പല നാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും എന്നത് സത്യമായി:3000 രൂപ ഭക്ഷണമാണ് കഴിച്ചത്... ഒന്നല്ല 20 റെസ്റ്റോറൻറുകളിൽ നിന്ന്. പല അഭ്യാസം കാണിച്ചുള്ള രക്ഷപെടൽ സ്ഥിരം. അവസാനം പിടി വീണു ..!

കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ ചെറുതും വലുതുമായിട്ടുള്ള പല കള്ളങ്ങളും ചെയ്യാറുണ്ട്. സ്ഥിരമായി വീടുകളിൽ സഹോദരങ്ങളുണ്ടെങ്കിൽ ഒരാൾ ചെയ്യുന്ന കുറ്റം മറ്റൊരാൾ കാട്ടികൊടുക്കും. മറിച്ച് മുതിർന്നവരാണെങ്കിൽ പല രീതിയിലുള്ള കള്ളങ്ങൾ. എന്നാൽ ചെയ്ത് കള്ളങ്ങൾ മറയ്ക്കാൻ വേണ്ടിയിട്ട് മറ്റൊരു കള്ളം ചെയ്യുന്നതും പിടിക്കപ്പെടുമെന്ന സ്ഥിതി വരുമ്പോൾ ചില തന്ത്രപരമായ പൊടി കൈകൾ ചെയ്ത് രക്ഷപെടുന്നതും ചിലരുടെ പതിവ് പരിപാടിയാണ്. എന്നാൽ ഒരാൾ ചെയ്യുന്ന കള്ളം എന്നും മൂടിവെയ്ക്കാൻ പറ്റില്ലല്ലോ. എന്നാണെങ്കിലും അത് പുറത്തു വരും എന്നല്ലേ പഴമക്കാർ പറയുന്നത്. അവർ ഇതിനായിട്ട് ഒരു പഴഞ്ചൊല്ല് വരെ ഉണ്ടാക്കിയിട്ടുണ്ട്. പല നാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും എന്ന്.
ഇതുപോലെ സന്ദർഭങ്ങളിൽ കള്ളങ്ങൾ ചെയ്ത് പിടിക്കപ്പെടുമ്പോൾ അതിൽ നിന്ന് ഊരാനുള്ള വഴി കൂടി അവർ കണ്ട് പിടിക്കും. ചില നുറുങ്ങുവിദ്യകൾ. എന്താ ,ഞാൻ പറഞ്ഞത് ശരിയല്ലേ.? എന്നാൽ ആഹ് അഭ്യാസങ്ങൾ താൽക്കാലികമാണെന്ന് പലരും അറിയാറില്ലല്ലോ.
പലപ്പോഴും ഭക്ഷണം കഴിച്ച ശേഷം ബില്ലുകളിൽ നിന്ന് രക്ഷപ്പെടാൻ ചില പ്രയോഗങ്ങൾ നടത്തി അബദ്ധത്തിലാകുന്നവരുമുണ്ട്
എന്നാൽ ഇതുപോലെ ഒരു കള്ളം ചെയ്തു. പല തവണ ആവർത്തിക്കപ്പെട്ടു. അവസാനം തെളിവ് സഹിതം പിടിക്കപ്പെട്ടു.ഈ വ്യക്തിയെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലാവുന്നത്. എന്നാൽ ലിത്വാനിയൻ വംശജനായ ഐഡാസ് സ്പെയിനിലെ റെസ്റ്റോറൻറുകളിൽ നിന്നാണ് ഈ കള്ളങ്ങൾ കാണിച്ച് മുങ്ങിയത്. എന്നാൽ ഇതിന്റെ പ്രത്യേകത ഇതൊന്നുമല്ല 20 റെസ്റ്റോറൻറുകളിലാണ് ഇയാൾ ഈ തട്ടിപ്പ് നടത്തിയത്. അതിൽ 20 -ാമത്തെ തട്ടിപ്പിലാണ് ഇയാൾ പിടിക്കപ്പെട്ടതെന്നും റിപ്പോർട്ടുകൾ പറയുന്നു.
