Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ഇസ്രായേൽ-പലസ്തീൻ സംഘർഷം ഭീകരതയുടെ മറ്റൊരു തലത്തിലേയ്ക്ക്.. ഗാസയിലെ ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയത് ഹമാസിന്റെ സഖ്യകക്ഷിയായ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ് ; ഞെട്ടിക്കുന്ന റിപ്പോർട്ട് !!

18 OCTOBER 2023 07:06 PM IST
മലയാളി വാര്‍ത്ത

More Stories...

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...

'മിസ്റ്റര്‍ നൈസ് ഗൈ' പരിവേഷം താന്‍ അവസാനിപ്പിക്കുന്നു.. സാമ്പത്തിക ഉപരോധം കൂടുതല്‍ കടുപ്പിക്കാനാണ് വൈറ്റ് ഹൗസിന്റെ നീക്കം..പരസ്യ ഭീഷണി വീണ്ടും..

ഇസ്രായേൽ-പലസ്തീൻ സംഘർഷം അക്രമത്തിന്റെ ഭീകരതയുടെ മറ്റൊരു തലത്തിലേയ്ക്ക് കടന്നിരിക്കുകയാണ്..ഇതോടെ ഒന്നുറപ്പായി ഹമാസ് വെറും ഒരു മറ മാത്രമാണ് ..പിന്നിൽ നിന്ന് കളിക്കുന്നത് നിസ്സാരക്കാരല്ല .. ഗാസയേയും ലോകത്തേയും ഞടുക്കി ആശുപത്രിയിൽ ഉണ്ടായ സ്ഫോടനത്തിൽ മരണം 600 കടന്നു.. അഹ്‌ലി അറബ് ഹോസ്പിറ്റലിലുണ്ടായ സ്‌ഫോടനം ഇസ്രായേലിന്റെ ഏറ്റവും പുതിയ വ്യോമാക്രമണത്തിന്റെ നേരിട്ടുള്ള ഫലമാണെന്ന് ഗാസയിലെ ഹമാസിൽ നിന്നുള്ള അധികൃതർ വ്യക്തമാക്കുമ്പോൾ ഇസ്രായേൽ പ്രതിരോധ സേന ഫലസ്തീൻ പോരാളികൾക്ക് നേരെ വിരൽ ചൂണ്ടുന്നു, പക്ഷെ ഇപ്പോൾ പുറത്തുവരുന്നത് മറ്റൊരു ഭീകര സംഘടനയുടെ പേരുകൂടിയാണെന്നതും ഇവർക്ക് ഇറാന്റെ ഒത്താശ ഉണ്ടെന്നതും ഒട്ടൊരു ഞെട്ടലോടെ തന്നെയാണ് ലോകം കേൾക്കുന്നത്

ഗാസയിലെ ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയത് തങ്ങളല്ലെന്നും, ഹമാസിന്റെ സഖ്യകക്ഷിയായ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ് ആണെന്നുമാണ് ഇസ്രയേല്‍ പറയുന്നത്. ഇസ്രേല്‍ ലക്ഷ്യമാക്കി ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ് തൊടുത്തുവിട്ട മിസൈല്‍ ലക്ഷ്യം തെറ്റി ആശുപത്രിക്ക് മുകളില്‍ പതിക്കുകയായിരുന്നു എന്നാണ് ഇസ്രയേലിന്റെ ആരോപണം. ഇതോടെ ഇപ്പോൾ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ് ചർച്ചയാവുകയാണ്‌. ഇതുവരെ നമ്മൾ കേട്ട ഭീകര സംഘടന ഹമാസ് ആയിരുനു എങ്കിൽ പലസ്തീനിൽ നിന്നും ആദ്യമായാണിപ്പോൾ ഇത്തരം ഒരു സംഘടന പോപ്പുലറായി രംഗത്തേക്ക് വരുന്നത്

 

