Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ഗാസക്കാരുടെ വിധി മരണം തന്നെ .. ? ഹമാസ് ഇരന്ന് വാങ്ങിയ യുദ്ധത്തിന്റെ മഹാ കെടുതിയിൽ വെന്തു നീറി ഗാസയിലെ സാധാരണക്കാർ ;ലോകത്തെ പറ്റിച്ച് ഈജിപ്ത്

18 OCTOBER 2023 06:47 PM IST
മലയാളി വാര്‍ത്ത

More Stories...

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...

'മിസ്റ്റര്‍ നൈസ് ഗൈ' പരിവേഷം താന്‍ അവസാനിപ്പിക്കുന്നു.. സാമ്പത്തിക ഉപരോധം കൂടുതല്‍ കടുപ്പിക്കാനാണ് വൈറ്റ് ഹൗസിന്റെ നീക്കം..പരസ്യ ഭീഷണി വീണ്ടും..


ഹമാസ് ഇരന്ന് വാങ്ങിയ യുദ്ധത്തിന്റെ മഹാ കെടുതിയിൽ വെന്തു നീറി ഗാസയിലെ സാധാരണക്കാർ ... ഗാസയിൽ നിന്നാൽ എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാം ,എന്നാൽ ഓടി രക്ഷപ്പെടാമെന്നുവെച്ചാൽ അതിർത്തി അടച്ചിരിക്കുകയാണ് .

.ഗാസാ സിറ്റിയിലെ അൽഅഹ്‌ലി അറബ് ആശുപത്രിയിൽ മിസൈൽ വീണ്‌ 500പേർ മരിച്ചു. മിസൈൽ അയച്ചത് ഇസ്രായേൽ എന്ന് പലസ്ഥീനും ഹമാസും പറയുന്നു . തങ്ങൾ മിസൈൽ ഇടാറില്ലെന്നും വ്യോമാക്രമണം ആണ്‌ ചെയ്യുന്നത് എന്നും ഇസ്രായേൽ പലസ്ഥീനിൽ നിന്നുള്ള ഇസ്‌ലാമിക് ജിഹാദ് മിസൈൽ ഇസ്രായേലിലേക്ക് അയച്ചത് ലക്ഷ്യം തെറ്റി അവരുടെ സ്വന്തം ആശുപത്രിയിൽ പതിച്ചു എന്നാണ്‌ ഇസ്രായേൽ പറയുന്നത്.


ഏതായാലും ഗാസ ഇപ്പോൾ ശവ കൂമ്പാരമായിരിക്കുന്നു . . ഈ മാസം 7 നുശേഷം ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 3000 പലസ്തീൻകാർ കൊല്ലപ്പെട്ടതായും 12,500 പേർക്കു പരുക്കേറ്റതായും പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. വെസ്റ്റ്ബാങ്കിൽ 61 പേർ കൊല്ലപ്പെട്ടു; 1250 പേർക്കു പരുക്കേറ്റു.

ഗാസയിലെ ആശുപത്രിക്കു നേരെയുണ്ടായ ആക്രണത്തെ ഐക്യരാഷ്ട്ര സംഘടനയും ലോകാരോഗ്യ സംഘടനയും അപലപിച്ചു. ആശുപത്രികളും ക്ലിനിക്കുകളും വൈദ്യരംഗത്ത് പ്രവർത്തിക്കുന്നവരും യുഎൻ സ്ഥാപനങ്ങളും രാജ്യാന്തര നിയമപ്രകാരം സംരക്ഷണമുള്ളവയാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ചൂണ്ടിക്കാട്ടി. അറബ് രാജ്യങ്ങളും കടുത്ത വിമർശനവുമായി രംഗത്തെത്തി. ഇസ്രയേൽ സൈനിക നടപടി നിർത്തിവയ്ക്കണമെന്ന് അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഇസ്രയേൽ അതിർവരമ്പുകൾ ലംഘിക്കുകയാണെന്ന് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും പ്രതികരിച്ചു.വീടു നഷ്ടപ്പെട്ടവരും പരുക്കേറ്റവരുമായ ആയിരക്കണക്കിന് ആളുകൾ ആശുപത്രിയിലുണ്ടായിരുന്നു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെയും റഫായിലെയും പാർപ്പിട സമുച്ചയങ്ങൾക്കു നേരെയുണ്ടായ വ്യോമാക്രമണങ്ങളിൽ 80 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഹമാസ് കമാൻഡർ അയ്മൻ നൗഫലും കൊല്ലപ്പെട്ടു. ദൈറുൽ ബലായിലെ അൽ മഗാസി അഭയാർഥി ക്യാംപിൽ 7 പേർ കൊല്ലപ്പെട്ടു.

