ഇസ്രായേൽ തിരിച്ചടി ശക്തമാക്കുന്നതിനിടെ ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഇസ്രായേൽ നയതന്ത്രജ്ഞൻ

ഭീകരർക്കെതിരെ ഇസ്രായേൽ തിരിച്ചടി ശക്തമാക്കുന്നതിനിടെ ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഇസ്രായേൽ നയതന്ത്രജ്ഞൻ. ഐക്യരാഷ്‌ട്ര സഭയിലെ ഇസ്രായേൽ പ്രതിനിധി ഗിലാദ് എർദാനാണ് ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. ഹമാസ് ഐഎസ് ഭീകര സംഘടനയിൽ നിന്ന് വ്യത്യസ്തമല്ല, അതിനാൽ ഹമാസിനെ ഒരു ഭീകര സംഘടനയായി പ്രഖ്യാപിക്കുകയാണെന്ന് ഇസ്രായേൽ പ്രതിനിധി വ്യക്തമാക്കി.
വർഷങ്ങൾക്ക് മുമ്പ് നടന്ന ഐഎസ് ഭീകരാക്രമണത്തേക്കാൾ വലുതാണ് ഹമാസ് ഇസ്രായേലിന് നേരെ ഭീകരരുടെ ആക്രമണങ്ങൾ. ഒക്ടോബർ ഏഴിൽ ഹമാസ് ഭീകരരുടെ വ്യോമാക്രമണത്തിൽ ചാരമായ രാജ്യത്തിന്റെ ദുരവസ്ഥ അത്യധികം വേദനാജനകമാണ്. ആയിരക്കണക്കിന് ക്രൂര ഹമാസ് ഭീകരർ ഇസ്രായേലിലേക്ക് അപ്രതീക്ഷിത ആക്രമണങ്ങൾ നടത്തി.
1,400-ലധികം നിരപരാധികളായ ആളുകളെ കൊന്നൊടുക്കി. അമ്മമാരുടെ മുന്നിൽ വെച്ച് മക്കളെ ക്രൂരമായി കൊലപ്പെടുത്തി. ആകസ്മികമായോ അബദ്ധത്തിലോ അല്ല, മനഃപൂർവ്വമാണ് ഹമാസ് ഭീകരർ ഇസ്രായേലിന് നേരെ ആക്രമണം അഴിച്ചുവിട്ടത്’ ഗിലാദ് എർദാൻ പറഞ്ഞു. സാധാരണ ജനങ്ങളെ ലക്ഷ്യം വെച്ചിട്ടുള്ള ആക്രമണമാണ് ഹമാസ് ഭീകരർ നടത്തിയത്. ഇസ്രായേലിലുടനീളം സൈറണുകൾ മുഴങ്ങുകയാണ് സാധാരണക്കാർ പ്രാണരക്ഷാർത്ഥം ഓടുന്നു. ഗാസയിലെ മരണനിരക്ക് വർദ്ധിപ്പിക്കുക എന്നതാണ് ഹമാസിന്റെ ലക്ഷ്യം.
ഇത് അവരുടെ ആഗ്രഹം മാത്രമാണ്. ഇസ്രായേലിനെ തോൽപ്പിക്കാൻ കഴിയില്ലെന്ന് അവർക്ക് വ്യക്തമായി അറിയാം. അതിനാൽ അവർ നമ്മുടെ പൗരന്മാരെ ഭയപ്പെടുത്തുന്നു. ഗാസയിൽ നിന്ന് പുറത്തുവരുന്ന ഓരോ വിവരങ്ങളും വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ഹമാസ് ആക്രമണത്തെ അപലപിച്ച് ഇസ്രായേൽ നയതന്ത്രജ്ഞൻ പറഞ്ഞു. അതേ സമയം ലെബനണിലെ ഹിസ്ബുള്ള ഭീകര സംഘത്തിന്റെ കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ പ്രതിരോധ സൈന്യം അറിയിച്ചു.
കഴിഞ്ഞ ദിവസം ഇസ്രായേലിൽ നടന്ന ഹിസ്ബുള്ള ഭീകരരുടെ ആക്രമണത്തിന് മറുപടിയായാണ് സൈന്യം പ്രത്യാക്രമണം നടത്തിയതെന്ന് പ്രതിരോധ സേന വ്യക്തമാക്കി. ഹിസ്ബുള്ള കേന്ദ്രമായ റോഷ് ഹനിക്രയിലേക്കും ഇസ്രായേൽ സൈന്യം വ്യോമാക്രമണം നടത്തി. ഹമാസ് ഭീകരരുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെയാണ് അതിർത്തി പ്രദേശങ്ങളിൽ ഹിസ്ബുള്ള ഭീകരരുടെ ആക്രമണം ഉണ്ടായത്. അതിർത്തിയിലെ നിരവധി സൈനിക പോസ്റ്റുകൾ ഹിസ്ബുള്ള ഭീകരസംഘം ആക്രമിച്ചു.
ലെബനനിൽ നിന്ന് ഒമ്പത് റോക്കറ്റുകൾ ഉപയോഗിച്ച് ആക്രമണം നടത്തി. കിര്യത് ഷ്‌മോണയിൽ ഉൾപ്പെടെ നിരവധി സമീപ പ്രദേശങ്ങളിൽ സൈറണുകൾ സ്ഥാപിച്ചതായി പ്രതിരോധ സൈന്യം അറിയിച്ചു. യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിന്‍റെ വിശദാംശങ്ങള്‍ നെതന്യാഹുവിന്‍റെ ഓഫീസ് പുറത്ത് വിട്ടിട്ടുണ്ട്.
ഹമാസിനെ ഉന്മൂലനം ചെയ്യുന്നതുവരെ ഇസ്രായേൽ സൈന്യം പിന്മാറില്ലെന്ന് പ്രധാനമന്ത്രി നെതന്യാഹു റഷ്യൻ പ്രസിഡന്‍റിനോട് പറഞ്ഞതായി എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. 'ക്രൂരവും വെറുപ്പുളവാക്കുന്നതുമായ കൊലയാളികളാൽ ഇസ്രായേൽ ആക്രമിക്കപ്പെട്ടുവെന്നും ദൃഢനിശ്ചയത്തോടെയും ഐക്യത്തോടെയും യുദ്ധത്തിനിറങ്ങിയെന്നും ഹമാസിന്‍റെ സൈന്യത്തെയും അധികാരത്തെയും നശിപ്പിക്കുന്നത് ഇസ്രായേല്‍ പിന്നോട്ടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
' ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗിക എക്സ് ഹാന്‍ഡില്‍ ട്വീറ്റ് ചെയ്തു. എന്നാല്‍ നെതന്യാഹുവുമായുള്ള സംഭാഷണത്തില്‍ ഗസ്സ മുനമ്പിലെ രക്തച്ചൊരിച്ചില്‍ വര്‍ധിക്കുന്നത് തടയാന്‍ റഷ്യ സ്വീകരിക്കുന്ന നടപടികളെ പുടിന്‍ പ്രത്യേകം പരാമര്‍ശിച്ചുവെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
അതേസമയം ഇസ്രയേല്‍–ഹമാസ് സംഘര്‍ഷത്തില്‍ സമാധാന ആഹ്വാനവുമായി മാര്‍പാപ്പ സന്ദേശം നല്‍കി. സമാധാനത്തിന്‍റെ പക്ഷമാണ് വിശ്വാസിയുടെ പക്ഷമെന്നും യുദ്ധത്തിന്‍റെ ഫലം നാശവും കെടുതിയും മാത്രമാണെന്നും മാര്‍പാപ്പ സന്ദേശത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























