ഗാസയിലെ അൽ-അഹ്ലി ആശുപത്രിയിലുണ്ടായ സ്ഫോടനത്തിന് ഇസ്രായേലിന് പങ്കില്ല....ഫ്രഞ്ച് മിലിട്ടറി ഇന്റലിജൻസ് ഡയറക്ടറേറ്റ് റിപ്പോർട്ട്....ഹമാസ് ഭീകരർ നടത്തിയ വ്യോമാക്രമണം തെറ്റായ ദിശയിൽ, പതിച്ചതാണ് സ്‌ഫോടനത്തിന് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു....

ഗാസയിലെ അൽ-അഹ്ലി അൽ-അറബി ആശുപത്രിയിലുണ്ടായ സ്ഫോടനത്തിന് ഇസ്രായേലിന് പങ്കില്ലെന്ന് ഫ്രഞ്ച് മിലിട്ടറി ഇന്റലിജൻസ് ഡയറക്ടറേറ്റ് റിപ്പോർട്ട്. യുഎസ് രഹസ്യാന്വേഷണ ഏജൻസിയുടെയും ഫ്രഞ്ച് മിലിട്ടറി ഇന്റലിജൻസ് ഡയറക്ടറേറ്റിന്റെയും അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌ഫോടനത്തിൽ ഇസ്രായേലിന് പങ്കില്ലെന്ന് തെളിഞ്ഞത്. ഹമാസ് ഭീകരർ നടത്തിയ വ്യോമാക്രമണം തെറ്റായ ദിശയിൽ പതിച്ചതാണ് സ്‌ഫോടനത്തിന് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.ഗാസ ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തിന് ഇസ്രായേൽ ഉത്തരവാദിയല്ലെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. ആശുപത്രിയിലെ തകർന്ന ജനാലകൾ, വാഹനങ്ങൾ, ആശുപത്രിയുടെ ലൈറ്റ് സ്ട്രക്ചറിലെ കേടുപാടുകൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് ആക്രമണത്തിന് ഇസ്രായേലിന് പങ്കില്ലെന്ന് വ്യക്തമായത്.
ഒക്ടോബർ 17-ന് ഗാസയിലെ ഹോസ്പിറ്റലിലുണ്ടായ സ്ഫോടനത്തിൽ 471 പേരാണ് കൊല്ലപ്പെട്ടത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തിന് പിന്നിൽ ഇസ്രായേൽ സൈന്യമാണെന്ന് ഗാസയുടെ ആരോഗ്യ മന്ത്രാലയം ആരോപിച്ചിരുന്നു. എന്നാൽ ഇസ്രായേൽ പ്രതിരോധ മന്ത്രാലയം ആരോപണങ്ങൾ ശക്തമായി നിഷേധിക്കുകയായിരുന്നു.കഴിഞ്ഞദിവസം ഗസ്സയിലെ ക്രൈസ്തവ ദേവാലയത്തിന് നേരെയും ജനവാസ കേന്ദ്രങ്ങൾക്ക് നേരെയും നടന്ന ബോംബ് ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.അൽ-സെയ്ടൂണിലെ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിക്ക് നേരെയാണ് ആക്രണണം ഉണ്ടായത്. ക്രൈസ്തവ വിശ്വാസികൾക്ക് പുറമേ, അഭയാർത്ഥികളായി നിരവധി ഇസ്ലാം മത വിശ്വാസികളും പള്ളിക്കകത്ത് ഉണ്ടായിരുന്നു. പള്ളിയിൽ അഭയം തേടിയ നിരവധി പേർ കൊല്ലപ്പെട്ടെന്ന് ഫലസ്തീൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പലരെയും ആശുപത്രിയിലേക്ക് മാറ്റുന്നതിനാൽ എത്ര പേർ കൊല്ലപ്പെട്ടെന്ന് ഇപ്പോൾ പറയാനാവില്ലെന്നാണ് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തത്. ചിലർ ഇപ്പോഴും കെട്ടിട അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണെന്നും എപി റിപ്പോർട്ട് ചെയ്തിരുന്നുവ്യാഴാഴ്ച ഗസ്സയിലെ അൽ സെയ്തൂണിലുള്ള സെയ്ന്റ് പോർഫിറസ് ഗ്രീക്ക് ഓർത്തഡോക്‌സ് പള്ളിക്കുനേരെയും ആക്രമണമുണ്ടായി. ഇവിടെ സ്ത്രീകളും കുട്ടികളുമടക്കം എട്ടുപേർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. കൂടുതലും അഭയാർഥികളാണ്. 11 ദിവസമായി സമ്പൂർണ ഉപരോധം തുടരുന്ന ഗസ്സയിൽ മാനുഷികപ്രതിസന്ധി രൂക്ഷമായി. സാംക്രമികരോഗ മുന്നറിയിപ്പുണ്ടെങ്കിലും മലിനജലം കുടിക്കുകയല്ലാതെ വേറെ മാർഗമില്ല. മിക്ക പലചരക്കുകടകളിലും ബേക്കറികളിലും ഭക്ഷണസാധനങ്ങളില്ല. ശൗചാലയങ്ങളടക്കമുള്ള അടിസ്ഥാനസൗകര്യങ്ങളെല്ലാം ആക്രമണത്തിൽ തകർന്നിരിക്കയാണ്.
ഗസ്സയിലേക്ക് മാനുഷികസഹായമെത്തിക്കാൻ ആദ്യഘട്ടമെന്നനിലയിൽ 20 ട്രക്കുകൾ റാഫ അതിർത്തിവഴികടത്തിവിടാമെന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്താ അൽ സിസി അറിയിച്ചെങ്കിലും അതിർത്തി തുറന്നിട്ടില്ല. വ്യോമാക്രമണത്തിൽ തകർന്ന അതിർത്തിയിലെ റോഡുകൾ ഗതാഗതയോഗ്യമല്ലാത്തതിനാലാണിത്.റോഡുകളിൽ രൂപപ്പെട്ട ഗർത്തങ്ങളും മറ്റും അടച്ച് സഹായമെത്തിക്കാൻ രണ്ടുദിവസമെടുക്കുമെന്നാണ് സൂചന. വൈദ്യുതിവിതരണം പൂർണമായും നിലച്ചതോടെ ജനറേറ്ററിന്റെ സഹായത്താലാണ് ആശുപത്രികൾ പ്രവർത്തിക്കുന്നത്. നിലവിൽ പല ആശുപത്രികളിലും ജനറേറ്റർ പ്രവർത്തിപ്പിക്കാൻ വേണ്ട ഇന്ധനമില്ല.
https://www.facebook.com/Malayalivartha
