അമേരിക്കൻ പ്രസിദന്റ് ജോ ബൈഡൻ ഇസ്രായേലിൽ എത്തുന്നതിനു മണിക്കൂറുകൾക്ക് മുമ്പാണ്‌ ഗാസയിൽ ആശുപത്രി ആക്രമിച്ചത്.ഫലസ്തീനിലെ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിന്റെ “തെറ്റായ റോക്കറ്റിന്” ഇസ്രായേൽ സൈന്യം കുറ്റം ചുമത്തിയത് ഇപ്പോൾ മറ്റൊരു വിവാദമായി കഴിഞ്ഞു.ഗാസയിൽ ഹമാസ് നടത്തുന്ന ആശുപത്രിയാണ്‌ തകർത്തത്. ആശുപത്രി നിറയേ ആളുകൾ ആയിരുന്നു. രക്ഷപെടാൻ പലരും ആശുപത്രിയിൽ അഭയം തേടുകയും ചെയ്തിരുന്നു.

ഗാസയില്‍ നിന്ന് പുറം ലോകത്തേക്ക് മൂന്ന് വഴികള്‍ മാത്രമി ഉള്ളു . കരേം അബു സലേം ക്രോസിംഗ്, എറെസ് ക്രോസിംഗ് എന്നിവ ഇസ്രയേല്‍ നിയന്ത്രിക്കുന്നു. റഫ ക്രോസിംഗ് ഈജിപ്തിന്റെ നിയന്ത്രണത്തിലും. ഇസ്രയേല്‍ ഗാസയ്ക്ക് മുകളില്‍ ആക്രമണം കടുപ്പിക്കുമ്പോള്‍ ലോകത്തിനും, ഗാസ നിവാസികള്‍ക്കും ഏക ആശ്രയം റഫ ക്രോസിങ് മാത്രമാണ്. എന്നാല്‍, ഒക്‌ടോബർ ഏഴിലെ ഇസ്രായേലിലെ ഹമാസ് ആക്രമണത്തിന് പിന്നാലെ റഫ അതിർത്തി ഈജിപ്ത് അടച്ചു.

ഈജിപ്തിലെ സിനായ് പെനിൻസുലയുമായി ഗാസ മുനമ്പിന്റെ തെക്ക് ഭാഗം കൂടിച്ചേരുന്നിടത്താണ് റഫ ക്രോസിങ്‌ ഉള്ളത്. ഗാസയിലെ ജനങ്ങൾക്കാവശ്യമായ മരുന്ന്, ഭക്ഷണം, വെള്ളം, മറ്റ് മാനുഷിക സഹായങ്ങൾ എന്നിവയുമായി നൂറു കണക്കിന് ട്രക്കുകളാണ് ഈ ബോർഡർ ക്രോസിങ്ങിൽ കാത്ത് കിടക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, 300,000 ആളുകൾക്കുള്ള അവശ്യ സാധനങ്ങൾ എപ്പോൾ വേണമെങ്കിലും ഗാസയിലേക്ക് പ്രവേശിക്കാൻ തയ്യാറാണ്. ഒരു വശത്ത് ഇരട്ട പൗരത്വമുള്ളവരടക്കം ആയിരകണക്കിന് പലസ്തീനികൾ ഈജിപ്തിലേക്ക് സുരക്ഷിതമായ പാത തുറക്കുമെന്ന് പ്രതീക്ഷിച്ച് ദിവസങ്ങളായി കാത്തിരിക്കുകയാണ്.