50 വയസുകാരനായ ഐഡാസ്, 20 റെസ്റ്റോറൻറുകളിൽ ഇത്തരത്തിൽ പല തട്ടിപ്പുകൾ കാണിച്ച് ഭക്ഷണത്തിൻറെ ബില്ല് കൊടുക്കാതെ രക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഒടുവിൽ പിടിക്കപ്പെടുകയായിരുന്നു. ഐഡാസിൻറെ ഈ തട്ടിപ്പ് കൂടിയതോടെ സൂക്ഷിക്കേണ്ട ആളെന്ന് സൂചിപ്പിച്ച് കൊണ്ട് ഇയാളുടെ ചിത്രം മിക്ക റസ്റ്റോറൻറുകളിലും പതിച്ചു. ഇയാളെ കുറിച്ച് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒരു ഫോട്ടോ, ഐഡാസ് തറയിൽ വീണ് കിടക്കുന്നതായിരുന്നു. റഷ്യൻ സാലഡ് കഴിക്കുമ്പോൾ ധാരാളം വൈറ്റ് ലേബൽ വിസ്കി കുടിക്കുന്ന ശീലം ഐഡാസിന് ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പല സിനിമകളിലും നമ്മൽ ഇത്തരത്തിലുള്ള സീനുകൾ കണ്ടിട്ടുണ്ട്. ഭക്ഷണം പഴകിയതാണെന്ന് പറഞ്ഞ് സംഘർഷം സൃഷ്ടിക്കുന്നതും. ചിലത് കല്ല്, മുടി എന്നിവ ഭക്ഷണത്തിൽ നിന്നും ലഭിച്ചെന്ന് പരാതിപ്പെടുന്നതും,ഓരോന്ന് പറഞ്ഞ രക്ഷപെടാൻ നോക്കുന്നതും എല്ലാം സിനിമയിൽ കണ്ടിട്ടുണ്ട്. എന്നാൽ നേരിട്ട് ആദ്യമാണെന്നാണ് പറയുന്നത്.
എൽ ബ്യൂൺ കോർണറിൽ നിന്നും 34.85 യൂറോയുടെ അതായത് ഏകദേശം 3000 രൂപ ഭക്ഷണമാണ് ഇയാൾ കഴിച്ചത്. ഇയാൾ അറസ്റ്റിലായതിന് പിന്നാലെ പ്രദേശത്തെ റസ്റ്റോറൻറുകാരെല്ലാം ഇയാൾക്കെതിരെ കൂട്ടപരാതി നൽകാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നുണ്ട്. അങ്ങനെയെങ്കിൽ തടവ് ശിക്ഷ രണ്ട് വർഷം വരെ നീളാമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. 2022 നവംബറിലും ഇയാൾ സമാനമായ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. നിലവിൽ പണം കൊടുക്കാതെ രക്ഷപ്പെടാൻ ശ്രമിച്ചതിന് 42 ദിവസത്തേക്ക് ഇയാളെ ജയിലിൽ അടച്ചെന്ന് ദി സൺ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
"അത് വളരെ നാടകീയമായിരുന്നു. അയാൾ ബോധം പോയതായി അഭിനയിച്ച് തറയിൽ വീണു. വീണ്ടും ഇത്തരം പണി കിട്ടാതിരിക്കാൻ അയാളുടെ ഫോട്ടോ ഞങ്ങൾ എല്ലാ റസ്റ്റോറൻറുകളിലേക്കു അയച്ചു." എൽ ബ്യൂൺ കോമറിൻറെ മാനേജർ മോയ്‌സസ് ഡൊമെനെക്ക് പറയുന്നു. 'ക്ഷീണം അഭിനയിച്ച് റസ്റ്റോറൻറിന് പുറത്ത് പോകാൻ അയാൾ ശ്രമിച്ചു. പക്ഷേ ജീവനക്കാർ തടഞ്ഞ് നിർത്തി. പിന്നാലെ പണം ഹോട്ടൽ മുറിയിലാണെന്നും എടുത്തിട്ട് വരാമെന്നും അയാൾ പറഞ്ഞു. എന്നാൽ, പണം നൽകാതെ വിടില്ലെന്ന് അറിയിച്ചപ്പോൾ അയാൾ ഹൃദയാഘാതം വന്നതായി അഭിനയിച്ച് നിലത്ത് വീണു. പക്ഷേ, എൽ ബ്യൂൺ കോമറിലെ ജീവനക്കാർ പോലീസിനെ വിളിച്ചു. പോലീസ് എത്തിയത് ആംബുലൻസുമായി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഐഡാസിന് ഒരു കുഴപ്പവുമില്ലെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ പോലീസ് ഇയാളെ വിലങ്ങ് വച്ച് കൊണ്ടുപോവുകയായിരുന്നെന്ന് റിപ്പോർട്ട് പറയുന്നു.
https://www.facebook.com/Malayalivartha
























