെ പിന്തുണയ്ക്കാൻ സാധിക്കില്ലെന്നും അമേരിക്ക കൂട്ടിച്ചേർത്തു.സിവിലിയന്മാർ കൊല്ലപ്പെടുന്നത് കുറയ്ക്കാനും മാനുഷിക സഹായങ്ങൾ എത്തിക്കാനും സാധ്യമാകുന്ന എല്ലാ നടപടികളും സ്വീകരിക്കേണ്ടതുണ്ടെന്നും ഹമാസിനെ പരാമർശിക്കാതെയുള്ള റഷ്യയുടെ പ്രമേയം അംഗീകരിക്കാൻ സാധിക്കില്ലെന്നും യുകെ നിലപാട് സ്വീകരിച്ചു.
https://www.facebook.com/Malayalivartha
























