പറക്കലിനിടെ വിമാനത്തിന്റെ വാതിൽ തുറന്നു പോയി, ഭയന്നുവിറച്ച് യാത്രക്കാരും ജീവനക്കാരും, പൈലറ്റ് ഉടനടി വിമാനം അടിയന്തരമായി നിലത്തിറക്കി

പറക്കലിനിടെ വാതിൽ തുറന്നു പോയ വിമാനത്തിത്തിന് അടിയന്തരമായി നിലത്തിറക്കി. ചെറിയ യാന്ത്ര തകരാറ് കാരണമാണ് അടിയന്തര ലാൻഡിങ് നടത്തിയതെന്നാണ് വിമാനക്കമ്പനി ഔദ്യോഗികമായി ഇതിന്റെ കാരണമെന്ന് വ്യക്തമാക്കിയതെങ്കിലും, യാത്രക്കാർ പറയുന്നത് പറന്നുയർന്ന ഉടൻ വിമാനത്തിന്റെ വാതിലുകൾ തുറന്നുപോയി എന്നാണ്. ഒക്ടോബർ 17 ന് രാത്രിയാണ് ഈ സംഭവം ഉണ്ടായത്. നോർത്ത് അയർലെൻഡിലെ ബെൽഫാസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന റയഎയറിന്റെ ആർ കെ 178 വിമാനമാണ് ഇത്തരമൊരു അപകട സാഹചര്യത്തിൽ അടിയന്തിരമായി തിരിച്ചിറക്കേണ്ടി വന്നത്.
ഇത്തരമൊരു സാഹചര്യം എങ്ങനെ ഉണ്ടായി എന്നത് വ്യക്തമല്ല. പക്ഷേ ഡോറിന് എന്തെങ്കിലും തകറുണ്ടൊയാൽ ഇങ്ങനെ സംഭവിക്കാം. വിമാനം പറന്നുയർന്ന ഉടൻ തന്നെ എന്തോ പ്രശ്നമുണ്ടെന്ന തോന്നൽ ഉണ്ടായതായി ചില യാത്രക്കാർ മാധ്യമങ്ങളോട് പ്രതികരിച്ചു. വിമാനത്തിന്റെ പൈലറ്റ് ഒരു വാതിൽ തുടർച്ചയായി പരിശോധിക്കുന്നുണ്ടായിരുന്നു. ജീവനക്കാർ ഞെട്ടലോടെ, കരഞ്ഞുപോയേക്കും എന്ന ഭാവത്തിലായിരുന്നു തികച്ചും ഭീതിജനകമായിരുന്നു അന്തരീക്ഷമായിരുന്നുവെന്നും യാത്രക്കാർ പ്രതികരിച്ചു.
അതേസമയം, റെയ്ൻഎയർ വക്താവ് പറഞ്ഞത്, ബെൽഫാസ്റ്റിൽ നിന്നും എഡിൻബർഗിലേക്ക് പറന്നുയർന്ന വിമാനം ചില ചെറിയ യന്ത്രത്തകരാറ് മൂലം തിരിച്ചിറക്കി എന്നായിരുന്നു. വിമാനം സുരക്ഷിതമായി താഴെയിറങ്ങിയതായും, യാത്രക്കാരുടെ അസൗകര്യം ഒഴിവാക്കുവാനായി, ഏറെ വൈകാതെ തന്നെ പകരം വിമാനമൊരുക്കിയതായും വക്താവ് അറിയിച്ചു. യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിൽ വക്താവ് ഖേദപ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്.
യാത്രക്കാരുടെ ജീവൻ അപകടത്തിലാകും വിധം ഒരു യുവാവ് വിമാനത്തിന്റെ ഡോർ തുറന്ന സംഭവവും നേരത്തെ ഉണ്ടായിട്ടുണ്ട്. ലാൻഡ് ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെ ഒരു യാത്രക്കാരൻ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കുകയായിരുന്നു.
ഇതുമൂലം നിരവധി യാത്രക്കാർക്ക് ശ്വാസതടസ്സം ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ടു. ഇവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ച അവസ്ഥയിലേക്കുവരെ കാര്യങ്ങൾ എത്തിയിരുന്നു. വാതിൽ തുറന്നയാളെ പിന്നീട് പോലീസ് കസ്റ്റഡിയിൽ എടുത്തിത്തിരുന്നു. ദക്ഷിണ കൊറിയയിലെ സോളില്‍ ഏഷ്യാന എയർലൈൻസിന്റെ വിമാനം ലാൻഡ് ചെയ്യാൻ തയാറെടുക്കുന്നതിനിടെ ആണ് ഈ സംഭവം. ഡേഗു രാജ്യാന്തര വിമനളത്താവളത്തിലെ റൺവേയിൽ ലാൻഡിങ്ങിന് തയാറെടുക്കുന്നതിനിടെയാണ് എ 321-200 വിമാനത്തിന്റെ വാതിൽ യാത്രക്കാരൻ തുറന്നത്.
ഏകദേശം 200 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. വിമാനം റൺവേയിൽനിന്ന് 200 മീറ്റർ (650 അടി) ഉയരത്തിലായിരുന്നപ്പോഴാണ് സംഭവം. എമർജൻസി വാതിലിനു സമീപത്തിരുന്ന യാത്രക്കാരനാണ് വാതിൽ തുറന്നത്. അപ്രതീക്ഷിതമായി വാതിൽ തുറന്നതോടെ ചില യാത്രക്കാർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. ലാൻഡിങ്ങിനു ശേഷം ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിമാനകമ്പനി അറിയിച്ചു. യാത്രക്കാരിൽ ഒരാൾ തന്നെ പകർത്തിയ അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ശക്തമായ കാറ്റിൽ യാത്രക്കാർ പിടിച്ചിരിക്കുന്നത് വീഡിയോ ദൃശ്യത്തിൽ കാണാൻ സാധിക്കും.
https://www.facebook.com/Malayalivartha
