ഹമാസിന് പുറമേ, ഗാസയില്‍ ഇസ്രയേല്‍ ശത്രുവായി പ്രഖ്യാപിച്ചിരിക്കുന്ന സംഘടനയാണ് ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ്. ഗാസ മുനമ്പില്‍ നിന്ന് പുതുതായി ഉയര്‍ന്നുകേള്‍ക്കുന്ന ഈ ഗ്രൂപ്പ് ആരാണ്? ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ് പലസ്തീനിലെ കൊടും ഭീകര സംഘടനയാണ്‌. ഇവരുടെ പ്രധാന ആവശ്യം ഇസ്രായേലിലേ ജൂതന്മാരേ കൊല്ലുകയും ആരെയും ജീവിക്കാൻ അനുവദിക്കരുത് എന്ന നിലപാടുമാണ്‌. ഹമാസിന്റെ സഖ്യകക്ഷിയാണ്‌ ഫലസ്തീൻ ഇസ്ലാമിക് ജിഹാദ്

യുഎസിന്റെ ഭീകര സംഘടന പട്ടികയിലുള്ള സംഘടനയാണ് പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് (പിഐജെ). ഹമാസിനെ പോലെ ഇസ്ലാമിക് ജിഹാദ് രാഷ്ട്രീയ സംഘടനയല്ല. ഭരണം പിടിക്കാനോ അധികാരത്തിനോ ആയി പ്രവർത്തിക്കുന്നില്ല. പലസ്ഥീനിലെ മുസ്ളീങ്ങൾക്കായി ആധ്യാത്മിക കാര്യങ്ങൾ മാത്രം ചെയ്യുന്ന മത സംഘടനയാണിത്. ഹമാസിനെ പോലെ ഇവർക്ക് സർവീസ് മേഖലയും ജീവ കാരുണ്യ പ്രവർത്തനവും ഇല്ല. ഇസ്ളാമിനായി യുദ്ധം ചെയ്യുക കാഫിറുകളേയും ജൂതനേയും എതിർക്കുക എന്നതാണ്‌ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിന്റെ പ്രവർത്തന ലക്ഷ്യം തന്നെ.ഈജിപ്ഷ്യൻ മുസ്ലീം ബ്രദർഹുഡിൽ നിന്നാണ്‌ ഫലസ്തീൻ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പും ഉടലെടുത്തത്.

മുസ്ലിം ബ്രദര്‍ ഹുഡ് അംഗങ്ങളായിരുന്ന ഫാതി ഷാഖി, അബ്ദ് അല്‍ അസിസ് അവ്ദ എന്നിവരാണ് സംഘടനയുടെ സ്ഥാപകര്‍. പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മുസ്ലിം ബ്രദര്‍ ഹുഡ് കൂടെനില്‍ക്കുന്നില്ല എന്നാരോപിച്ചായിരുന്നു ഇവര്‍ പുതിയ സംഘടനയുണ്ടാക്കിയത്. 1981ല്‍ പ്രസിഡന്റ് അന്‍വര്‍ സാദത്തിന്റെ കൊലപാതകത്തിന് പിന്നാലെ, തീവ്ര സ്വഭാവമുള്ള സംഘടനകളെ പുറത്താക്കുന്നതിന്റെ ഭാഗമായി ഈജിപ്ത് പിഐജിയെ പുറത്താക്കി.

ഗാസയില്‍ സാമൂഹ്യ സേവനങ്ങള്‍ നടത്തി ഹമാസ് വേരുറപ്പിച്ചതുപോലുള്ള പ്രവര്‍ത്തനമല്ല ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിന്റെ ശൈലി. ഇസ്രയേലിനെ നിരന്തരം ആക്രമിക്കുക എന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യം. ആയത്തുള്ള റുഹോല്ല ഖൊമേനിയുടെ നേതൃത്വത്തിലുള്ള ഇറാനിയൻ വിപ്ലവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഇസ്രായേൽ ഭരണകൂടത്തെ തീവ്രവാദി ആക്രമണത്തിൽ നശിപ്പിക്കുക എന്ന ഏക ലക്ഷ്യത്തോടെ റഫ ആസ്ഥാനമായുള്ള ഫിസിഷ്യൻ ഡോ . ഫാത്തി അബ്ദുൽ അസീസ് ഷഖാഖിയും ജബാലിയ അഭയാർത്ഥി ക്യാമ്പിൽ നിന്നുള്ള ഇസ്ലാമിക പ്രഭാഷകനായ ഷെയ്ഖ് അബ്ദുൽ അസീസ് അവ്ദയും ചേർന്ന് ഉണ്ടാക്കിയ സംഘടനയാണ് ഇത്