 

ഈജിപ്തിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. ഡിസംബറില്‍ രാജ്യം പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് കടക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ രാജ്യത്തേക്ക് ഉണ്ടാകാനിടയുള്ള വലിയ അഭയാര്‍ത്ഥി പ്രവാഹം പ്രതിസന്ധി സൃഷ്ടിക്കുമെന്ന ഭയവും ഈജിപ്ത് സര്‍ക്കാരിനുണ്ട്. ഗാസയിലേക്ക് സഹായങ്ങൾ എത്തിക്കാനും പലസ്തീനികളെ ഈജിപ്തിലെത്താനും സഹായിക്കുന്ന റഫ ബോർഡർ തുറക്കുന്നത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒരു സുപ്രധാന പങ്കു വഹിക്കും എന്നാണ് വിലയിരുത്തൽ.

ഇസ്രയേലിന്റെ ഗാസ ഉപരോധം മൂലം വെള്ളം, ഭക്ഷണം, ഇന്ധന വിതരണങ്ങൾ എന്നിവ തടസപ്പെട്ടത് വലിയ ദുരന്തത്തിന് വഴി വയ്ക്കുമെന്നാണ് ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ളവയുടെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ബോർഡർ തുറക്കാൻ ഇസ്രയേലിന്റെ ഏറ്റവും അടുത്ത സഖ്യ കക്ഷിയായ അമേരിക്ക ഈജിപിതിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. നിലവിൽ വിദേശ കറൻസി ക്ഷാമം നേരിടുന്ന ഈജിപ്തിന് പകരം കടാശ്വാസം വാഗ്ദാനം ചെയ്തുമാണ് അമേരിക്ക സമ്മർദ്ദം ചെലുത്തുന്നത്.

ബോർഡർ തുറന്നാലും എത്ര പലസ്തീനികൾക്ക് ഈജിപ്തിൽ ഏതാണ് സാധിക്കും എന്നും വ്യക്തമല്ല. ചൊവ്വാഴ്ച ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ ജോർദാനിലെ രാജാവ് അബ്ദുല്ല രണ്ടാമൻ ജോർദാനോ ഈജിപ്തോ കൂടുതൽ പലസ്തീനികളെ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഈജിപ്തിലേക്ക് പലസ്തീനിൽ നിന്ന് ആരും കുടിയേറില്ലെന്നാണ് ഹമാസിന്റെ നിലപാട്. ഏതായാലും വെള്ളവും വെളിച്ചവും ആഹാരവുമില്ലാതെ വലയുന്നത് ഗാസയിലെ സാധാരണക്കാരായ ജനങ്ങളാണ്

 

ഒക്‌ടോബർ 7 ന് ഹമാസ് ഭീകരന്മാർ ഇസ്രായേലിൽ അതിക്രമിച്ച് കയറി 1300 പേരേ കൊല്ലുകയും 250ഓളം പേരേ തട്ടികൊണ്ട് പോവുകയും ചെയ്തതാണ്‌ നിലവിലെ യുദ്ധകാരണം. ഒരു വൻ ശക്തിയോട് ഹമാസ് ഭീകരന്മാർ യുദ്ധത്തിനിറങ്ങിയത് എന്ത് കണ്ടിട്ടാണ്‌ എന്ന് പോലും അന്ന് മുതൽ ചോദ്യം ഉയരുകയാണ്‌. ഏതായാലും ഭീകരവാദവും തീവ്രവാദവും അടിച്ചമർത്തേണ്ടത് തന്നെയാണ് . പക്ഷെ അതിൽ പെട്ട വലയുന്ന സാധാരണക്കാരുടെ ജീവൻ രക്ഷിക്കാൻ മതിയായ നടപടികൾ കൈക്കൊണ്ട തീരൂ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ആംബുലൻസിലേക്ക്! തണ്ണിമത്തൻ കഴിച്ച കുടുംബത്തിന് സംഭവിച്ചത്...  (19 minutes ago)

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (2 hours ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (3 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (3 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (3 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (3 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (3 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (4 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (4 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (4 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (5 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (5 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (6 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (6 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (6 hours ago)

Malayali Vartha Recommends