നയതന്ത്രപ്രതിനിധികൾ ഇന്ത്യ വിട്ടതിൽ കാനഡയെ പിന്തുണച്ച് അമേരിക്കയും ബ്രിട്ടനും; ഇന്ത്യ വിയന്ന കൺവൻഷൻ ചട്ടങ്ങൾ പാലിക്കണമെന്ന് നിർദേശം

കാനഡ ഇന്ത്യ തർക്കത്തിൽ കഴിഞ്ഞ ദിവസം നിർണായകമായ ഒരു നീക്കം ഉണ്ടായി . അതായത് അന്ത്യശാസനത്തെ തുടർന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ചിരുന്നു കാനഡ . ഇപ്പോൾ ഇതാ നയതന്ത്രപ്രതിനിധികൾ ഇന്ത്യ വിട്ടതിൽ കാനഡയെ പിന്തുണച്ചിരിക്കുകയാണ് അമേരിക്കയും ബ്രിട്ടനും.
ഇന്ത്യ അന്തരാഷ്ട ചട്ടങ്ങൾ പാലിക്കണമെന്നാണ് അമേരിക്കയും യു കെയും അറിയിച്ചിരിക്കുന്നത്. ഇന്ത്യ വിയന്ന കൺവൻഷൻ ചട്ടങ്ങൾ പാലിക്കണമെന്നും രണ്ടു രാജ്യങ്ങളും ഇന്ത്യയോട് വ്യക്തമാക്കിയിരിക്കുകയാണ്. കോൺസുലേറ്റുകളുടെ പ്രവർത്തനം കുറയ്ക്കാൻ ആവശ്യപ്പെട്ടില്ലെന്നും നിജ്ജാറുടെ കൊലപാതകത്തിൽ കാനഡ തെളിവ് തന്നിട്ടില്ലെന്നും ഇന്ത്യയും അറിയിച്ചു.
അതേസമയം കാനഡ നടത്തിയ മോശം പരാമര്‍ശങ്ങളില്‍ ശക്തിയായി പ്രതിഷേധിച്ച് ഇന്ത്യ. ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്നും തിരക്കേറിയ നഗരങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പോക്കറ്റടി സര്‍വസാധാരണമാണെന്നും കനേഡിയന്‍ വിദേശ മന്ത്രാലയം പത്രക്കുറിപ്പ് ഇറക്കിയതാണ് വിവാദമായത്.
വിദേശകാര്യമന്ത്രി മെലാനി ജോളിയും ഇന്ത്യയ്‌ക്കെതിരെ ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചു. വലിയ തുക കൈവശം വയ്ക്കരുത്, അപരിചിതരുമായി ഇടപഴകരുത് തുടങ്ങിയ നിര്‍ദേശങ്ങളും പത്രക്കുറിപ്പിലുണ്ട്. കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള മുന്നറിയിപ്പെന്ന നിലയിലാണ് ഈ ആക്ഷേപമുന്നയിച്ചത്. ശുദ്ധ അസംബന്ധമെന്നാണ് ഇന്ത്യയുടെ പ്രതികരണം.
https://www.facebook.com/Malayalivartha
