ഹമാസ്, ഫതഹ്, അല്ലെങ്കിൽ ലെബനൻ ആസ്ഥാനമായുള്ള ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകൾ പോലുള്ള മറ്റ് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകൾ വഹിക്കുന്ന സംഘടനകൾ എല്ലാം മുസ്ളീങ്ങളുടെ സാമൂഹിക ക്ഷേമം കൂടി കണക്കാക്കിയാണ്‌ പ്രവർത്തിക്കുന്നത്. എന്നാൽ ഫലസ്തീൻ ഇസ്ലാമിക് ജിഹാദ്ഇസ്രായേലിനെ ആക്രമിക്കുന്നതിന് മാത്രമാണ്‌ നിലനില്ക്കുന്നത്

1987ല്‍ ഒരു ഇസ്രയേല്‍ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിക്കൊണ്ടാണ് ഗ്രൂപ്പിന്റെ രംഗപ്രവേശം. ഇതേവര്‍ഷം തന്നെ പലസ്തീനില്‍ നിന്ന് പുറത്താക്കപ്പെട്ട ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ്, ലെബനന്‍ ഭീകര സംഘടന ഹിസ്ബുള്ളയുമായി കൈകോര്‍ത്തു. ഇറാന്‍ ഇവര്‍ക്ക് സായുധ പരിശീലനം നല്‍കി. ഇറാനിയൻ റെവല്യൂഷണറി ഗാർഡുകളിൽ നിന്ന് ആയുധ പരിശീലനം ഇസ്ളാമിക് ജിഹാദി ഗ്രൂപ്പ് നേടിയിട്ടുണ്ട്. സിറിയയിലും ലബനോനിലും ഇറാനിലും ഇസ്ളാമിക് ജിഹാദി ഗ്രൂപ്പിനു ക്യാമ്പുകൾ ഉണ്ട്.ഹമാസിനേക്കാളും ഭീകരവും തീവ്രവുമാണ്‌ പലസ്തീനിലെ ഇസ്ളാമിക് ജിഹാദി ഗ്രൂപ്പ്.ഇറാൻ ആണ്‌ ഈ ഗ്രൂപ്പിനു ആയുധവും പണവും എത്തിച്ച് നല്കുന്നത്


ഇതിനിടെ ഇറാനും ലബനോനും ഇസ്രായേലിനു മുന്നറിയിപ്പ് നൽകിയതും ചർച്ച വിഷയമായിട്ടുണ്ട് .ഗാസാസിറ്റിയിലെ അൽഅഹ്‌ലി അറബ് ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ ‘സമയം കഴിഞ്ഞിരിക്കുന്നു എന്ന മുന്നറിയിപ്പ് എക്സ് പ്ളാറ്റ്ഫോമിലാണ്‌ നടത്തിയത്/സിറിയയിലെ ഡമാസ്കസിലുള്ള ഇറാനിയൻ എംബസിയുടെ ചിത്രത്തിനൊപ്പം ‘സമയം കഴിഞ്ഞിരിക്കുന്നു’ എന്നും പോസ്റ്റ് ചെയ്തിട്ടുണ്ട് .

അൽഅഹ്‌ലി അറബ് ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തെ ഇറാൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചതിന് മണിക്കൂറുകൾക്കമാണ് എംബസിയുടെ പോസ്റ്റ്. ഗാസയിലെ ആശുപത്രിയില്‍ ബോംബ് പൊട്ടി 800 ലധികം പേര്‍ കൊല്ലപ്പെട്ടു, നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട് . 1000 അഭയാര്‍ത്ഥികള്‍ എങ്കിലും ആശുപത്രിയില്‍ ഉണ്ടായിരുന്നു. ആശുപത്രി ഏതാണ്ട് പൂര്‍ണ്ണമായി തകര്‍ന്നു.നിരവധിപേര്‍ കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങി കിടക്കുന്നു. സംഭവത്തില്‍ പലസ്തീന്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. അറബ് രാജ്യങ്ങള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു.ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു. ക്രൂരമായ കൂട്ടക്കൊല, അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. കൂട്ടക്കൊല എന്നും യുദ്ധക്കുറ്റമാണെന്ന് ജോര്‍ദാന്‍ പ്രതികരിച്ചു.

