ഹമാസ് മിസൈലുകളുടെ അന്തകനെ യുദ്ധമുഖത്ത് ഇറക്കാൻ ഇസ്രായേൽ:- അയൺ 'ഡോം' അല്ല! ഇനി അയൺ 'ബീം'

ഹമാസ് ആക്രമണത്തെത്തുടർന്ന് ഇസ്രായേൽ തങ്ങളുടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള അനുബന്ധ തന്ത്രങ്ങൾ മെനയുകയാണ്. ഇതിന്റെ ഭാഗമായി ലേസർ ആയുധങ്ങൾ വിന്യസിക്കാനുള്ള നീക്കത്തിലേയ്ക്ക് ഇസ്രായേൽ കടക്കുന്നതായാണ് വിവരം. ഇസ്രയേലിലേക്കു വരുന്ന റോക്കറ്റുകളും മിസൈലുകളും ഫൈബർ ലേസർ ഉപയോഗിച്ച് നശിപ്പിക്കാൻ കഴിയുന്ന അയൺ ബീം പ്രയോഗിക്കാനാണ് സാദ്ധ്യതയെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇസ്രായേൽ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
ഇസ്രായേൽ സൈന്യം ഇപ്പോൾ അയൺ ബീമിന്റെ വിന്യാസം ത്വരിതപ്പെടുത്തുകയും പരീക്ഷണങ്ങൾ ആരംഭിക്കുകയും ചെയ്യുകയാണെന്ന് പ്രാദേശിക ഇസ്രായേൽ മാദ്ധ്യമങ്ങൾ പറയുന്നു. 2021 ജൂണിൽ വിമാനങ്ങളിൽ സ്ഥാപിച്ച കരുത്തുറ്റ ലേസർ സംവിധാനങ്ങൾ ഉപയോഗിച്ച് മിസൈലുകളെ ഇസ്രയേൽ തകർത്തിരുന്നു. 100 ശതമാനം വിജയമായിരുന്നു ഈ സംവിധാനം.
ഇതിൽ ഉപയോഗിച്ചതു പോലെ 100 കിലോവാട്ട് പവറുള്ള കരുത്തേറിയ ലേസറാകും പുതിയ സംവിധാനത്തിലും ഉപയോഗിക്കുക. 20 കിലോമീറ്റർ വരെയാകും ഇതിന്റെ റേഞ്ച്. ഇസ്രയേലിലെ റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ്, ഇസ്രയേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ് എന്നിവർ സംയുക്തമായാണ് അയൺ ഡോം വികസിപ്പിച്ചത്.
4 മുതൽ 70 കിലോമീറ്റർ വരെ ദൂരത്തു നിന്നു വിക്ഷേപിക്കപ്പെടുന്ന മിസൈലുകളെ തകർക്കാനുള്ള ശേഷി ഈ സംവിധാനത്തിനുണ്ട്. കടലിൽ യുദ്ധക്കപ്പലിലും സ്ഥാപിക്കുന്ന അയൺ ഡോം സംവിധാനങ്ങൾ ഇസ്രയേലിനുണ്ട്. അയൺ ഡോമിന്റെ ഉൽപാദന, പ്രവർത്തന ചെലവ് കൂടുതലായതിനാൽ ഇതു വലിയ സാമ്പത്തിക ബാധ്യത ഇസ്രയേലിനുണ്ടാക്കിയിരുന്നു. ഇതെത്തുടർന്നാണ് ചെലവു കുറവും ക്ഷമത കൂടുതലുമുള്ള പ്രതിരോധ സംവിധാനങ്ങൾക്കായി ഇസ്രയേൽ ഗവേഷണ പദ്ധതികൾ ഒരുക്കിരുന്നു.
