ഇന്ത്യയിലെ മൂന്ന് കോൺസുലേറ്റുകളിലെ വിസ സർവീസ് കാനഡ നിർത്തി; 41 നയതന്ത്ര ഉദ്യോഗസ്ഥരെയും പിൻവലിച്ചു

ഇന്ത്യയും കാനഡയും തമ്മിൽ വലിയ രീതിയിൽ ഉള്ള പ്രശ്നങ്ങൾ നിലനിന്നിരുന്നു . ഇപ്പോൾ ഇതാ വീണ്ടും ആ പ്രശ്ങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വരികയാണ്. ഇന്ത്യയും കാനഡയും തമ്മിൽ ഉള്ള നയതന്ത്ര തർക്കത്തിൽ കടുത്ത നടപടികൾ സ്വീകരിച്ചിരിക്കുകയാണ് കാനഡ. ഇന്ത്യയിലെ മൂന്ന് കോൺസുലേറ്റുകളിലെ വിസ സർവീസ് കാനഡ നിർത്തി .
ചണ്ഡീഗഢ്, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ സർവീസാണ് ഇപ്പോൾ നിർത്തിയിരിക്കുന്നത് . ഇതിന് പുറമെ 41 നയതന്ത്ര ഉദ്യോഗസ്ഥരെയും കാനഡ പിൻവലിച്ചു . നേരത്തെ ഈ ആവശ്യം ഇന്ത്യ ഇന്നയിച്ചിരുന്നു . എന്നാൽ ഇന്ത്യയുടെ നിർദ്ദേശ പ്രകാരമാണ് ഉദ്യോഗസ്ഥരെ പിൻവലിച്ചതെന്ന് വിശദീകരിച്ച കാനഡ ഇന്ത്യയുടെ നടപടി നയതന്ത്ര ചട്ടങ്ങളുടെ ലംഘനമാണെന്നും കുറ്റപ്പെടുത്തി.
അതിനിടെ കാനഡ പുറത്താക്കിയ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ ദില്ലിയിൽ മടങ്ങിയെത്തി. അതേസമയം, ഇന്ത്യയുടെ നിരന്തര ആവശ്യത്തിനു വഴങ്ങി കാനഡ നിർണായക നീക്കം നടത്തിയിരുന്നു . രണ്ട് ഖലിസ്ഥാൻ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു കാനഡ. അഞ്ച് സംഘടനകളെ നിരോധിക്കണമെന്ന ഇന്ത്യയുടെ കൽപ്പനയ്ക്ക് വഴങ്ങി രണ്ടു സംഘടനകളുടെ കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്തിയിരിക്കുകയാണ് കാനഡ .
ബബ്ബർ ഖൽസ ഇന്‍റര്‍നാഷണല്‍, സിഖ് യൂത്ത് ഫെഡറേഷൻ എന്നീ സംഘടനകളെയാണ് നിരോധിച്ചത് വിലക്ക് ഏര്‍പ്പെടുത്തേണ്ട സംഘടനകളുടെ പട്ടിക ഇന്ത്യ കാനഡയ്ക്ക് നൽകിയിരുന്നു. . ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ - കാനഡ ബന്ധത്തില്‍ വിള്ളൽ വീണിരുന്നു. നിജ്ജര്‍ കൊലപാതകത്തിലെ അതൃപ്തി ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നേരിട്ടറിയിച്ചിരുന്നു .
https://www.facebook.com/Malayalivartha
