ഹമാസിനെപ്പോലെ രാഷ്ട്രീയ ഓഫീസുകളൊന്നും ഇല്ലാത്ത ഇവര്‍, സാമൂഹ്യ സേവനങ്ങളോ ഇസ്രയേലുമായി ചര്‍ച്ചകളോ നടത്താറില്ല. ആദ്യ കാലത്തെ പ്രത്യേകമായുള്ള ആക്രമണങ്ങള്‍ക്ക് ശേഷം, പിന്നീട് ഹമാസുമായി ചേര്‍ന്ന് ഇവര്‍ ഇസ്രയേലിന് എതിരെ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇസ്രയേലിനെ നിരന്തരം ആക്രമിക്കുന്നതിന് എതിരെ ഹമാസ് ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ഇസ്രയേലുമായുള്ള ഏറ്റുമുട്ടലില്‍ നിന്ന് ഹമാസ് പിന്‍വലിഞ്ഞ സാഹചര്യങ്ങളില്‍, സ്ഥിരമായി ആക്രമണം നടത്തിയിരുന്നത് പിഐജെ ആയിരുന്നു. 2003ല്‍ ഇവര്‍ ഒരു റസ്റ്ററന്റില്‍ നടത്തിയ ചാവേര്‍ സ്‌ഫോടനത്തില്‍ 22 ഇസ്രയേലുകാര്‍ കൊല്ലപ്പെടുകയും അറുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അതേസമയം, തലസ്ഥാനമായ ഡമാസ്കസിലെയും വടക്കൻ നഗരമായ അലപ്പോയിലെയും വിമാനത്താവളങ്ങൾക്ക് നേരെ ഇസ്രയേൽ സേന ഒരേസമയം മിസൈൽ ആക്രമണം നടത്തിയെന്നും റൺവേകൾക്ക് കേടുപാടുകൾ ഉണ്ടായെന്നും സിറിയ പറഞ്ഞു. ഇതേത്തുടർന്ന് ഇരുവിമാനത്താവളങ്ങളിലെയും സർവീസുകൾ നിർത്തിവച്ചു.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യു.എസ്. പ്രസിഡന്റ് ജോ ബൈഡനുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയില്‍ നിന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്ത എല്‍ സിസിയും ജോര്‍ദാനിലെ അബ്ദുള്ള രാജാവും പിന്‍മാറി. ജോര്‍ദാനില്‍ വച്ച് ചര്‍ച്ച നടത്താനാണ് തീരുമാനിച്ചിരുന്നത്. ചര്‍ച്ചയ്ക്കുളള സാഹചര്യമില്ല നിലവിലുള്ളതെന്ന് നേതാക്കള്‍ പറഞ്ഞു. ഇതോടെ ജോര്‍ദാന്‍ സന്ദര്‍ശനം ബൈഡന്‍ ഉപേക്ഷിച്ചെന്ന് വൈറ്റ് ഹൗസും അറിയിച്ചു.

ജോ ബൈഡന്‍ ഉള്‍പ്പെടെ ലോകനേതാക്കളും യു.എന്‍. സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസും ആശുപത്രി ആക്രമണത്തെ അപലപിച്ചു. അമേരിക്കന്‍ നിലപാടുകളാണ് ആക്രമണത്തിന് കാരണമെന്ന് ഇറാന്‍ ആരോപിച്ചു. ആക്രമണത്തെ അപലപിച്ച് ലോകവ്യാപകമായി പ്രതിഷേധപ്രകടനങ്ങള്‍ അരങ്ങേറി. വെസ്റ്റ് ബാങ്കില്‍ നടന്ന പ്രകടനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. അതേസമയം വടക്കന്‍ ഗാസയിലുള്ളവരോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ വീണ്ടും നിര്‍ദേശിച്ചു. വ്യോമാക്രമണം ഇപ്പോഴും തുടരുകയാണ്. ഈജിപ്തിലേക്കുള്ള റാഫാ ക്രോസിങ് തുറക്കുന്നതില്‍ അനിശ്ചിതത്വവും തുടരുന്നു...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ആംബുലൻസിലേക്ക്! തണ്ണിമത്തൻ കഴിച്ച കുടുംബത്തിന് സംഭവിച്ചത്...  (19 minutes ago)

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (2 hours ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (3 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (3 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (3 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (3 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (3 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (4 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (4 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (4 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (5 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (5 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (6 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (6 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (6 hours ago)

Malayali Vartha Recommends