ഇസ്രയേലിന്റെ മിസൈൽ പ്രതിരോധ സംവിധാനത്തിൽ അഞ്ച് ഭാഗങ്ങളുണ്ട്. അതിലൊന്നാണ് അയൺ ഡോം.ആരോ 2, ആരോ 3 മിസൈൽവേധ മിസൈലുകൾ, ഡേവിഡ്സ് സ്ലിങ് തുടങ്ങിയവയാണ് മറ്റുള്ളത്. ആറാമത്തെ സംരക്ഷണ സംവിധാനമായിട്ടാണ് അയൺ ബീം എത്തുന്നത്. റഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ് വികസിപ്പിച്ചെടുത്ത അയൺ ബീം ഒരു ഡയറക്ട് എനർജി എയർ ഡിഫൻസ് സിസ്റ്റമാണ്. ശക്തമായ പ്രകാശരശ്മികൾ ഉപയോഗിച്ച് അതിവേഗം ചലിക്കുന്ന പ്രൊജക്റ്റൈലുകളെ തടസ്സപ്പെടുത്തുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
2014-ൽ പ്രഖ്യാപനമുണ്ടായിട്ടും, സജീവമായ പോരാട്ട പ്രവർത്തനങ്ങളിൽ ഈ സംവിധാനം ഇതുവരെ ഉപയോഗിച്ചിട്ടില്ല. അയൺ ബീം സംവിധാനം 2025-ൽ വിന്യസിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്, എന്നാൽ ഹമാസിനെതിരെയുള്ള യുദ്ധത്തിനായി ഈ പ്രതിരോധ സംവിധാനം ഉപയോഗിക്കാനാണ് നീക്കം. ഇസ്രയേലിലേക്കു വരുന്ന റോക്കറ്റുകളും മിസൈലുകളും നശിപ്പിക്കാൻ ഫൈബർ ലേസർ ഉപയോഗിച്ചാണ് അയൺ ബീം പ്രവർത്തിക്കുന്നത്.
കഴിഞ്ഞ വർഷം ടെൽ അവീവ് നഗരത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷനൽ സെക്യൂരിറ്റി സ്റ്റഡീസിന്റെ യോഗത്തിൽ നടത്തിയ പ്രസംഗത്തിൽ ഇസ്രയേലി പ്രധാനമന്ത്രി നാഫ്താലി ബെനറ്റ് തൊട്ടടുത്ത വർഷത്തോടെ സംവിധാനം രാജ്യത്തു സ്ഥാപിക്കുമെന്ന് അറിയിച്ചെങ്കിലും കരയുദ്ധത്തിന് മുമ്പായി ഇത് പ്രവർത്തന സജ്ജമാക്കാനാണ് സാധ്യത. അതേ സമയം യുക്രൈനും ഇസ്രയേലും ഒരു സുപ്രധാന യുഎസ് താല്‍പ്പര്യമെന്ന നിലയില്‍ അവര്‍ക്ക് സഹായം നൽകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. ഇസ്രയേല്‍ സന്ദര്‍ശനത്തിന് ശേഷം അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു പ്രഖ്യാപനം.
റഷ്യയും ഹമാസും ജനാധിപത്യത്തെ ഉന്മൂലനം ചെയ്യാന്‍ തയ്യാറെടുത്തിരിക്കുകയാണ്. യുക്രൈനും ഇസ്രയേലും ഒരു സുപ്രധാന യുഎസ് താല്‍പ്പര്യമെന്ന നിലയില്‍ അവര്‍ക്ക് സഹായം നൽകുമെന്നാണ് ബൈഡൻ പറഞ്ഞത്. യുക്രൈയിനെതിരെ പുതിനേയും ഇസ്രയേലിനെതിരെ ഹമാസിനേയും വിജയിക്കാന്‍ അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്രയേല്‍ സന്ദര്‍ശനത്തിന് ശേഷം അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബൈഡന്‍.
റഷ്യയും ഹമാസും ജനാധിപത്യത്തെ ഉന്മൂലനം ചെയ്യാന്‍ തയ്യാറെടുത്തിരിക്കുകയാണ്. ഹമാസും റഷ്യന്‍ പ്രസിഡന്റും വ്യത്യസ്ത ഭീഷണികളെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാല്‍, അയല്‍രാജ്യത്തെ ജനാധിപത്യത്തെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യാന്‍ ഇരുവരും ആഗ്രഹിക്കുന്നു. ഇരുവരുടേയും പൊതുവായ ലക്ഷ്യം അതാണെന്നും ബൈഡന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























