വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ; സഹറ മേഖല തകർത്തു തരിപ്പണമാക്കി; ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയും തകർത്തു; കയ്റോയിൽ ഇന്നു സമാധാന ഉച്ചകോടി

ഇസ്രയേൽ വ്യോമാക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം വടക്കൻ ഗാസയിലെ സഹറ മേഖല തകർത്തു തരിപ്പണമാക്കിയിരിക്കുകയാണ്. ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയും തകർത്തു. ഗാസ സിറ്റിയിൽ നൂറുകണക്കിനു പേർ ഈ പള്ളിയിൽ ശരണം തേടിയിരുന്നു. കരയാക്രമണത്തിനു ഗാസയിലേക്കു കടക്കാനുള്ള ഉത്തരവ് ഉടനെത്തുമെന്നാണ് ഇസ്രയേൽ പ്രതിരോധമന്ത്രി യയാവ് ഗലാന്റ് പറഞ്ഞിരിക്കുന്നത്.
അതിർത്തിയിലെ സൈനികരെ സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഈ കാര്യം പറഞ്ഞിരിക്കുന്നത്. കയ്റോയിൽ ഇന്നു സമാധാന ഉച്ചകോടി നടക്കുവാനിരിക്കുകയാണ് . മഹ്മൂദ് അബ്ബാസിനും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനും പുറമേ 14 രാജ്യങ്ങളിൽനിന്നുള്ള നേതാക്കളും പങ്കെടുക്കും. ഗാസയിൽ ജീവകാരുണ്യസഹായം എത്തിക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ഈജിപ്തിനും തെക്കൻ ഗാസയ്ക്കുമിടയിലെ റഫാ അതിർത്തി സന്ദർശിച്ചിരുന്നു . സഹായം എത്തിക്കാൻ യുഎസും മുന്നോട്ടുവച്ചിരിക്കുന്ന വ്യവസ്ഥകൾ കൂടുതൽ പ്രായോഗികവും ഉദാരവുമാകണമെന്നു അദ്ദേഹം നിർദേശിക്കുകയും ചെയ്തു.
യുഎസിന്റെയും ഇസ്രയേലിന്റെയും നിലപാട്, ഗാസയിലെത്തിക്കുന്ന സഹായം ഹമാസിന്റെ കയ്യിലെത്തുന്നില്ലെന്ന് ഉറപ്പാക്കാൻ പരിശോധന വേണമെന്നാണ്. ഇത് റഫാ അതിർത്തിവഴി സാധനസാമഗ്രികൾ എത്തിക്കാൻ തടസ്സമാകുന്നുണ്ട്. ട്രക്കുകൾ കടത്തിവിടാൻ സംവിധാനം വേണമെന്നു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് നിർദേശിക്കുകയും ചെയ്തു .
https://www.facebook.com/Malayalivartha
























