റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഹമാസും അവരുടെ അയൽ ജനാധിപത്യ രാജ്യങ്ങളെ പൂർണ്ണമായും "നശിപ്പിക്കാൻ" ആഗ്രഹിക്കുന്നു; റഷ്യയ്ക്കും ഹമാസിനുമെതിരെ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

റഷ്യയ്ക്കും ഹമാസിനുമെതിരെ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ .റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഹമാസും തങ്ങളുടെ അയൽ ജനാധിപത്യ രാജ്യങ്ങളെ പൂർണ്ണമായും "നശിപ്പിക്കാൻ" ആഗ്രഹിക്കുന്നുവെന്ന് എന്നാണ് ജോ ബൈഡൻ പറഞ്ഞിരിക്കുന്നത്.
കൂട്ടക്കുഴിമാടങ്ങൾ , പീഡനത്തിന്റെ അടയാളങ്ങൾ ഉള്ള മൃതദേഹങ്ങൾ , റഷ്യക്കാർ ആയുധമായി ഉപയോഗിച്ച ബലാത്സംഗം, ആയിരക്കണക്കിന് ഉക്രേനിയൻ കുട്ടികളെ റഷ്യയിലേക്ക് പിടിച്ച് കൊണ്ടുപോയത് , മാതാപിതാക്കളിൽ നിന്ന് അവരെ കടത്തി കൊണ്ട് പോയത് തുടങ്ങിയ കാര്യങ്ങൾ ഞങ്ങൾ മറന്നിട്ടില്ല എന്ന് ജോ ബൈഡൻ പറഞ്ഞു.
ഇതൊരു അത് അസുഖമാണെന്നും അദ്ദേഹം വിമർശിച്ചു . ഹമാസും പുടിനും വ്യത്യസ്‌ത ഭീഷണികളെ പ്രതിനിധീകരിക്കുകയുയാണ്. പക്ഷേ അവർ ഇത് പൊതുവായി പങ്കിടുകയാണെന്നും അദ്ദേഹം പറഞ്ഞു. അയൽരാജ്യത്തെ ജനാധിപത്യത്തെ പൂർണ്ണമായും ഉന്മൂലനം ചെയ്യാൻ ഇരുവരും ആഗ്രഹിക്കുകയാണെന്നും ജോ ബൈഡൻ പ്രതികരിച്ചു.ഹമാസ് അവിടുത്തെ പൗരന്മാരെ ഇസ്രായേൽ സേനയ്‌ക്കെതിരെ മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്ന് ജോ ബൈഡൻ വിമർശിച്ചു.
ഇപ്പോഴത്തെ ലക്ഷ്യം ഇസ്രായേൽ രാഷ്ട്രത്തിന്റെ നാശവും ജൂതന്മാരുടെ കൊലപാതകവുമാണെന്ന് ഹമാസ് പറഞ്ഞുവെന്നും അദ്ദേഹം വിമർശിച്ചു. ഹമാസ് പ്രതിനിധീകരിക്കുന്നത് പലസ്തീൻ ജനതയെയല്ല. ഹമാസ് പലസ്തീൻ പൗരന്മാരെ മനുഷ്യകവചമായി ഉപയോഗിക്കുകയാണ് . നിരപരാധികളായ പലസ്തീൻ കുടുംബങ്ങൾ ഹമാസ് കാരണം ദുരിതത്തിലാണ്.
ഹമാസിന്റെയും പുടിന്റെയും ഭീകരതയും സ്വേച്ഛാധിപത്യവും വ്യത്യസ്ത ഭീഷണികളെ പ്രതിനിധീകരിക്കുന്നു, എന്നാൽ അയൽരാജ്യത്തെ പൂർണ്ണമായും ഉന്മൂലനം ചെയ്യാൻ ഇരുവരും ശ്രമിക്കുന്നുവെന്നും ജോ ബൈഡൻ പറഞ്ഞു. ജോ ബൈഡൻ ഇസ്രായേലിനും ഉക്രെയ്‌നിനും പുതിയ സഹായ പാക്കേജിന് ആഹ്വാനം ചെയ്തു.
യഹൂദ വിരുദ്ധതയും ഇസ്ലാമോഫോബിയയും വർദ്ധിക്കുന്നതിനെ ശക്തമായി അപലപിക്കുകയും ചെയ്തു.ഹമാസിന്റെ ഭീകരാക്രമണങ്ങളോട് പ്രതികരിക്കുന്ന ഇസ്രായേലിനെ സഹായിക്കുകയും റഷ്യൻ ആക്രമണകാരികളെ പ്രതിരോധിക്കുന്ന ഉക്രെയ്നിനുള്ള സഹായം തുടരുന്നത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























